SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

സമസ്തയും കീഴ്‌ഘടകങ്ങളും

Samastha Kerala Islam Matha Vidhyabyasa Board 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 
            സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സമസ്തയുടെ പ്രഥമ പോഷക ഘടകമാണ്. കേരളത്തിലെ മദ്‌റസകളില്‍ ഒരു ഏകീകൃത സിലബസ് വേണമെന്ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ന:മ:) 1926-27കളില്‍ നിര്‍ദ്ദേശം വെച്ചിരുന്നു. 1945-ല്‍ കാര്യവട്ടത്തുനടന്ന സമസ്തയുടെ 16-ാമത് സമ്മേളനത്തില്‍ മര്‍ഹൂം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മതവിദ്യാഭ്യാസത്തിനായി കേരളത്തിലുടനീളം മദ്‌റസകള്‍ സ്ഥാപിക്കാന്‍ സമസ്ത സജീവമായി പങ്കുവഹിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് പണ്ഡിതന്‍മാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രസംഗിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മദ്‌റസകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു പാഠ്യപദ്ധതി തയ്യാറാക്കാന്‍ ബാഫഖി തങ്ങള്‍ സമസ്ത നേതാക്കളോട് ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീടുള്ള മുശാവറ യോഗങ്ങളും പണ്ഡിതസംഗമങ്ങളുമെല്ലാം തന്നെ ബാഫഖിതങ്ങളുടെ ആഗ്രഹം ഗൗരവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരവെച്ച് നടന്ന 19-ാം `സമസ്ത' സമ്മേളനം കേന്ദീകൃത മദ്‌റസ സമ്പ്രദായം എന്ന കാലഘട്ടത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന്നായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിനു രൂപം നല്‍കിക്കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രമേയം പാസ്സാക്കി. പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍. 6 മാസങ്ങള്‍ക്ക് ശേഷം1951-ല്‍ സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ (ന:മ) കാര്‍മികത്വത്തില്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന സുപ്രധാന യോഗത്തില്‍ 33 അംഗ പ്രഥമ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. സ്വുബ്ഹിക്ക് ശേഷം തുടങ്ങിയ യോഗം ളുഹ്‌റോടെയാണ് അവസാനിച്ചത്. സുപ്രധാനമായ തീരുമാനങ്ങള്‍ക്കൊപ്പം ഒരു ഫണ്ടും സ്വരൂപിച്ചു. മഹാന്മാരായ ഉലമാക്കള്‍ സ്വന്തം വകയായി സംഭാവന നല്‍കി സ്വരൂപിച്ചതാണ് പ്രഥമപ്രവര്‍ത്തന ഫണ്ട്. 1952 ആഗസ്ത് 26-ന് നടന്ന ബോര്‍ഡ് യോഗം ഇദംപ്രഥമമായി 10 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി. വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമ സമ്മേളനം 1951 ജനുവരി 29-30 തിയ്യതികളില്‍ വടകരയില്‍ തന്നെ നടത്തപ്പെട്ടു. അനന്തരം, കക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടത്തപ്പെട്ട സമസ്തയുടെയും ബോര്‍ഡിന്റെയും സംയുക്തസമ്മേളനങ്ങള്‍ സുപ്രസിദ്ധങ്ങളും, സുപ്രധാനങ്ങളുമായിരുന്നു. പിന്നീടിതുവരെ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച മദ്‌റസകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി എല്ലാ രണ്ടാം ശനിയാഴ്ചയും (റമളാന്‍ ഒഴികെ) കാലത്ത് 11 മണിക്ക് യോഗം ചേരുകയും മറ്റുകാര്യങ്ങളോടൊപ്പം അംഗീകാരത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും ചെയ്യുന്നു.പ്രാഥമിക മത വിദ്യാഭ്യാസത്തിനായി സമസ്ത സ്ഥാപിച്ച അതുല്യമായ മദ്‌റസാ സംവിധാനത്തിന്റെ വളര്‍ച്ചയും പുരോഗതിയും മനസ്സിലാക്കാന്‍ വളര്‍ച്ചാനിരക്ക് പരിശോധിക്കുക. 1956ല്‍ മദ്‌റസകളുടെ എണ്ണം: 149, 1961-ല്‍ 746, 1966-ല്‍ 1838, 1967-ല്‍ 2696, 1976-ല്‍ 3586, 1986-ല്‍ 5648, 1996-ല്‍ 6440, 1997-ല്‍ 7003, 2001-ല്‍ 7865, 2007-ല്‍ 8573, 2008-ല്‍ 8713, 2009 ഓഗസ്റ്റ് 8836. 6880 മദ്‌റസകളില്‍ 5-ാം ക്ലാസ് വരെയും 5682 മദ്‌റസകളില്‍ 7-ാം ക്ലാസ് വരെയും 2110 മദ്‌റസകളില്‍ 10-ാം ക്ലാസ് വരെയും 171 മദ്‌റസകളില്‍ +2 വരെയും ക്ലാസുകള്‍ നടന്നുവരുന്നു. കേരളത്തിനു പുറമെ ആന്തമാന്‍, ലക്ഷദ്വീപ് സമൂഹങ്ങള്‍, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ മലേഷ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശരാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ അനന്യമായ മദ്‌റസാ പ്രസ്ഥാനം. 2,23,24,169 കുട്ടികള്‍ക്ക് അഞ്ചാംതരം സര്‍ട്ടിഫിക്കറ്റുകളും 7,81,127പേര്‍ക്ക് ഏഴാംതരം സര്‍ട്ടിഫിക്കറ്റുകളും 82,347 വിദ്യാര്‍ത്ഥികള്‍ക്ക് പത്താംതരം സര്‍ട്ടിഫിക്കറ്റുകളും 479 പേര്‍ക്ക് +2 സര്‍ട്ടിഫിക്കറ്റുകളും 2008 വരെ വിദ്യാഭ്യാസ ബോര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. മദ്‌റസാ അധ്യാപകരെ കൂടുതല്‍ യോഗ്യരും കഴിവുറ്റവരുമാക്കാനായി ട്രെയ്‌നിങ് കോഴ്‌സും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകളും (ഹിസ്ബ്) അടിസ്ഥാനയോഗ്യതക്കായി ലോവര്‍, ഹയര്‍, സെക്കന്ററി പരീക്ഷകളും ബോര്‍ഡിന്റെ കീഴില്‍ നടത്തുന്നുണ്ട്്. 2009 ജൂലൈ മാസത്തെ കണക്കുപ്രകാരം 11,10,806 വിദ്യാര്‍ഥികള്‍ സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ പഠനം നടത്തുന്നുണ്ട്. മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ എടുത്ത 81,499(2009) അദ്ധ്യാപകരും ഈ മദ്‌റസകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. അംഗീകൃത മദ്‌റസകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി മദ്‌റസകളിലെ പ്രവര്‍ത്തനത്തെ കുറിച്ചും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കുറിച്ചും കമ്മിറ്റികള്‍ക്കും ബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കുവാന്‍ 105 പരിശോധകര്‍ (മുഫത്തിശ്) പ്രവര്‍ത്തിക്കുന്നു. മുഅല്ലിംകള്‍ക്ക്
അധ്യാപന പരിശീലനം നല്‍കുവാന്‍ 7 പരിശീലകരും ഖുര്‍ആന്‍ പാരായണ പരിശീലനം നല്‍കാന്‍ 6 ഖാരിഉകളും(ഖുര്‍ആന്‍ പാരായണ ശാസ്ത്ര വിദഗ്ധര്‍) നിലവിലുണ്ട്. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍കരിച്ച ചേളാരിയിലെ ഹെഡാഫീസും, കോഴിക്കോട് ബുക്ക് ഡിപ്പോയും പ്രവര്‍ത്തിക്കുന്നു. 128 ടെക്സ്റ്റ് ബുക്കുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അറബി, അറബി മലയാളം, അറബിത്തമിഴ്, ഇംഗ്ലീഷ്, ഉറുദു, ഭാഷകളില്‍ പുസ്തകം നിര്‍മ്മിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ എന്ന പേരില്‍ മുഫത്തിശുമാര്‍ക്ക് ഒരു കൂട്ടായ്മയും ബോര്‍ഡിനു കീഴിലുണ്ട്. ഓഫീസ് സ്റ്റാഫ് അസോസിയേഷന്‍ മാനുമുസ്‌ലിയാര്‍ സ്മാരക മാതൃക അധ്യാപക അവാര്‍ഡ് നല്‍കിവരുന്നു.
           ക്രസന്റ് ബോര്‍ഡിങ് മദ്‌റസ, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ , പുതിയങ്ങാടി വരക്കല്‍ മഖാം സമുച്ചയം, എം.ഇ.എ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ബഹു. ബോര്‍ഡിന് കീഴില്‍ ബഹുമുഖ ക്ഷേമ വിജ്ഞാന-വികസന വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.
 amastha Kerala Jamiyathul Muallimeen Central Concil
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
Samastha Logo Color
    കേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട് .സത്യദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ കരുത്തേകിയ മഹിത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ വിധത്തില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിനുതന്നെ മാതൃകയായിത്തീര്‍ന്നിരിക്കുന്നു. അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്കാരവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ `സമസ്ത' വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, മദ്‌റസകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാനകേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊുവരികയും ചെയ്യുന്നതില്‍ സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു.
     സമസ്തയുടെ വിജ്ഞാന ശൃംഖലക്ക് ചുക്കാന്‍ പിടിക്കുന്ന കീഴ്ഘടകമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. കേരളത്തിനകത്തും പുറത്തുമായി 9526 മദ്‌റസകളാണ് ഇപ്പോള്‍ ബോര്‍ഡിന് കീഴിലുള്ളത്. പ്രതിമാസം അംഗീകരണത്തിന് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമഗ്രവും വ്യവസ്ഥാപിതവുമായ പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായങ്ങളും അവതരിപ്പിക്കുകവഴി പുതിയ തലമുറക്ക് അറിവിന്റെ അക്ഷയഖനി തുറന്നു നല്‍കുകയാണിവിടെ. ദീനീ ബോധമുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടു വരിക. മാതൃ പിതൃ ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്ന തലമുറകളെ സൃഷ്ടിച്ചെടുക്കുക. ഇസ്‌ലാമിക വിജ്ഞാനം കാലങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുക. ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ചു ജീവിക്കുന്ന സമൂഹത്തെ ഉണ്ണ്ടാ ക്കിയെടുക്കുക. തുടങ്ങിയവയാണ് ഈ മദ്‌റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
    പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സമസ്തയുടെ മദ്‌റസകളിലുള്ളത്. ഒരുലക്ഷത്തോളം അദ്ധ്യാപകരും സേവനരംഗത്തു്. ഈ മദ്‌റസാധ്യാപകരുടെ കൂട്ടായ്മയാണ് `സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍'. ബൃഹത്തായൊരു അദ്ധ്യാപക പ്രസ്ഥാനമാണിത്. നിസ്വാര്‍ത്ഥരായ അദ്ധ്യാപക സമൂഹത്തിന്റെ എല്ലാവിധ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി സംഘടന പ്രവര്‍ത്തിക്കുന്നു. മുഅല്ലിം സര്‍വീസ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, മുഅല്ലിം ഡെപ്പോസിറ്റ് സ്കീം, മുഅല്ലിം പെന്‍ഷന്‍, സര്‍വീസ് അവാര്‍ഡ്, സേവന അവാര്‍ഡ്, സ്മരണാ അവാര്‍ഡ്, വിവാഹം, വീടുനിര്‍മാണം, മരണാനന്തരക്രിയ, അത്യാഹിതം, അവശത തുടങ്ങിയ സഹായ പദ്ധതികള്‍, ഇന്‍സര്‍വീസ്, ലിഖിതപരിജ്ഞാന കോഴ്‌സുകള്‍, മുഅല്ലിംകള്‍, മാനേജുമെന്റുകള്‍ എന്നിവരുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന പഠന ക്യാമ്പുകളും ക്ലാസുകളും ശില്‍പശാലകളും, അദ്ധ്യാപക വിദ്യാര്‍ത്ഥി കലാ സാഹിത്യമേളകളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്നു. കൂടാതെ ഒന്നു മുതല്‍ പത്തുവരെയുള്ള മദ്‌റസാ ക്ലാസുകളിലെ (പൊതുപരീക്ഷ ഒഴികെ) എല്ലാ പരീക്ഷകളും അതു സംബന്ധമായ റെക്കോര്‍ഡുകളും ചോദ്യപേപ്പറുകളും സംഘടന വിതരണം ചെയ്തുവരുന്നു. സമൂഹത്തിന്റെ പാതിയായ വനിതകളുടെ വൈജ്ഞാനിക ധാര്‍മിക പുരോഗതിയും പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അല്‍മുഅല്ലിം മാസികയാണ് സംഘടനയുടെ മുഖപത്രം. സന്തുഷ്ട കുടുംബം വനിതാ മാസിക, കുരുന്നുകള്‍ കുട്ടികളുടെ മാസിക എന്നിവയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുറത്തിറക്കുന്നു. കൂടാതെ മുഅല്ലിം പബ്ലിഷിങ് ബ്യൂറോയിലൂടെ സമൂഹത്തിന്റെ നന്മക്കാവശ്യമായ കാലികവും താത്വികവുമായ എല്ലാ വിജ്ഞാനഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നു.
പ്രവര്‍ത്തന മേഖല
    കേരള സംസ്ഥാനം പൂര്‍ണമായും, കര്‍ണാടകയിലെ ദക്ഷിണ കനറ- ചിക്മഗളൂര്‍- പുത്തൂര്‍- മംഗലാപുരം- ബാംഗ്ലൂര്‍- കൊടക്- ഷിമോഗ ജില്ലകള്‍, തമിഴ്‌നാട്ടിലെ നീലഗിരി- കന്യാകുമാരി- ചെന്നൈ- കോയമ്പത്തൂര്‍ ജില്ലകള്‍, മഹാരാഷ്ട്രയിലെ മുംബൈ, കേന്ദ്രഭരണ പ്രദേശമായ അമിനി- കില്‍താന്‍- കവരത്തി- കല്‌പേനി (ലക്ഷദ്വീപുകള്‍)- ആന്തമാന്‍, നിക്കോബാര്‍ ദ്വീപുകള്‍.
ഇന്ത്യക്കുപുറത്ത്
മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇ.യിലെ അബൂദാബി, അല്‍ഐന്‍, ദുബായ്, അജ്മാന്‍, ഫുജൈറ, ഷാര്‍ജ, റാസല്‍ഖൈമ, ബര്‍ദുബൈ, ദേരാ ദുബൈ, ബദാസാഇദ്, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂര്‍, ബഹ്‌റൈനിലെ മനാമ, മുഹര്‍റഖ്, ഹൂറ, ഹിദ്ദ്, ഗുദൈബിയ, റഫ, സല്‍മാബാദ്, ജിദാലി, സഊദിയിലെ ജിദ്ദ.

സ്ഥിതി വിവരം
പരീക്ഷകള്‍
    പാദവാര്‍ഷികം, അര്‍ദ്ധവാര്‍ഷികം, വാര്‍ഷികം.
ക്ലാസ്- കോഴ്‌സ്
    മാതൃകാ മുഅല്ലിംകളെ തയ്യാറാക്കല്‍, ഇന്‍ സര്‍വ്വീസ് കോഴ്‌സുകള്‍, മാതൃകാ- മോഡല്‍ ക്ലാസുകള്‍, ഖുര്‍ആന്‍ പാരായണ അദ്ധ്യാപന പരിശീലനം, ലിഖിത പരിജ്ഞാന കോഴ്‌സ്, വയോജന ക്ലാസ്, അദ്ധ്യാപക- വിദ്യാര്‍ത്ഥി, മദ്‌റസാ മാനേജ്‌മെന്റ് പ്രവര്‍ത്തക ക്യാമ്പുകള്‍, പ്രസംഗ-പ്രബന്ധ- പാഠപുസ്തക ശില്‍പശാലകള്‍, അധ്യാപക-വിദ്യാര്‍ത്ഥി കലാമേളകള്‍.
വിതരണം ചെയ്യുന്ന റിക്കാര്‍ഡുകള്‍
    മാര്‍ക്ക് പട്ടിക, മുഅല്ലിം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.), മുഅല്ലിം അഡ്മിഷന്‍, റെയ്ഞ്ച് അഡ്മിഷന്‍, പ്രദേശി അഡ്മിഷന്‍, റെയ്ഞ്ച് ടി.സി., റിപ്പോര്‍ട്ട് ബുക്ക്, എക്കൗണ്ണ്ട് ബുക്ക്, പ്രോഗ്രസ് കാര്‍ഡ്, മദ്‌റസ- റെയ്ഞ്ച്- ക്ഷേമനിധി- പെന്‍ഷന്‍- നിക്ഷേപ പദ്ധതി നിയമാവലികള്‍, കലണ്ടര്‍, ഡയറി, മോഡല്‍ ക്ലാസ് നിരീക്ഷണ പുസ്തകം.
ആനുകൂല്യങ്ങള്‍
    ഗ്രാന്റ് അലവന്‍സുകള്‍, സേവന, സര്‍വീസ്, സ്മാരക, മാതൃകാ അധ്യാപക അവാര്‍ഡുകള്‍, സാമ്പത്തിക സഹായങ്ങള്‍, റെയ്ഞ്ച്-ജില്ലാ- സെക്കറി, ഹയര്‍ സെക്കറി മദ്‌റസാ ഗ്രാന്റുകള്‍, മോഡല്‍ ക്ലാസ്, റെയ്ഞ്ച്- ജില്ലാ സെക്രട്ടറി, പ്രസിഡ്, ചെയര്‍മാന്‍ അലവന്‍സുകള്‍, സര്‍വ്വീസ്- കോഴ്‌സ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, നിക്ഷേപ പദ്ധതി, പെന്‍ഷന്‍, അത്യാഹിത-അവശതാ സഹായം, മയ്യിത്ത് പരിപാലന സഹായം.
കീഴ്ഘടകങ്ങള്‍
   റെയ്ഞ്ച് ഘടകങ്ങള്‍: 400. രൂപീകരണം: 1957, ജില്ലാ ഘടകങ്ങള്‍: 17. രൂപീകരണം: 1975
പരീക്ഷ നടപ്പാക്കിയ വര്‍ഷം 
വാര്‍ഷികം: 1963. അര്‍ദ്ധവാര്‍ഷികം: 1963. പാദവാര്‍ഷികം: 1999.
മുഅല്ലിം ക്ഷേമനിധി
   മദ്‌റസാ അദ്ധ്യാപകര്‍ക്ക് അവരുടെ യോഗ്യതക്കും സര്‍വീസിനുമനുസരിച്ച് നല്‍കുന്ന സഹായധന പദ്ധതിയാണിത്. 3 വര്‍ഷം സര്‍വ്വീസുള്ള മുഅല്ലിമിന് അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്ന തോതിലാണിത് നല്‍കുക. പുതുതായി വീട് നിര്‍മിക്കുന്നതിന് 15,000/-, വിവാഹത്തിന് 12,000/-, രോഗ ചികിത്സക്ക് 5,000/-, വിധവാ സംരക്ഷണത്തിന് 10,000/-, കിണര്‍- കക്കൂസ് നിര്‍മ്മാണത്തിന് 2,000/-, മരണാനന്തര ക്രിയക്ക് 3,000/- എന്നിങ്ങനെയാണ് പരമാവധി നല്‍കി വരുന്നത്. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നീട് വാങ്ങുമ്പോള്‍ സംഖ്യയില്‍ വ്യത്യാസം വരും. ഈ ശവ്വാല്‍ മുതല്‍ സംഖ്യയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടു്. (വീട് റിപ്പയറിന് ഇപ്പോള്‍ സഹായം നല്‍കുന്നില്ല.)
അഡൈ്വസര്‍: ടി.കെ.എം. ബാവ മുസ്‌ലിയാര്‍, വെളിമുക്ക്. ഫോണ്‍: 0494 2478237)
ചെയര്‍മാന്‍: സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട്. ഫോണ്‍: 9847758808
ഡെ. ചെയര്‍മാന്‍: പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍
സെക്രട്ടറി: ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട്
മുന്‍സാരഥികളില്‍ പ്രധാനികള്‍:
1. മര്‍ഹൂം വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍
2. മര്‍ഹൂം കെ.കെ. അബൂബക്ര്‍ ഹസ്‌റത്ത്
3. മര്‍ഹൂം കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍
4. മര്‍ഹൂം പി. അബൂബക്ര്‍ നിസാമി
5. മര്‍ഹൂം കെ.പി. ഉസ്മാന്‍ സാഹിബ്
നിക്ഷേപ പദ്ധതി
    മദ്‌റസാ അദ്ധ്യാപകരില്‍ സമ്പാദ്യ സുരക്ഷിതത്വബോധം വളര്‍ത്താനും ഭാവി ജീവിതത്തില്‍ അവര്‍ക്ക് തുണയേകാനുമുള്ള പദ്ധതിയാണിത്. മുഅല്ലിംകള്‍ പ്രതിമാസ ശമ്പളത്തിന്റെ 5% നിക്ഷേപിക്കണം. കൗണ്‍സില്‍ കൂടുതലായി നല്‍കുന്ന തുക ജോലി നിര്‍ത്തി വിശ്രമകാലത്ത് മാത്രമേ പിന്‍വലിക്കാന്‍ അനുവാദമുള്ളൂ. സ്വന്തം നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.ഫണ്ടിന്റെ വിപുലീകരണാര്‍ത്ഥം ഇടിമുഴിക്കല്‍ ഒരു ഇരുനില കെട്ടിടം വാടകക്ക് കൊടുത്തുവരുന്നു.
അവാര്‍ഡുകള്‍
25 വര്‍ഷം ഒരേ കമ്മിറ്റിക്കു കീഴില്‍ ഒരേ മദ്‌റസയില്‍ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍വീസ് അവാര്‍ഡ്.
15 വര്‍ഷം തുടര്‍ച്ചയായി റെയ്ഞ്ച് ഭാരവാഹിയായി പ്രവര്‍ത്തിച്ചവര്‍ക്ക് സേവന അവാര്‍ഡ്.
25 വര്‍ഷം മദ്‌റസാ രംഗത്തും 15 വര്‍ഷം റെയ്ഞ്ച് ജില്ലാ രംഗത്തും സേവനം ചെയ്ത പൊതുപ്രവര്‍ത്തകനും സ്വഭാവ വ്യക്തിത്വവുമുള്ളവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടുന്ന ഒരാള്‍ക്ക് മാതൃകാ അവാര്‍ഡ്.
ശംസുല്‍ ഉലമാ & കെ.പി. ഉസ്മാന്‍ സാഹിബ് സ്മരണാ അവാര്‍ഡ് (പത്താം തരം പൊതുപരീക്ഷയില്‍ ഫസ്റ്റായി വിജയിച്ചതോടൊപ്പം റെയ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക്)
കെ.കെ. ഹസ്‌റത്ത്, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റനാട്, പി. അബൂബക്ര്‍ നിസാമി സ്മരണാ അവാര്‍ഡ് (എഴാം തരത്തില്‍ ഫസ്റ്റായതോടുകൂടി റെയ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക്)
മുഅല്ലിം ആനുകൂല്യം
    യോഗ്യതക്കും സര്‍വ്വീസിനുമനുസരിച്ച് അദ്ധ്യാപകര്‍ക്ക് ര് വര്‍ഷത്തിലൊരിക്കല്‍ ആനുകൂല്യം നല്‍കിവരുന്നു. 650 രൂപ മുതല്‍ 1000 രൂപ വരെയാണ് ഒരാള്‍ക്ക് ആനുകൂല്യം നല്‍കപ്പെടുക. കുരുന്നുകള്‍, സന്തുഷ്ട കുടുംബം മാസികകള്‍ക്ക് 10 വീതം വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ആനുകൂല്യം ലഭിക്കും.
മുഅല്ലിം പെന്‍ഷന്‍
   സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും വാര്‍ദ്ധക്യസഹജമായ കാര്യങ്ങളാല്‍ അദ്ധ്യാപന വൃത്തിയില്‍ തുടരാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന മുഅല്ലിംകള്‍ ക്ക് 500 രൂപാ വീതം പെന്‍ഷന്‍ നല്‍കി വരുന്നു.
അവശതാ സഹായം
യഥാവിധം സര്‍വീസോ പ്രായമോ ഇല്ലാതിരിക്കുകയും ശാരീരികാവശത മൂലം ജോലിയില്‍ നിന്നും വിരമിക്കേി വരികയും ചെയ്യുന്നവര്‍ക്ക് നല്‍കുന്ന സഹായം 10000/-
പൊതുവിവരം
സര്‍വീസ് & എം.എസ്.ആര്‍.
a) എം.എസ്.ആര്‍. എടുത്ത തിയ്യതി മുതല്‍ മാത്രമാണ് സര്‍വീസ് പരിഗണിക്കുന്നത്.
b) മദ്‌റസയില്‍ ചേര്‍ന്നാലും വിട്ടാലും മാനേജിങ് കമ്മിറ്റി ഒപ്പും സീലും മറ്റു രേഖകളും വാങ്ങി 2 മാസത്തിനകം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ടു എം.എസ്.ആര്‍. ശരിപ്പെടുത്തിയിരിക്കണം. വൈകി ശരിപ്പെടുത്തുകയാണെങ്കില്‍ ര് മാസത്തിലധികമുള്ള കാലത്തെ സര്‍വ്വീസ് നഷ്ടപ്പെടുന്നതാണ്.
c) പല മദ്‌റസകളിലും ജോലി ചെയ്ത ശേഷം എം.എസ്.ആര്‍. ശരിപ്പെടുത്തുകയാണെങ്കില്‍ അവസാനം ജോലി ചെയ്ത മദ്‌റസയിലെ സര്‍വീസ് മാത്രമേ ചേര്‍ത്തിക്കൊടുക്കുകയുള്ളൂ. മറ്റു മദ്‌റസകളിലെ സര്‍വീസ് കാലം ജോലിയില്ലാത്തതായി മാത്രമേ പരിഗണിക്കുകയുള്ളൂ.
നിയമങ്ങളും ചട്ടങ്ങളും
1. മദ്‌റസയില്‍ ഉദ്യേഗസ്ഥന്മാരെ നിയമിക്കാനും ചട്ടങ്ങള്‍ക്കു വിധേയമായി പിരിച്ചുവിടാനുമുള്ള അധികാരം മാനേജിങ് കമ്മിറ്റിക്കാണ്.
2. അംഗീകൃത മദ്‌റസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും രജിസ്‌ട്രേഷന്‍ ആക്ട് xxi അനുസരിച്ച് s1/1934-35  നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയെയും കീഴ്ഘടകങ്ങളെയും പൂര്‍ണമായും അംഗീകരിക്കുന്നവരും സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം.
3. മദ്‌റസയിലെ പഠനസംബന്ധമായ എല്ലാ ഉത്തരവാദിത്ത്വങ്ങളും സ്വദര്‍ മുഅല്ലിമില്‍ നിക്ഷിപ്തമാണ്.
4. മദ്‌റസ മുഅല്ലിംകള്‍ വിദ്യാലയത്തിനകത്തും പുറത്തും മാന്യരും മാതൃകാ പുരുഷന്മാരുമായിരിക്കണമെന്നതിനു പുറമെ തങ്ങളെ ഏല്‍പിക്കപ്പെട്ട ചുമതലയെ പറ്റി ബോധവാന്മാരും പഠനസംബന്ധമായ എല്ലാ ഉത്തരവാദിത്ത്വങ്ങളും യഥാസമയം പൂര്‍ത്തിയാക്കുകയും വേണം.
5. റമളാനില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ശമ്പളവും 8 മാസം പൂര്‍ത്തിയായി ജോലിചെയ്തവര്‍ക്ക് തുടര്‍ന്ന് ജോലിചെയ്യുകയാണെങ്കിലും പിരിച്ചുവിടുകയാണെങ്കിലും റമളാന്‍ (പൂട്ടിയതു മുതല്‍ തുറക്കുന്നതുവരെയുള്ള) അവധിക്കാല ശമ്പളത്തിനും അവകാശമുായിരിക്കും.
6. മദ്‌റസാ പ്രവൃത്തി ദിവസം സിലബസില്‍ നിര്‍ദ്ദേശിച്ചതില്‍ കുറയാന്‍ പാടില്ല.
7. പൂര്‍ണ ശമ്പളത്തോടുകൂടിയ 15 കാഷ്വല്‍ ലീവുകളും പകുതി ശമ്പളത്തോടുകൂടിയ 30 മെഡിക്കല്‍ ലീവുകള്‍ക്കും മുഅല്ലിംകള്‍ക്ക് അവകാശമുണ്ടാ യിരിക്കും. രണ്ട്  ദിവസത്തില്‍ കൂടുതലുള്ള പൊതു കല്‍പനകള്‍ക്കായി അടക്കുകയും തുറക്കുകയും ചെയ്യുന്ന ദിവസം ഹാജരില്ലാത്തവര്‍ക്ക് മാനേജിങ് കമ്മിറ്റി അനുമതി നല്‍കാത്തപക്ഷം കല്‍പനാ ദിവസങ്ങളിലെ ശമ്പളത്തിന് അവകാശമുണ്ടാവില്ല.
പരീക്ഷ
2010 ജനുവരി, ഏപ്രില്‍, ആഗസ്റ്റ് മാസങ്ങളിലായി യഥാക്രമം പാദം, അര്‍ദ്ധം, വാര്‍ഷികം എന്നീ പരീക്ഷകള്‍ നടക്കുന്നതാണ്.
വനിതാ ശരീഅത്ത് കോളേജ്
    സമൂഹത്തിന്റെ പാതിയും കുടുംബത്തിന്റെ ഭരണാധിപയുമായ സ്ത്രീസമൂഹത്തെ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില്‍ തങ്ങളിലര്‍പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുന്നതുമായ മത വിജ്ഞാനത്തോടൊപ്പം ബി.എ. അഫ്‌ളലുല്‍ ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്‍, ഹോം സയന്‍സ്, എംബ്രോയിഡറി എന്നിവയില്‍ പരിശീലനവും നല്‍കി പ്രാപ്തരാക്കുക. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്‍ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന്‍ ആവശ്യമായ എല്ലാ മത ഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉത്‌ബോധന പരിശീലനവും നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ഈ സ്ഥാപനത്തിന് പ്രാപ്തരായ സ്ത്രീകള്‍തന്നെ നേതൃത്വം നല്‍കുന്നു. എല്ലാ അദ്ധ്യയന വര്‍ഷങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.
മുഅല്ലിം ട്രൈനിങ് സെന്റര്‍
    മദ്‌റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. ഈ മേഖലയില്‍ പ്രാപ്തരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. പ്രായോഗിക പരിജ്ഞാനവും, അദ്ധ്യയന സാങ്കേതിക വിദ്യകളും, ഭാഷാ പരിജ്ഞാനങ്ങളും അദ്ധ്യാപന മനഃശാസ്ത്രവുമെല്ലാം നല്‍കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ.മുഅല്ലിം ട്രൈനിങ് സെന്ററില്‍നിന്നും പത്ത് ബാച്ചുകള്‍ ഇതിനകം പഠനം പൂര്‍ത്തിയാക്കി. തുടര്‍ പഠനത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തു വരുന്നു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലം. സൗജന്യ താമസ- ഭക്ഷണത്തിനു പുറമെ സ്റ്റൈപന്റും നല്‍കുന്നു.
സുന്നി ബാലവേദി
സമസ്തയുടെ മദ്‌റസകളില്‍ പഠിക്കുന്ന പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുക, ഇസ്‌ലാമിക ചുറ്റുപാടും സൗഹൃദാന്തരീക്ഷവും നല്‍കി ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊുവരിക തുടങ്ങിയവയാണ് സുന്നി ബാലവേദിയുടെ ലക്ഷ്യം. ഒപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും കലാസാഹിത്യ, പ്രസംഗ മേഖലകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. മദ്‌റസകളിലെ സാഹിത്യ സമാജ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും ഈ സംഘടന കേന്ദ്രീകരിച്ചാണു നടത്തുന്നത്.

സന്തുഷ്ട കുടുംബം മാസിക
    മുസ്‌ലിം കുടുംബ സദസ്സുകളില്‍ ആവേശത്തിന്റെയും അഭിമാനത്തിന്റെയും നിറച്ചാര്‍ത്ത് നല്‍കിയ, പുതിയൊരു വായനാ സംസ്കാരത്തിന് തുടക്കം കുറിച്ച ലക്ഷക്കണക്കിനു വായനക്കാരുള്ള ഒരു പ്രസിദ്ധീകരണമാണ് സന്തുഷ്ട കുടുംബം. മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ളത് ഇതിനാണ്.മനുഷ്യന്റെ നിര്‍മലമായ വികാരങ്ങളെ ചൂഷണം ചെയ്യുന്നതാണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അധിക പ്രസിദ്ധീകരണങ്ങളും. സ്ത്രീ സൗന്ദര്യവും മെയ്ക്കപ്പു വിചാരങ്ങളും പൈങ്കിളികഥകളും സൗന്ദര്യ പോഷണ പാഠങ്ങളും കമ്പോളവല്‍കരിച്ചുകൊണ്ടാണ് ആ പ്രസിദ്ധീകരണങ്ങളൊക്കെയും പുറത്തിറങ്ങുന്നത്. സന്തുഷ്ട കുടുംബം ഇവിടെ വ്യതിരിക്തമാവുന്നു. കുടുംബിനിക്ക് മാര്‍ഗദര്‍ശനം നല്‍കുകയും സനാതന ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്‌ലാമിക സംസ്കാരത്തിലൂടെ വായനക്കാരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് ഈ പ്രസിദ്ധീകരണത്തിന്റെ ദൗത്യം. സ്ത്രീകളില്‍ രചനാത്മകമായ വായനാശീലം ഉണ്ടാക്കിയെടുക്കുകയും വിശ്വാസപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ നേരും നെറിയും വകതിരിച്ചുകാണിച്ചു കൊടുക്കുകയും, ഇസ്‌ലാമിക ജീവിതവും സന്തുഷ്ടകരമായ കുടുംബാന്തരീക്ഷവും പരിപാലിച്ചെടുക്കുകയും ചെയ്യുക എന്നതും കുടുംബം മാസിക ലക്ഷ്യമാക്കുന്നു്.
കുരുന്നുകള്‍ കുട്ടികളുടെ മാസിക
    കുട്ടികള്‍ക്ക് അറിവും ആനന്ദവും ഒരുപോലെ നല്‍കുന്ന അവരുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് കുരുന്നുകള്‍. ഭൂതപ്രേത കഥകള്‍ കൈയടക്കിയ ബാല സാഹിത്യങ്ങളില്‍നിന്നും, അശ്ലീലച്ചുവയുള്ള ടെലിവിഷന്‍ സംസ്കാരത്തില്‍നിന്നും കുട്ടികളെ സത്‌വായനയിലേക്ക് കൈപിടിച്ചുകൊണ്ടു വരികയും, അറിവും വിവേകവുമുള്ള ഉത്തമ പൗരന്മാരായി അവരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് കുരുന്നുകളുടെ ലക്ഷ്യം. വായനാശീലമെന്നത് വലിയൊരു സമ്പാദ്യമാണ്. കുട്ടികളിലെ ബുദ്ധിയും ചിന്തയും വളരാനും, ഉല്‍കൃഷ്ടമായൊരു വ്യക്തിത്വം പോഷിപ്പിച്ചെടുക്കാനും വായന സഹായകമാവുന്നു. കുട്ടികളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം കഥ, കവിത, ചരിത്ര പാഠങ്ങള്‍, ചിത്രകഥകള്‍, ക്വിസ് മുതലായവ ഈ മനോഹരമായ മാസികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളിലെ സര്‍ഗാത്മകതയും ജന്മവാസനകളും ഇസ്‌ലാമിക ചുറ്റുപാടുകളിലൂടെ വളര്‍ത്തിക്കൊണ്ടു വന്ന് വിവേകവും പക്വതയുമുള്ള പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ കുരുന്നുകള്‍ പരിശ്രമിക്കുന്നു.
അല്‍മുഅല്ലിം മാസിക
    മുഅല്ലിം സംഘടനാ സര്‍ക്കുലറുകളും സമൂഹത്തിന്റെ സ്പന്ദനവും മദ്‌റസാ വാര്‍ത്തകളും പ്രാസ്ഥാനിക ചലനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരമാണ് അല്‍മുഅല്ലിം മാസിക. ഇസ്‌ലാമിക സംസ്കാരവും സവിശേഷതകളും വിളിച്ചോതുന്ന പ്രൗഢമായ ലേഖനങ്ങളും മികവുറ്റ ആനുകാലിക രചനകളും അല്‍മുഅല്ലിം മാസികയെ ശ്രദ്ധേയമാക്കുന്നു. എല്ലാ മദ്‌റസകളിലേക്കും സൗജന്യമായി ഓരോ കോപ്പി വീതം വിതരണം ചെയ്തുവരുന്നു.
മുഅല്ലിം ഓഫ്‌സെറ്റ് പ്രസ്സ്
    ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണിത്. പ്രസിദ്ധീകരണങ്ങള്‍, ഓഫീസ് സംബന്ധമായ പ്രസ് വര്‍ക്കുകള്‍, മദ്‌റസകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്‍ പ്രിന്റിങ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയു്.
മുഅല്ലിം കോംപ്ലക്കസ്
    കോഴിക്കോട് നഗരത്തില്‍ ബേബി ഹോസ്പിറ്റലിനു സമീപം ബൈപ്പാസ് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിങ് കോംപ്ലക്‌സ്, ഓഫീസ് സൗകര്യങ്ങള്‍, കാര്‍പാര്‍ക്കിങ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെയു്. സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ സബ് ഓഫീസ് ഈ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്നു.
മുഅല്ലിം പബ്ലിഷിങ് ബ്യൂറോ
അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുജനങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്‌ലിം സമുദായത്തിന്റ ശരിയായ സംസ്കൃതിക്കും ധാര്‍മിക ഉന്നമനത്തിനും ഉതകുന്ന പ്രായത്തിനും വിഭാഗത്തിനും അനുയോജ്യമായ ഇസ്‌ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നീ എഴുത്തുകാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കുക എന്നിവയാണ് ബ്യൂറോയുടെ ലക്ഷ്യം. ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
Contact Address
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
മസ്താലയം, ചേളാരി, പി.ഒ.തേഞ്ഞിപ്പലം- 673 636, മലപ്പുറം ജില്ല. ഫോണ്‍ 0494 2400530, 2400749, ഫാക്‌സ്: (0494) 2400530

Sunni Yuvajana Samgam

സുന്നി യുവജന സംഘം

     കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമ്‌സത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ശക്തി പകരുന്നതിന്നും അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്നും വേണ്ടി രൂപീകരിക്കപ്പെട്ട കീഴ്ഘടകമാണ് സുന്നി യുവജന സംഘം.1954 ഏപ്രില്‍ 25 ന് മര്‍ഹും ശൈഖ് ആദം ഹസ്‌റത്തിന്റെ അദ്ധ്യക്ഷതയില്‍ താനൂരില്‍ ചേര്‍ന്ന സമ്‌സ്തയുടെ 20 ാം വാര്‍ഷിക സമ്മേളനത്തില്‍ സമ്‌സതയുടെ സെക്രട്ടറിയായിരുന്ന മര്‍ഹും പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും പതിഅബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സംഘടനയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അടുത്ത ദിവസം കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനക്ക് രൂപം നല്‍കി. മണ്‍ മറഞ്ഞ നേതാക്കളുടെ അക്ഷീണ യത്‌നത്തിന്റെ ഫലമായി സുന്നത്ത് ജമാഅത്തിന്റെ വീഥിയില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട് സുന്നിയുവജന സംഘം അഞ്ചരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.      1954 മുതല്‍ 1959 വരെ ബി.കുട്ടി ഹസന്‍ ഹാജി പ്രസിഡണ്ടും കെ.എം മുഹമ്മദ് കോയ സെക്രട്ടറിയുമായിരുന്നു. 1959 ല്‍ പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായിരുന്ന മര്‍ഹും എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടും ബി.കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായി സംഘടന പുനഃസംഘടിപ്പിച്ചു. ഈ കാലത്ത് 1961 ല്‍ കാക്കാട് ചേര്‍ന്ന സമ്‌സതയുടെ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായി അംഗീകാരം ലഭിച്ചു. സംഘടനയുടെ ജില്ല, താലൂക്ക്, പഞ്ചായത്ത്, മഹല്ല് തല കമ്മിറ്റികള്‍ നിലവില്‍ വന്നതും ഈ അവസരത്തിലായിരുന്നു. ഒന്നാമത്തെ ശാഖ തിരൂര്‍ താലൂക്കിലെ പുതുപറമ്പ് മദ്രസ്സയില്‍ ബഹു. മര്‍ഹും മൗലാന അബദുല്‍ ബാരി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചതാണ്. എല്‍. അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കുട്ടി ഹസന്‍ ഹാജി, വാണിയമ്പലം, അബാദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ , സി. എച്ച്. ഹൈദ്രൂസ് മൂസ്‌ല്യാര്‍ , കെ.പി ഉസ്മാന്‍ സാഹിബ് എന്നിവര്‍ തിരൂര്‍, വയനാട് മേഖലകളില്‍ പര്യടനം നടത്തുകയും പുതിയ ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.
      1962 മുതല്‍ 65 വരെ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍(കൂറ്റനാട്) പ്രസ്ഡണ്ടും കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയെ നയിച്ചത്. ഈ കമ്മറ്റിയാണ് സംഘടനയ്ക്ക് മുഖ പത്രം വേണമെന്ന് തീരുമാനിച്ചതും 1964 ല്‍ ‘സുന്നി ടൈംസ്’ പ്രസിദ്ധീകരിച്ചതും സംഘടനയുടെ പ്രസിഡണ്ടായിരുന്ന കെ.വി തന്നെയായിരുന്നു പത്രത്തിന്റെ പ്രാരംഭകാല ചീഫ് എഡിറ്റര്‍.പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ടൈംസിന്റെ മുഖ്യ പത്രാധിപരായിട്ടുണ്ട് . 13 വര്‍ഷത്തിന്നു ശേഷം 1977 ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ടൈംസ് നിലച്ചു. പിന്നീട് ‘സുന്നി വോയ്‌സ്’ എന്ന പേരില്‍ പത്രം പുനഃപ്രസിദ്ധീകരിച്ചു.
     1965 ല്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സലില്‍ എം.എം ബഷീര്‍ മുസ്‌ലിയാരെ പ്രസിഡണ്ടായും വി. മോയിമോന്‍ ഹാജി (മുക്കം)യെ സെക്രട്ടറിയായും തിരഞ്ഞടുത്തു. ബഷീര്‍ മുസ്‌ല്യാരുടെ കര്‍മ്മ കുശലതയും സംഘടനാ പാടവവും പ്രസ്ഥാനത്തെ കൂടൂതല്‍ ശക്തിപ്പെടുത്തി.ക്യാമ്പുകളും പുതിയ പ്രൊജക്റ്റുകളും നല്ല പ്രവര്‍ത്തന ചിട്ടയും സംഘടന കാഴ്ച വച്ചു. ഒരു നവോന്മേഷം കൈവന്നപോലെ സുന്നി കേരളം സജീവമായി.
     വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലുളളവര്‍, പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി “മുബാറകായ” ആളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 25/08/1968 നു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വച്ച് കേരള മുസ്‌ലിംകളുടെ കിരീടം വെക്കാത്ത രാജാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ എസ്.വൈ. എസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി .ഉസ്മാന്‍ സാഹിബ് മുഖ്യകാര്യദര്‍ശിയുമായി. സംഘടനയുടെ സുവര്‍ണ്ണ അദ്ധ്യായമായിരുന്നു ഈ കാലഘട്ടം. ഈ കാലത്താണ് സുന്നത്ത് ജമാഅത്തിന്റെ മികച്ച സംഘടനകരിലൊരാളായ സി. എച്ച്. ഹൈദ്രാസ് മുസ്‌ലിയാര്‍ പാലക്കാട് , തൃശൂര്‍ ജില്ലകളിലും ശാഖകളില്ലാത്ത മറ്റു സ്ഥലങ്ങളിലും കമ്മറ്റികള്‍ ഉണ്ടാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും ചീഫ് ഓര്‍ഗനൈസറായി നിയമിക്കപ്പെട്ടത്. ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ദര്‍സ് പോലും ഒഴിവാക്കികൊണ്ടാണ് ഹൈദ്രോസ് മുസ്‌ലിയാര്‍ മുഴുസമയ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പൂക്കോയ തങ്ങളുടെ ജനസമ്മതിയും ഹൈദ്രോസ് മുസ്‌ലിയാരുടെയും ഉസ്മാന്‍ സാഹിബിന്റെയും സംഘടനാ പാടവവും എസ്. വൈ. എസ്സിനെ ബഹുജന പ്രസ്ഥാനമാക്കി. സംഘടനയുടെ സന്ദേശം എല്ലായിടത്തും എത്തി. പ്രസ്ഥാനവുമായി അകന്നു നിന്നിരുന്ന പണ്ഡിതരും ഉമറാക്കളും സംഘടനയുടെ വക്താക്കളായി മാറി. തിരൂര്‍ , ഏറനാട് താലൂക്കൂകളില്‍ മാത്രം ഈ കാലത്ത് 300-ല്‍ പരം പുതിയ ശാഖകള്‍ രൂപീകരിക്കുകണ്ടായി . കേരളമൊട്ടുക്കും സംഘടന പടര്‍ന്നു പന്തലിച്ചു.
     1975 ല്‍ പൂക്കോയതങ്ങള്‍ വഫാത്തായതോടെ സംഘടനയുടെ സാരഥ്യം ഏറ്റടുത്തത് സൂഫിവര്യനും പണ്ഡിതനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. ബാപ്പു മുസ് ലിയാരുടെ ജനസ്വാധീനവും സംഘടനക്ക് ഏറെ ഉപകാരപ്പെട്ടു. ബാപ്പു മുസ്‌ലിയാര്‍ പ്രസിഡണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേയും സെക്രട്ടറിയായിരുന്ന ഉസ്മാന്‍ സാഹിബിനേയും അഖിലേന്ത്യ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് സംഘടനയെ സയിച്ചത് സുന്നി കേരളത്തിന്റെ ആവേശമായിരുന്ന ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു. എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്ടിംഗ് സെക്രട്ടറിയായി. പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. ഹസന്‍ മുസ് ലിയാരുടെ മരണ(14-08-82)ത്തിനു ശേഷം 28-08-82 നു ചേര്‍ന്ന സംഘടനയുടെ യോഗത്തില്‍ വച്ച് എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
     സംഘടനയില്‍ കയറിപ്പറ്റി പ്രസ്ഥാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്റെ മുന്നോടിയായി നടന്ന ഗൂഢാലോചനയിലാണ് ബാപ്പു മുസ്‌ലിയാരെയും ഉസ്മാന്‍ സാഹിബിനെയും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയത്. ഹസന്‍ മുസ്‌ലിയാര്‍ രോഗശയ്യയിലായി ദീര്‍ഘനാള്‍ കിടപ്പിലാവുക കൂടി ചെയ്തതോടെ ഗൂഢാലോചനക്കാരുടെ പ്രവര്‍ത്തനം സജീവമായി. 1979 ല്‍ സംഘടനയുടെ തലപ്പത്തിരിക്കുന്നവരില്‍ ചിലര്‍ സമസ്ത നേതാക്കളുടെ മുമ്പാകെ ഒരു നിവേദനം സമര്‍പ്പിച്ചു. “ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രതേക്യം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ സമസ്തയുടെ കീഴ്ഘടകമായ സുന്നിയുവജന സംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു” ഇതായിരുന്നു നിവേദനത്തിന്റെ കാതല്‍.
     സുന്നി യുവജന സംഘത്തെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് സമസ്തയെ തളര്‍ത്താനുമുളള തല്‍പര കക്ഷികളുടെ ഗൂഢനീക്കം സമസ്തയുടെ നേതാക്കളെ ഞെട്ടിച്ചു. അവര്‍ പ്രമേയത്തെ തളളുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശാസിക്കുകയും ചെയ്തു.
     എണ്‍പതുകള്‍ സംഘടനയെ സംബന്ധിച്ചേടത്തോളം പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. സ്വാര്‍ത്ഥമോഹികള്‍ സംഘടനയെ കൈയ്യിലൊതുക്കി, അവരുടെ രാഷ്ട്രീയ മോഹം പൂവണിഞ്ഞില്ലെങ്കിലും അവര്‍ പ്രതീക്ഷ കൈവെടിയാതെ പുതിയ കരുക്കള്‍ നീക്കി. സുന്നിസത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രീയം കളിച്ചു സംഘടനയെയും പ്രസ്ഥാനത്തിന്റെ ജ്വിഹയെയും ഇതിനായി ദുരുപയോഗപ്പെടുത്തി. സമസ്തയുടെ പേരില്‍ പോലും വ്യാജ പ്രസ്ഥാവനകള്‍ ഇറക്കി. സമസ്ത പണ്ഡിതന്മാര്‍ക്കിടയിലെ നേരിയ അഭിപ്രായ വ്യത്യാസങ്ങളില്‍ പോലും കക്ഷി ചേര്‍ന്ന് സമസ്ത നേതാക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. സുന്നി യുവജന സംഘത്തിന്റെ സ്റ്റേജും പേജും ഇതിനായി ദുരുപയോഗപ്പേടുത്തി, ഇതോടെ ജനങ്ങള്‍ സംഘടനയെ സംശയത്തോടെ വീക്ഷിക്കുകയും സംഘടനയില്‍ നിന്ന് അകലുകയും ചെയ്തു.
     എണ്‍പതിന്റെ അവസാനത്തോടെ സംഘടനയില്‍ പിളര്‍പ്പ് പൂര്‍ണ്ണമായി. സംഘടന തീര്‍ത്തും സ്വാര്‍ത്ഥവല്‍ക്കരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് എസ്. വൈ. എസിന്റെ എറണാകുളം സമ്മേളനം നടക്കുന്നത്. സംഘടനയുടെ ഇന്നോളമുളള ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് അന്വേഷിച്ചിട്ടേ അതിന്റെ പ്രവര്‍ത്തനം തീരുമാനിക്കാറുളളൂ. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ എസ്.വൈ. എസിന് ഇത് അനിവാര്യമാണ്. എന്നാല്‍ എറണാകുളം സമ്മേളനത്തിലിത് നടന്നില്ലന്ന് മാത്രമല്ല സമ്മേളനത്തിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുകയും പൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍ പുറത്തുളെളാരു സംഘടനക്കെന്നപോലെ സമ്മേളനവുമായി സഹകരിക്കണമെന്ന് കാണ്ച്ച് സമസ്തക്ക് കത്ത് കൊടുക്കുകയാണ് അന്നത്തെ എസ്.വൈ.എസ്സിന്റെ നേതാക്കള്‍ ചെയ്തത്.
      സമ്മേളനം ഒരു പിടി ആളുകളുടെ കരങ്ങളിലായിരുന്നു. എല്ലാ രംഗത്തും അവര്‍ നിറഞ്ഞു നിന്നു. സംഘടനയ്ക്ക് വേണ്ടി ചോര നീരാക്കിയ പല നേതാക്കളും തഴയപ്പെട്ടു. ഉദാഹരണത്തിന് പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് ആരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടില്ല. പൂക്കോയ തങ്ങള്‍ പ്രസിഡണ്ടായപ്പോഴാണ് സംഘടന ബഹുജന പ്രസ്ഥാനമായത് . എസ്.വൈ.എസ്സിന്റെ നട്ടെല്ലായ മലപ്പുറം ജില്ലയുടെ പ്രഥമ പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സംഘടനയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് ബസ്സില്‍ പോലും കയറി തങ്ങള്‍ വരുമായിരുന്നു. 77ല്‍ സംഘടന പുനഃസംഘടിപ്പിക്കുന്നത് വരെ തങ്ങള്‍ തന്നെയായിരുന്നു പ്രസിഡണ്ട് . 77 നും 80 നുമിടയില്‍ ടി.സി.മുഹമ്മദ് മുസ്‌ലിയാരും മറ്റുചിലരും ജില്ല പ്രസിഡണ്ടുമാരായപ്പോള്‍ സംഘടന നിര്‍ജ്ജീവമാവുകയാണുണ്ടായത്. പിന്നീട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിര്‍ബന്ധപ്രകാരം ഉമറലി ശിഹാബ് തങ്ങള്‍ ജില്ലയുടെപ്രസിഡണ്ടായതോടെയാണ് സംഘടനയ്ക്ക് പുതുജീവന്‍ ലഭിച്ചത്. എന്നാല്‍ ഇവരെയൊന്നും സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. ഇതുപോലെ സംഘടനയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പലരും ഒഴിവാക്കപ്പെട്ടു.
     ബഹുഭൂരിപക്ഷം സുന്നികളിലും ഇത് ദുഃഖവും അമര്‍ഷവുമുളവാക്കി. സ്വാഭാവികമായും അവര്‍ മറ്റൊരു സമ്മേളനത്തിന് ഒരുക്കങ്ങള്‍ നടത്തി. സുന്നിപ്രസ്ഥാനത്തില്‍ ഇത് വന്‍ പിളര്‍പ്പിന് വഴി വെക്കുമെന്ന് മനസ്സിലാക്കിയ സമസ്തയുടെ നേതാക്കള്‍ ഇരു കൂട്ടരെയും വിളിച്ചു രണ്ടു സമ്മേളനവും നിറുത്തി വെക്കാന്‍ ആവശ്യപ്പെട്ടു. സംയുക്തമായി മറ്റൊരു സമ്മേളനം നടത്താമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത്തെ “മസ്‌ലഹത്ത്” ചര്‍ച്ച നടക്കുകയും എ.പിയും ഉളളാള്‍ തങ്ങളും പങ്കെടുത്ത ആ യോഗത്തില്‍ വെച്ച് സംയുക്ത സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. സമ്മേളനത്തിന് വിപുലമായൊരു സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഇരു ഭാഗത്തു നിന്നും പത്തു പേര്‍ വീതം പങ്കെടുത്തുകൊണ്ട് വീണ്ടുമൊരു യോഗം ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഫീസില്‍ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൂടുവാനും തീരുമാനമായി.
     എന്നാല്‍ എ.പിയും ഉളളാള്‍ തങ്ങളും രണ്ടാമത്തെ യോഗത്തിന്ന് വരാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ഒരു കൂട്ടം ഗുണ്ടകളെ വിട്ട് മസ്‌ലഹത്ത് ശ്രമം പൊളിക്കുകയും വന്ദ്യരായ പണ്ഡിതമാരെ അപമാനിക്കുകയും ചെയ്തു. സമ്മേളനം നിറുത്തിവെക്കാന്‍ സമസ്ത മുശാവറ എസ്.വൈ.എസി നോട് ആവശ്യപ്പെട്ടു. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ സംഘടന ഇത് അംഗീകരിക്കാന്‍ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ എസ്. വൈ. എസിന്റെ നേതാക്കള്‍ സമസ്തയുടെ നിര്‍ദ്ദേശം അവഗണിച്ച് സമ്മേളനവുമായി മുന്നോട്ടു പോയതിലൂടെ സംഘടനയുടെ ഭരണഘടന ലംഘിച്ചു.
      വിഘടിതര്‍ സംഘടനയെ ധിക്കരിച്ച് പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ 19-08-89 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്ത നേതാക്കളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും സി.എച്ച്. ഹൈദ്രോസ്സ് മുസ്‌ലിയാര്‍ ജന:സെക്രട്ടറിയും വി.മോയിമോന്‍ ഹാജി ട്രഷററുമായി സ്റ്റേറ്റ് സുന്നി യുവജനസംഘം പുനഃസംഘടിപ്പിച്ചു. അമ്പത്തൊന്നംഗ പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി.
      തിരൂര്‍ താലൂക്ക് സുന്നി യുവജന സംഘവും ജംഇയ്യത്തുല്‍ ഉലമായും നേതൃത്വം നല്‍കിയാണ് വളവന്നൂര്‍ ബാഫഖി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചത്. വല്ലപ്പുഴ യതീംഖാനയും ചാവക്കാട് ദാറുറഹ്മ യതീംഖാനയും എസ്.വൈ. എസിന്റെ സംഭാവനയാണ്. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടന നേരിട്ട് നടത്തുന്ന സ്ഥാപനമാണ്. 1978ല്‍ സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സമ്മേളനം നടന്നപ്പോഴാണ് മര്‍ക്കസു സഖാഫത്തിസ്സുന്നിയ്യക്ക് തറക്കല്ലിട്ടത്. എസ്.വൈ.എസിന്റെ സ്ഥാപനമെന്ന നിലയ്ക്ക് വിദേശത്തും സ്വദേശത്തുമുളള സുന്നികളുടെ വിയര്‍പ്പുകണങ്ങള്‍ കൊണ്ടാണ് മര്‍ക്കസ് വളര്‍ന്നത്. (എന്നാലിന്നത് സംഘടനയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലാക്കിയിരിക്കുകയാണ്.)
     ജനങ്ങളില്‍ മത ബോധമുണ്ടാക്കുന്നതിനാണ് സംഘടന രൂപീകുരിക്കപ്പെട്ടത്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി എസ്. വൈ. എസിന്റെ ശാഖകളില്‍ മതപ്രസംഗങ്ങളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ലൈബ്രറികളും ഉണ്ട് മഹല്ലുകളിലെ ദീനീരംഗം സമ്പുഷ്ടമാക്കുന്നതില്‍ സംഘടനാ പ്രവര്‍ത്തകര്‍ സജീവ പങ്ക് വഹിക്കുന്നു. സ്റ്റേറ്റ്, ജില്ല, മേഖല പഞ്ചായത്ത് തലങ്ങളില്‍ കേമ്പുകളും സമ്മേളനങ്ങളും കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു കൊണ്ട് സുന്നീരംഗം സജീവമാക്കാനും പ്രവര്‍ത്തകരില്‍ ഈമാനികാവേശം വളര്‍ത്താനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
     സംഘടനയുടെ മുഖപത്രമാണ് ‘സുന്നി അഫ്കാര്‍’ വാരിക. കാലിക പ്രസക്തിയുളള ലേഖനങ്ങള്‍ക്കു പുറമെ കര്‍മ്മ ശാസ്ത്രം, ഹദീസ്, ചരിത്രം തുടങ്ങി ഒട്ടേറെ വിഷങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളുമായി ആഴ്ചതോറും വായനക്കാരുടെ കരങ്ങളിലെത്തുന്ന അഫ്കാര്‍ സുന്നികളുടെ മനം കുളിര്‍പ്പിക്കുന്നു. സുന്നി ഇതരുടെ ജല്‍പനങ്ങള്‍ക്ക് ചുട്ട മറുപടി നല്കുന്നതിലും പത്രം ശ്രദ്ധിക്കുന്നു. അനുദിനം കോപ്പികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പത്രത്തിന്റെ പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്. പ്രസ്ഥാനത്തിന്റെ ശബ്ദം ജനങ്ങളിലെത്തിക്കുന്നതിനുളള ഔദ്യോഗിക മാധ്യമമെന്ന നിലയ്ക്ക് സുന്നി അഫ്കാറിന്റെ വരിക്കാരാവുന്നതിന്നും പ്രചരണത്തിനും എല്ലാ പ്രസ്ഥാനബന്ധുക്കളോടും സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.
     തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ 93ല്‍ നടത്തിയ ശാന്തിയാത്ര, 2005 കുറ്റിപ്പുറം ഖുതുബുസ്സമാന്‍ നഗറില്‍ നടന്ന സുവര്‍ണ്ണ ജൂബിലി മഹാസമ്മേളനം, 2007 മെയില്‍ നട്ന്ന തീവ്രവാദവിരുദ്ധ സന്ദേശയാത്ര എല്ലാം എസ്.വൈ. എസ്‌ന്റെ ചരിത്രത്തിലെ പൊന്‍തുവലുകളാണ്.
     കേരള സ്റ്റേറ്റ് സുന്നി യുവജന സംഘമാണെങ്കിലും ഇന്ത്യയിലും വിദേശത്തും വ്യാപകമായ പ്രചരണ വേരുകളുളള സുന്നി യുവജന സംഘം തികച്ചും അന്താരാഷ്ട്രമാനമുളള ലോകത്തിലെ പ്രബല യുവജന പ്രസ്ഥാനമാണ്.

Samastha Kerala Sunni Student Federation 
സമസ്ത കേരള സുന്നി സ്ടൂഡന്റ്റ്‌ ഫെഡറേഷന്‍

കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. മുസ്ലിം കേരളം നേരിട്ട മതപരമായ പ്രതിസന്ധിയുടെ പരിഹാര മായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസ ത്തിന്റെ പ്രകാശം കേരളത്തില് പ്രകടമാകുന്നതിന്റെ ചാലക ശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ - തീര്ച്ച.
  ഗവണ്മെന്റ് സംവിധാനത്തേക്കാള് ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8919 ല് പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില് തന്നെയാണ് കേരളീയ മുസ്ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്ലിം കൈരളിയുടെ സൗഭാഗ്യമാണ്.
   സമസ്തയുടെ സന്ദേശം സമൂഹത്തിന്റെ വിവിധ ഘടകങ്ങളില് എത്തിക്കുന്നതിന് കീഴ്ഘടകങ്ങള് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഇതില് ഏറ്റവും പ്രവര്ത്തനനിരതവും സമസ്തയുടെ ഊന്ന്വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.
   മതകലാലയങ്ങളിലെ വിദ്യാര്ത്ഥികളും ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില് പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്ത്ഥികള് സംഘടിച്ച് ധാര്മ്മിക സനാതന മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്ത്ഥി സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് എസ്.കെ. എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളില് നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര

എസ്. കെ. എസ്. എസ്. എഫ്
  വിദ്യാര്ഥികള് സമൂഹത്തിന്റെ മര്മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്. അവര് നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്. ലോക ചരിത്രത്തില് വിദ്യാര്ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്. അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്ഥികളെ തങ്ങളുടെ കൊടി ക്കീഴില് അണി നിരത്താ നുള്ള ശ്രമങ്ങള് നടത്തിയതായി കാണാം. കേരളത്തിലെ അന്തരീക്ഷവും മേല്പറഞ്ഞതില് നിന്ന് വ്യത്യസ്തമായിരു ന്നില്ല. നിരവധി പ്രവര്ത്തന ങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്ട്രീയവുമായ സംഘടന കള്. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്നമായി തുടര്ന്നു. അഹ്ലുസ്സുന്നത്തിന്റെ നേതാക്കള് അതെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി.
  അങ്ങനെ ഒരു വിദ്യാര്ഥി പ്രസ്ഥാനം എന്തു കൊണ്ട് ആവശ്യ മാണെന്നതി നെകുറിച്ച് നേതാക്കള്ക്കിടയില് ചര്ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്ക്കുകയാണ് ആദ്യം ചെയ്തത്. പക്ഷേ, സമസ്ത ജന.സെക്രട്ടറി ശംസുല് ഉലമാ ക്ക്കീഴിലുള്ള ഒരു അഡൈ്വസറി പരമാധികാരത്തില് വേണമെങ്കില് ഒരു വിദ്യാര്ഥി സംഘത്തിന് തുടക്കമാകാമെന്ന് അവസാനം എല്ലാവരും ഏകോപിച്ച് തീരുമാനം കൈകൊണ്ടു. എല്ലാ പ്രവര്ത്തനങ്ങളും അഡൈ്വസറി ബോര്ഡിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമായിരിക്കണമെന്ന് ഭരണഘടനയില് പ്രത്യേകം എഴുതി ച്ചേര്ത്തു. അങ്ങനെ സുന്നീ ധാരക്ക് പ്രത്യേകമായി ഒരു വിദ്യാര്ഥ സംഘം നിലവില് വന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയ്യില് രൂപം കൊണ്ടഈ സംഘടനക്ക് കീഴില് കേരളത്തിലെ വിദ്യാര്ഥികള് ആവേശ പൂര്വ്വം പ്രവര്ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ് സംഘടനാ ഭാരവാഹി കളായ ചിലരുടെ സ്വാര്ഥ താത്പര്യ ങ്ങള് പ്രവര്ത്തിച്ചു തുടങ്ങിയത്. അവര് സംഘടനയെ വഴി തെറ്റിക്കാന് വേണ്ട പദ്ധതികളുമായിട്ടാണ് രംഗത്ത് വന്നു കൊണ്ടിരുന്നത്. അവര് സമസ്ത നേതാക്കള്ക്കെതിരെ പോലും ആരോപണ ങ്ങളുന്നയിച്ചു തുടങ്ങിയപ്പോള് അതിനെതിരെ പ്രതികരി ക്കാന് പലരും തയ്യാറായി. സംഘടനയുടെ ഈ വഴിവിട്ട പോക്കിനെതിരെ പലരും രംഗത്ത് വന്നു തുടങ്ങി. ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്ന് സമസ്തയുടെ നേതാക്കള് തന്നെ തുറന്ന് പറയുന്നത് വരെ കാര്യങ്ങളെത്തി.
   1989. സംഘടനാ ചരിത്രത്തിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം. ഉസ്താദുമാരെയും നേതാക്കളെയും വിലകല്പിക്കുന്ന ഒരു ബദല് വിദ്യാര്ഥി പ്രസ്ഥാനം ഉയര്ന്നു വരിക കാലത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യത്തില് നിന്നായി രുന്നു എസ്.കെ.എസ്.എസ്.എഫ്. രൂപം കൊള്ളുന്നത്.
 1989 ഫെബ്രുവരി 19. അന്നാണ് എസ്.കെ.എസ്.എസ്.എഫ് എന്ന പേരില് പുതിയ ഒരു സംഘടനരംഗത്തു വന്നത്. കോഴിേക്കാട് സാമൂതിരി ഹൈസ്കൂളില് വെച്ച വിളിച്ചു ചേര്ത്ത വിദ്യാര്ഥി കണ്വെന്ഷനില് വെച്ച് സംഘടനയുടെ സംസ്ഥാനകമ്മിറ്റി നിലവില് വന്നു. മര്ഹൂം സി. എഛ് ഹൈദറൂസ് മുസ്ലിയാരായിരുന്നു സംഘടനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മര്ഹൂം കെ.വി മുഹമ്മദ് മുസ്ലിയാര് കൂറ്റനാട് പരിപാടി ഉദ്ഘാടനം ചെയ്തു.മര്ഹൂം കെ.കെ.അബൂബക്കര് ഹസ്റത്തായിരുന്നു പരിപാടി യുടെ അധ്യക്ഷന്. സംഘടനയുടെ നയപ്രഖ്യാപനം നടത്തിയ താകട്ട മര്ഹൂം കെ.ടി. മാനു മുസ്ലിയാരും.
വിജ്ഞാനം, വിനയം, സേവനം

    ഒരു മുദ്രവാക്യമുയര്ത്തി പിടിച്ച് സംഘടനയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തണമെന്നായി തീരുമാനം. അതിന് സംഘടനയുടെ ലക്ഷ്യങ്ങള് പൂര്ണാര്ഥത്തില് പ്രകാശിപ്പിക്കുന്ന ഒരു മുദ്രാവാക്യത്തെ കുറിച്ച് ആലോചന നടന്നു. അങ്ങനെ യാണ് 'വിജ്ഞാനം, വിനയം, സേവനം' എന്ന മുദ്രാവാക്യം ഉയര്ന്നുവരുന്നത്. നിലവിലുണ്ടായിരുന്ന പഴയ വിദ്യാര്ഥി പ്രസ്ഥാനത്തിന് ഈ മുദ്രാവാക്യം തന്നെ ഒരു മറുപടിയായി. വിജ്ഞാനം വിനയത്തിനും അത് തുടര്ന്ന് സേവനമനസ്ക തക്കും നയിക്കണമെന്ന ബോധമാണ് ഈ മുദ്രാവാക്യം പ്രവര്ത്തകര്ക്ക് നല്കിയ ആശയം.
ഇബാദ്
  ഇസ്ലാമിക സമൂഹത്തില് ദഅ്വത്തും ഇസ്ലാഹും ഏറെഅനിവാര്യമത്രെ. അതിന്റെ നിര്ബന്ധ ബാധ്യതയില് നിന്ന് ഒരാള്ക്കും ഒഴിഞ്ഞുമാറുക സാധ്യമല്ല. നിങ്ങള് മുഖേന ഒരാളെങ്കിലും സ•ാര്ഗ സിദ്ധരാകുകയാണെങ്കില് അതാണ് നിങ്ങള്ക്ക് ആകാശഭൂമിയുലുള്ളതിനേക്കാള് ഉത്തമമെന്ന് പ്രവാചക അധ്യാപനം. പ്രബോധനത്തിന്റെ ഈ വഴിയില് എന്തെല്ലാം ചെയ്യാന് കഴിയുമെന്ന ചിന്തയില് നിന്നാണ് 'ഇബാദ'് ഉദയം കൊള്ളുന്നത്.സംഘടനാ പ്രവര്ത്തനങ്ങളുടെ തിരക്കുകളില് നിന്ന് പൂര്ണമായി ഒഴിഞ്ഞിരിക്കുന്ന ഒരു വിഭാഗത്തെ തന്നെ ഇത്തരം ദഅവീ സംരംഭങ്ങള്ക്കായി സജ്ജരാക്കണമെന്ന് തീരുമാനമുണ്ടായി.
   അങ്ങനെസംസ്ഥാനതലത്തില് പതനൊന്നു അംഗങ്ങളുള്ള സമിതിയായി ഇബാദ് രൂപം കൊണ്ടു. ഇസ്ലാമിനെകുറിച്ച് ആളുകള്ക്കുള്ള സംശയങ്ങള് തീര്ക്കാനായി കോണ്ടാക്ട് ക്ലാസുകള് നടത്തുന്നുണ്ട് ഇബാദിപ്പോള്. പൊതു സമൂഹത്തില് ചിലരെങ്കിലും വെച്ചു പുലര്ത്തിയിരുന്ന തെറ്റുധാരണകളെ തിരുത്താന് ഇതുമൂലമായിട്ടുണ്ട്. നിരവധി പേരെ ഇതുവഴി ഇസ്ലാമിന്റെ സ്വഛന്ദമായ പറുദീസയി ലെത്തിക്കാനുമായി.
  മൂസ്ലിം സമൂഹത്തില് നടമാടിക്കൊണ്ടിരിക്കുന്ന ജീര്ണ്ണതക ള്ക്കെതിരെ ജിഹാദ് നടത്താനും ഇബാദ് ശ്രമിച്ചിട്ടുണ്ട്. മഹല്ലുകളിലെ ഖതീബുമാരുടെയും മുദര്രിസു മാരുടെയു മെല്ലാം സഹകരണേത്താടെ മഹല്ലുകളിലെ ദുഷ്പ്രവണത കള്ക്കെതിരെ ശക്തമായി രംഗത്ത് വരാന് ഇബാദ് ഏറെ ശ്രമിച്ചു. വൈയക്തികവും സാമൂഹികവും കുടുംബപരവു മായ നിരവധി മേഖലകളില് ഉടലെടുത്തിരുന്ന നിരവധി അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും അതിനെതിരെ ആവശ്യമായ നടപടികള് സ്വീകരിക്കാനുമെല്ലാം കുറഞ്ഞ കാലങ്ങള് കൊണ്ട് തന്നെ ഇബാദിനായി.
ടൈം ടു റിവൈവ് എഡ്യൂക്കേഷന്; നോ ഡിലേ - ട്രെന്റ 
    ഭൗതിക വിദ്യാഭ്യാസ മേഖലയില് പിന്നാക്കമെന്ന് ചരിത്ര എഴുതിയ സമൂഹത്തെ ആധുനിക വിദ്യാഭ്യാസ രീതികളുടെ അരിക്പറ്റി നടക്കാന് പ്രാപ്തരാക്കുകയായിരുന്നു ട്രെന്റി ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. മതമൂല്യങ്ങളില് അടിയുറച്ച് കൊണ്ട് തന്നെ ഭൗതിക വിദ്യാഭ്യാസം കരുപ്പിടിപ്പി ക്കാനാകുമെന്ന തിരിച്ചറിവാണ് അത് കാലത്തിന് നല്കിയത്. കരിയര് ഗൈഡന്സ്, മോട്ടിവേഷന് ക്ലാസുകള്, പി.എസ്.സി. കോച്ചിങ്ങ്, ഫാമിലി കൗണ്സിലിംഗ്, ഐ. എ. എസ് കോച്ചിങ്ങ്, പേഴ്സണാലിറ്റി ഡവലപ്മെന്റ്, ഗേറ്റ് വേ എക്സാം, ടെലി കൗണ്സിലിംഗ് തുടങ്ങി ട്രെന്റിന്റേതായ പ്രവര്ത്തന മേഖല വിശാലമായി കിടക്കുന്നു. പ്രത്യേക പരിശീലനം നേടിയവരും പ്രഗത്ഭരുമായ നൂറ്റി അമ്പതോളം ആര്. പിമാരുടെ സേവനം ഇന്ന് ട്രെന്റിനുണ്ട്. സ്കൂള്വിദ്യാര്ഥികള്ക്കായി സ്റ്റെപ് എന്ന ഹ്രസ്വകാല കോഴ്സ് ഇസ്ലാമിക് സെന്റര് കേന്ദ്രീകരിച്ച് നടത്തിവരുന്നു.
ര്‍ എജ്യൂക്കേഷണല് പ്രോഗ്രാം- എച്ച്. ഇ. പി

   സമൂഹത്തിന്റെ തുടര്വിദ്യാഭ്യാസ മേഖലയില് പുതിയ വഴിത്തിരിവുകള്ക് കാരണമായി. കിട്ടാക്കനിയെന്നു കരുതി യിരുന്ന സിവില്സര്വ്വീസ് പോലും നമ്മുടെ സമൂഹത്തിന ന്യമല്ലെന്ന് തെളിയിച്ചു. പ്രവര്ത്തനചരിത്രം ചുരുങ്ങിയ കാലത്തിന്റേതാണെങ്കിലും ഇതിനകം തന്നെ ധാര്മിക ബോധമുള്ള രണ്ടു ഐ. എ. എസു കാരെ സമൂഹത്തിനായി സമര്പ്പിച്ചു. അബൂബക്ര് സ്വിദ്ദീഖും പി.സി. ജഅ്ഫറും നമ്മുടെ അഭിമാനമാണിന്ന്. പുതിയ തലമുറകളില് നിന്ന് ഐ. എ. എസുകാരെ വളര്ത്തി യെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്. സിവില് സര്വ്വീസ് തന്നെയാണ് തുടര് പഠനമേഖലയില് പ്രോഗ്രാം പ്രധാന ഇനമായി എടുക്കുന്നത്. പുതുതായി ഏഴ് വിദ്യാര്ഥികള് എച്ച്. ഇ. പിയുടെ സഹായത്തോടെ ഈ മേഖലയില് പഠനം നടത്തി ക്കൊണ്ടിരിക്കുന്നു. മസ്കത്ത് സുന്നിസെന്ററിന്റെ സാമ്പത്തിക സഹായത്തോടെ വളര്ന്നു വരുന്ന പ്രതിഭകള്ക്ക് അവരുടെ അഭിരുചി അനുസരിച്ച് പരിശീലനം നല്കി വരുന്നു.

സഹചാരി
 മാരകമായ രോഗങ്ങള് കൊണ്ടു പൊറുതി മുട്ടുന്നവര്ക്കായി സാമ്പത്തിക സഹായം എത്തിക്കുകയാണ് സഹചാരിയുടെ ദൗത്യം. സൗജന്യ മരുന്ന് വിതരണം, രോഗികള്ക്കുള്ള ഡയാലി സീസ് സംവിധാനം തുടങ്ങി നിരവധി പ്രവര്ത്തനങ്ങള് സഹചാരി റിലീഫ് സെല് നടത്തിവരുന്നു.
ഖുര്ആന് സ്റ്റഡി സെന്റര്
 ഖുര്ആന് മുസ്ലിമിന്റെ ഭരണഘടനയാണ്. അതനുസരി ച്ചാണ് അവന്റെ ജീവിതം പരുവപ്പെടുത്തേണ്ടത്. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ ദിവ്യമായ ഇടപാടുകളാക്കുകയാണ് ഖുര്ആനിക സൂക്തങ്ങള്. പാരായണത്തിനപ്പുറത്ത് പ്രായോഗിക ജീവിതത്തില് എത്ര ഉള്ക്കൊള്ളുന്നു വെന്നിടത്താണ് ഒരാളുടെ വിശ്വാസത്തിന്റെ തോത് അളക്ക പ്പെടുന്നത്. വായനയാണ് ഖുര്ആന് പ്രദാനം ചെയ്യുന്നത്. അത് പക്ഷേ, ആഘോഷിക്കാനല്ല. മറിച്ച് അഗാധാര്ഥങ്ങളുടെ മൗനങ്ങളിലേക്കിറങ്ങി ചെല്ലാനാണ്. ഖുര്ആന് അക്ഷരങ്ങ ളുടെ ദിവ്യസ്പര്ശമാണ്. അത് കരഗത മാക്കാതെ വിശ്വാസി യുടെ പാരായണങ്ങള് അനര്ഥമാണ്; അവന്റെ ജീവിതം തന്നെയും. ഖുര്ആന് കൂടുതല് വായനയ ര്ഹിക്കുന്നുവെന്ന തിരിച്ചറിവില് നിന്നാണ് സ്റ്റഡി സെന്ററി ന്റെ ഉദയം. നൂറോളം കേന്ദ്രങ്ങളില് പതിനായിരത്തിലേറെ പഠിതാക്കളുമായി മുന്നോട്ട് പോകുന്നു ഈജനകീയ സംരംഭം.  ഇത് അമുസ്ലിംകള്ക്ക് ഇസ്ലാമിനെ അടുത്തറിയാനുള്ള അവസരം. പാഴൂര് ദാറുല് ഖുര്ആന് പോലുള്ള നവീന ആശയ ങ്ങള്ക്ക് വഴിയൊരുക്കിയ നവോഥാനനീക്കം. മുസ്ലിമിന്റെ പ്രായോഗിക ജീവിതത്തിനും ഖുര്ആനു മിടയില്പാലം പണിയാനുള്ള കഠിനയത്നം.
ത്വലബാ വിംഗ്

    ദര്സ് അറബിക് കോളേജ് വിദ്യാര്ഥികളുടെ സംഘടിത രൂപം. അവരുടെ നാനോ•ുഖമായ പുരോഗതികള് മുഖ്യ അജണ്ട. മതകലാലയങ്ങളില് ആദര്ശ പ്രചരണത്തിന്റേതായ സ്ഥിര വേദി. വിദ്യ നേടുന്നതോടൊപ്പം ആത്മസംസ്കരണത്തിന്റെ ആവശ്യകതകളെ കുറിച്ച് വിദ്യാര്ഥികളെ ബോധവാ•ാ രാക്കുന്നു. വര്ഷങ്ങളിലോരോന്നിലും ത്വലബാ കോണ്ഫറ ന്സുകള് സംഘടിപ്പിച്ച് കാലാനുകഗതമായി കലാലയങ്ങളില് വരുത്തിക്കൊണ്ടിരിേക്കണ്ട മാറ്റങ്ങളെ കുറിച്ച് വിദ്യാര്ഥി കളെ ബോധവാ•ാരാക്കുന്നു.ആവശ്യമായ മാറ്റങ്ങളെ കുറിച്ച് അംഗങ്ങളുടെ അഭിപ്രായ സ്വരൂപണം നടത്തി വേണ്ട നിര്ദേശങ്ങള് സമര്പ്പിക്കുന്നു.  മജ്ലിസ്ഇന്തിസ്വാബിന്റെ മുന്നോടിയായി കണ്ണൂരില് നടന്ന കേരള ത്വലബാ മീറ്റ് കര്മരംഗത്ത് കൂടുതല് മുന്നോട്ടു പോകാന് സഹായകമായി.
ക്യാമ്പസ് വിംഗ്
 ഭൗതിക ക്യാമ്പസുകളിലെ വിദ്യാര്ഥികള്ക്കിടയില് ധാര്മി കതയുടെയും നീതിയുടെയും ശബ്ദമുയര്ത്താനുള്ള വിളി യാളം. അധാര്മികതകള് തിന്നു തീര്ക്കുന്ന കാമ്പസുകള്ക്ക് അല്പമെങ്കിലും മതബോധം വരുത്തുകയെന്ന ലക്ഷ്യത്തില് എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ ഏളിയ ശ്രമം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം പരിചയം. പക്ഷേ, പിന്നിട്ട ചരിത്രത്തില് ഏറെ വിജയകരം. വ്യത്യസ്ത കാമ്പസിലെ വിദ്യാര്ഥികള്ക്കിട യില് ഏകീകരണം പോലും സാധ്യമാക്കിയിട്ടുണ്ട് വിംഗ്. അവരിലെ സര്ഗവാസനകള് വളര്ത്തുന്നതിനായി പ്രത്യേക മത്സരങ്ങളും സര്ഗലയവു മെല്ലാം നടത്തി വരുന്നു. കടന്നു വരുന്ന ഓരോ വര്ഷങ്ങളിലും ഈ ആശയത്തിന് വിദ്യാര്ഥി കള്ക്കിടിയില് കൂടുതല് സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. അതവര്ക്ക് ഇടയില് നന്മയുടെ വിളിയാളമായി വേരൂന്നി ക്കൊണ്ടിരിക്കുന്നു.
ഇസ്ലാമിക് സെന്റര്

   സംഘടനാചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഇസ്ലാമിക് സെന്റര് എന്ന ആശയം.കോഴിക്കോട് റെയില് വെ സ്റ്റേഷന് ലിങ്ക് റോഡില് 40 സെന്റ് സ്ഥലത്ത് തലയുയര്ത്തി നില്ക്കുന്നു ഈ മന്ദിരം. കേരളത്തിനകത്തും പുറത്തുമുള്ള സംഘടനാ പ്രവര്ത്തകരുടെ അകമഴിഞ്ഞ സഹകരണത്തോടെ നിര്മിക്കപ്പെട്ട ഈ മന്ദിരം 2002 ജൂണില് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് മുസ്ലിം കൈരളിക്കായി സമര്പ്പിച്ചത്. എസ്. കെ. എസ്. എസ്. എഫ് ആസ്ഥാനമന്ദിരം, സത്യധാര ദൈ്വവാരിക, ഇസ ബുക്ക് സ്റ്റാള്, സ്റ്റുഡന്സ് ഹോസ്റ്റല്, ഓഡിേറ്റാറിയം, മസ്ജിദ്, ഷോപ്പിംഗ് കോംപ്ലക്സ്, ഖാഫില സ്റ്റുഡിയോ, ഹജ്ജ് ഇന്ഫര്മേഷന് സെന്റര്, എംപ്ലോയ്മെന്റ ് ബ്യൂറോ, റഫറന്സ്ആന്റ ് ഇന്ഫര്മേഷന് ലൈബ്രറി, പ്രവാസി മഹല്, തുടങ്ങി സംഘടനയുടെ നിരവധി കേന്ദ്രങ്ങള് പ്രവര്ത്തിക്കുന്നത് ഈ പഞ്ച നില കെട്ടിടത്തിലാണ്.
സ്റ്റുഡന്റ്സ് ഹോസ്റ്റല്
   ഇസ്ലാമിക് സെന്ററിലാണ് വിദ്യാര്ഥികള്ക്കായുള്ള ഹോസ്റ്റല് പ്രവര്ത്തിക്കുന്നത്. സമൂഹത്തിലെ വിദ്യാര്ഥികള്ക്ക് കുറഞ്ഞ ചെലവില് താമസ സൗകര്യമൊരുക്കുക യാണ് ഈ പദ്ധതിയിലൂടെ സംഘടനയുടെ ലക്ഷ്യം. ഇസ്ലാമിക് സെന്ററിന്റെ മൂന്ന് നിലകളിലായി ഹോസ്റ്റലു കള് പ്രവര്ത്തിക്കുന്നു. നിലവില് നൂറിലേറെ വിദ്യാര്ഥികള് ഇന്നിവിടെ താമസിച്ച് തങ്ങളുടെ വിദ്യാസപര്യയില് മുഴുകി യിരിക്കുന്നു. ഹോസ്റ്റലിലെ വിദ്യാര്ഥികളുടെ ആത്മീയ പുരോഗതിക്കും തസ്കിയത്തിനുമായി പ്രത്യേക പദ്ധതികള്
ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ആഴ്ചയിലൊരിക്കല് അവര്ക്ക് പ്രത്യേക മതപഠനക്ലാസുകള് സംഘടിപ്പിക്കപ്പെ ടുന്നു. കൃത്യതയും കണിശതയുമാണ് ഈ ഹോസ്റ്റലിനെ മറ്റുള്ളവയില് നിന്ന് വ്യത്യസ്തമാക്കുന്നത്.
ഖാഫില
    ദൃശ്യമാധ്യമ രംഗത്തെ നമ്മുടെ സാന്നിധ്യം. അശ്ലീലത യുടെയും അസംബന്ധത്തിന്റെയും ഇരുളില് നേരിന്റെയും ന•യുടെയും കെടാവിളക്ക്. മൂന്ന് വര്ഷത്തെ പ്രയാണത്തില് സമ്പാദിച്ചത് പ്രേക്ഷകലക്ഷങ്ങളെ. വ്യാഴാഴ്ചകളില് വൈകുന്നേരം 3.30ന് ജീവന് ടി. വിയില് സംപ്രേഷണം ചെയ്യപ്പെടുന്നു. പുനസംപ്രേഷണം വെള്ളിയാഴ്ച രാത്രി 12.30ന് ഫോണ്ഇന് പ്രോഗ്രാം, വഴിയടയാളങ്ങള്, ഡോക്യു മെന്ററി, യാത്രാഡയറി, അഭിമുഖങ്ങള്, ചര്ച്ചകള് തുടങ്ങി നിരവധി ഉപകാരപ്രദമായ പ്രോഗ്രാമുകള്...
സത്യധാര

   മാസികയായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് പ്രവര്ത്തന ങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്ധനവും മാസികയെ ദൈ്വവാരികയാക്കി. ഇത് സമകാ ലികവും ഇസ്ലാമികവുമായ വായനകളുടെ കളരി. സാമൂഹിക ജീര്ണതകള്ക്കെതിരെയും സമൂഹത്തിലെ അന്ധ വിശ്വാസങ്ങ ള്ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കു കളുംകൂട്ടിച്ചേര്ത്ത് വിശ്വാസാദര്ശങ്ങള്ക്ക് കാവലൊരുക്കുക യാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില് വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാ ടുകളെ പേനകൊണ്ട് ശക്തമായെതിര്ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില് നിന്ന് രക്ഷ നല്കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു.
ഇസ്ലമിക് സാഹിത്യ അക്കാദമി- ഇസ
   സുന്നി വിശ്വാദര്ശങ്ങളെ സംബന്ധിച്ച് ഗഹനവും അഗാധ വുമായ നിരവധി പഠനങ്ങള്, മുസ്ലിം ലോകത്തിന്റെ ചരിത്രത്തെ ആഴത്തില് അപഗ്രഥിക്കുന്ന ചരിത്രങ്ങള്, സംഘടനാ പ്രസിസിദ്ധീകരണങ്ങള്, കാഴ്ചയുടെയും കേള്വി യുടെയും ഇസ്ലാമികമായ ഇടപെടലുകള് തുടങ്ങി ഇസ യുടെ പ്രവര്ത്തനങ്ങള് എണ്ണമറ്റതാണ്. സ്വഹീഹുല് ബുഖാരി ഒന്നാം വാള്യത്തിന് സമ്പൂര്ണ വ്യാഖ്യാനമിറക്കാനായി എന്നത് ഇസയുടെ ചരിത്രത്തിലെ പൊന്തൂവലാണ്. റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ സമ്പൂര്ണ ഖുര്ആന് പരിഭാഷയും ഇത്തരുണത്തില് എടുത്തു പറയേണ്ടതുണ്ട്. നൂറോളം പുസ്തകങ്ങളും ഇരുനൂറി ലേറെ വി.സി.ഡികളുമെല്ലാം ഇതിനകം തന്നെ ഇസ പുറത്തിറക്കി ക്കഴിഞ്ഞിട്ടുണ്ട്.
സര്ഗലയം
   കലകളും സാഹിത്യങ്ങളും മനുഷ്യരുടെ സക്രിയതക്കായിട്ടാ യിരിക്കണം ഉപയോഗപ്പെടുത്തപ്പെടേണ്ടത്. അതായത് അധാര്മിതകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ നിരുത്സാഹപ്പെടു ത്തേണ്ടതുണ്ട്. ഈ തലങ്ങളിലെല്ലാം എസ്. കെ. എസ്. എസ്. എഫിന് ചില കാര്യങ്ങളൊക്കെ ചെയ്തു തീര്ക്കേണ്ടതായുണ്ട്. തദാവശ്യാര്ഥം പുതു തലമുറ യില് വളര്ന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനുള്ള വേദിയാണ് സര്ഗലയം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം ചരിത്രമാണ് സര്ഗലയം പദ്ധതിക്കുള്ളതെങ്കിലും കാലികവും ശാസ്ത്രീയവു മായ നിരവധി മാറ്റങ്ങളോടെ വര്ഷാവര്ഷങ്ങളില് ഇത് നടന്നു വരുന്നു. മേഖലകളിലും പഞ്ചായത്ത് തലങ്ങളിലെല്ലാം ആദ്യ ഘട്ടമത്സരം കഴിഞ്ഞ് അതിലെ വിജയികളെ ജില്ലാതല ത്തിലും തുടര്ന്ന സംസ്ഥാന തലത്തിലും മത്സരിപ്പിച്ച് ഓരോ രംഗങ്ങളിലെയും മികച്ച പ്രതിഭകളെ കണ്ടെത്താന് ഈ സര്ഗലയം വഴിയൊരുക്കുന്നു.

മനുഷ്യ ജാലിക

 രാഷ്ട്ര രക്ഷ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിത സുഖത്തിന്റെ ഭാഗമാണ്. മുസ്ലിമിനെസംബന്ധിച്ചിടത്തോളം അത് വിശ്വസത്തിന്റെ തന്നെ ഭാഗവുമാണ്. മനുഷ്യ ജാലിക രാഷ്ട്ര രക്ഷക്കായുള്ള സൗഹൃത്തിന്റെ കരുതലാണ്. സമൂഹത്തില് വേരൂന്നിക്കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകള്ക്കെതിരെ സംഘടനയുടെ ശബ്ദം. സാമുദായിക സ്നേഹത്തിന്റെയും മതസൗഹാര്ദത്തിന്റെയും വിളിയാളം. മതേതര ഇന്ത്യയില് ഒരു മത സംഘടനക്ക് ഇങ്ങനെയും പ്രവര്ത്തനമാകാം എന്ന് പ്രഖ്യാപിക്കുന്നുണ്ട് ഓരോ വര്ഷവും കൂടുതല് ജനകീയമായി കൊണ്ടിരിക്കുന്ന മനുഷ്യ ജാലിക . സൗഹൃദം പൂക്കുന്ന മനസ്സുകള് തീവ്രവാദ ചിന്താഗതികള്ക്ക് പ്രതിരോധംതീര്ക്കുന്ന ഉരുക്കുകോട്ടകളാ ണെന്ന് മനുഷ്യജാലികകള് പ്രഖ്യാപിക്കുന്നു. ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും രൗദ്രഭാവങ്ങള് തീര്ത്ത തീക്കനകലുകളെ കെടുത്താനുള്ള ശ്രമമാണ് മനുഷ്യ ജാലികകള്. സമാധാനപ്രിയമായ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഇതിന്റെ വിജയം. സമാധാനത്തിലൂടെ ധാര്മക വിപ്ലവം നടത്തുകയാണ് ഈ പടയാളികള്. ഓരോ വര്ഷത്തെയും റിപ്പബ്ലിക് ദിനങ്ങളില് ജില്ലാ ആസ്ഥാനങ്ങള് കേന്ദ്രീകരിച്ച് ഇത് നടക്കുന്നു. മനുഷ്യജാലിക യില് സൗഹൃദത്തിന്റെ കരുതല് തീര്ക്കുകയാണ് ഇതിലൂടെ എസ്.കെ.എസ്.എസ്.എഫ്.
മജ്ലിസ് ഇന്തിസ്വാബ്
  സംഘടനാപ്രവര്ത്തന രംഗത്തെ വികേന്ദ്രീകരണമാണ് ഇതിലൂടെ കാര്യമായും ലക്ഷ്യമാക്കുന്നത്. വിപുലമായ പ്രവര്ത്തനമേഖല മുഖേനസംഘടനക്ക് ഉണ്ടായി തീര്ന്ന പ്രവര്ത്തകവൃന്ദത്തെ മൂന്നായി വിഭജനം നടത്തി ഓരോ വിഭാഗങ്ങള്ക്കും ആവശ്യമായ രീതിയില് വേണ്ട നിര്ദേശ ങ്ങള് നല്കി സംഘാടകരാക്കി മാറ്റിയെടുക്കാനുള്ള ബഹുമുഖ പദ്ധതിയാണ് മജ്ലിസ് ഇന്തിസ്വാബ്.
നാഷണല് കാമ്പസ് കോള് - സലാമ: ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ഥികളായ പ്രവര്ത്തകരെ ഉള്ക്കൊള്ളു ന്നതാണ് ഈ വിഭാഗം. ഡിസംബര് 5, 6 തിയ്യതികളില് മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില് ഒത്തുചേര്ന്നു. കേരള ത്വലബാ സമ്മേളനം- ഹിദായ: ദര്സ് അറബിക് കോളജ് തുടങ്ങി മത കലാലയങ്ങളിലെ വിദ്യാര്ഥിക ളെയാണ് ഇത് ലക്ഷ്യമാക്കു ന്നത്. 2010 ജനുവരി 2, 3 തിയ്യതികളില് കണ്ണുര് ജില്ലയിലെ മട്ടന്നൂരാണ് ഈ ഒത്തുചേരലിന് വേദിയായത്. ആക്ടീവ് യൂത്ത്കോണ്ഫറന്സ്-വിഖായ: സന്നദ്ധ സംഘടനാ പ്രവര്ത്ത കരെയും മുന്പറഞ്ഞ രണ്ടു വിഭാഗങ്ങളിലും പെടാത്ത യുവജനങ്ങളുമാണ് ഇതിലെ അംഗങ്ങള്. 2010 ഫെബ്രുവരി 20, 21 തിയ്യതികളിലായി തൃശൂരില് വെച്ചാണ് ഈ സംഗമം നടന്നത്. ഈ മൂന്ന് ക്യാമ്പുകള്ക്കും ശേഷമാണ് കോഴിക്കോട് നാഷണല് ഡെലിഗേറ്റ്സ് കാമ്പസ് നടന്നത്. പ്രവര്ത്തകരിലെ വ്യത്യസ്ത വിഭാഗങ്ങള്ക്ക് പ്രത്യേകം കര്മ പദ്ധതികള് നല്കി സമൂഹത്തിന്റെ ഭാവിയെ സുരക്ഷിതമാക്കി മാറ്റിയെടുക്കുകയാണ് മജ്ലിസ് ഇന്തിസ്വാ ബിന്റെ ലക്ഷ്യം. ഓരോ മഹല്ലുകളെയും അവിടങ്ങളിലെ ഈ മൂന്ന് വിഭാഗങ്ങളുടെ പ്രവര്ത്തനം മുഖേന പൂര്ണ മായും ഇസ്ലാമിക വല്ക്കരിക്കാന് കഴിയുമെന്ന പ്രതീക്ഷ യാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിലെ പ്രചോദനം. മജ്ലിസ് ഇന്തിസ്വാബ് ദീര്ഘദൃഷ്ടിയോടെ തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയാണ്.

സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍
ബഹുമാനപ്പെട്ട സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നയങ്ങളും പദ്ധതികളും വിജയകരമായി സമൂഹത്തിന്റെ അടിത്തട്ടില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിന് വേണ്ടതു ചെയ്യുക എന്നതാണ് സമിതിയുടെ പ്രഥമ ലക്ഷ്യം. അതിലൂടെ പരിശുദ്ധ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ മൂല്യങ്ങളും ആചാരനുഷ്ഠാനങ്ങളും സ്വഭാവ മര്യാദകളും ഓരോ മുസ്‌ലിമിന്റെയും നിഷ്‌കളങ്ക മനസ്സില്‍ അനുകൂലമായി സ്ഥാനം പിടിപ്പിക്കുക എന്ന മഹല്‍ കര്‍മ്മമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഓരോ മുസ്‌ലിമും ഈ അടിത്തറയിലാണ് തന്റെ ജീവിതം ചിട്ടപ്പെടുത്തുന്നത്. ഇതു മൂലം തന്റെ ജീവിതം തനിക്കു തന്നെയും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെട്ടതായി ഭവിക്കുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഭൗതിക ജീവിതം തനിക്കു നേടാനാവുമെന്നും അതൊടൊപ്പം ആ ജീവിതം അനശ്വരമായ പരലോകത്തിലേക്ക് ശാശ്വത സമ്പാദ്യവുമായി തീരുന്നു. മനുഷ്യന്റെ ഇഹ-പര വിജയത്തിലേക്ക് തങ്ങളെ നയിക്കുന്ന പരിശുദ്ധമതത്തിന്റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ മനുഷ്യ സമൂഹത്തില്‍ അര്‍ത്ഥ പൂര്‍ണമായി പ്രചരിപ്പിക്കുക എന്നതാണ് മദ്രസാമാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ദേശ്യം.
ബഹു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്ത ഈ മഹല്‍ യജ്ഞം സമൂഹത്തില്‍ അനസ്യൂതം നടപ്പിലാക്കികൊണ്ടിരിക്കുന്നത് മദ്രസാ മാനേജ്‌മെന്റുകളാണ്. നിസ്വാര്‍ത്ഥരായ ദീനി സേവകരുടെ വലിയ ഒരു കൂട്ടായ്മയാണ് നമുക്ക് ഈ രംഗത്ത് കാണാന്‍ കഴിയുന്നത്. ധീഷണാ ശാലികളായ ഒട്ടേറെ പേര്‍ വിവിധ മാനേജ്‌മെന്റ് കമ്മിറ്റികളിലുണ്ട്. ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍, സേവനതല്‍പരര്‍, ദീനിസ്‌നേഹികള്‍, ഉദാരമനസ്‌കര്‍, കര്‍മ്മോത്സുകരായ സാമൂഹ്യപ്രവര്‍ത്തകര്‍. മികവുറ്റ നേതൃപാടവമുള്ളവര്‍ തുടങ്ങി ഉന്നത വ്യക്തിത്വങ്ങളായ ധാരാളം പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലുണ്ട്. അവര്‍ക്കെല്ലാം ഒന്നിച്ചിരിക്കാനും മുഖാമുഖം ഇരുന്നു ആശയങ്ങള്‍ കൈമാറാനും ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും ഒരു വേദിയുണ്ടാവുക എന്നത് സമൂഹത്തിന് വലിയ ഒരു മുതല്‍ കൂട്ടാവും എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു അസോസിയേഷന്‍ രൂപീകരണത്തിന് പണ്ഡിത നേതൃത്വം മുന്‍കയ്യെടുത്തത്.പൊതുരംഗത്ത് പരിചയവും അനുഭവജ്ഞാനമുള്ള വിവിധ മേഖലകളില്‍ കഴിവും മികവും നേടിയ മാനേജ്‌മെന്റ് പ്രവര്‍ത്തകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ബഹു. പണ്ഡിത സഭയുടെ പരിഗണക്കും തീരുമാനത്തിനും വിധേയമാക്കുമ്പോള്‍ അതിന്റെ ദീനിനിയമപരമായ സാധ്യതയും പ്രായോഗികതയും കുറ്റമറ്റതായിത്തീരും. മാനേജ്മന്റ് അസോസിയേഷന്റെ കേന്ദ്ര പ്രസിഡന്റ് എന്നും ഒരു മുശാവറ മെമ്പറായിരിക്കും. മാതൃസംഘടനയുമായി എപ്പോഴും ശക്തമായ ബന്ധം നിലനിര്‍ത്തന്‍ ഇതു സഹായകമാവും. നിലവില്‍ ബഹു സമസ്ത മുശാവറ മെമ്പറും ഫത്‌വാ കമ്മിറ്റിയംഗവും, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജിലെ സീനിയര്‍ ഗുരുവര്യരില്‍ ഒരാളുമായ ബഹു. മൗലാന എ.പി. മുഹമ്മദ് മുസ്ല്യാര്‍ (കുമരംപൂത്തൂര്‍) ആണ് കേന്ദ്രസമിതി പ്രസിഡന്റ്.

മദ്രസാ മുഅല്ലിമുകളും , രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കുക, ദീനിപഠന സൗകര്യമല്ലാത്ത സ്ഥലങ്ങളില്‍ മദ്രസകള്‍ ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുക, സെക്കന്ററി മദ്രസകള്‍ കൂടുതല്‍ സ്ഥാപിക്കുക. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്ലാസുകളും തൊഴില്‍പരിശീലനങ്ങളും മറ്റും നല്‍കി അവരെ ദീനിവൃത്തത്തില്‍ നിലനിര്‍ത്താന്‍ സാഹചര്യമൊരുക്കുക. ഇസ്‌ലാമിക നഴ്‌സറികള്‍ പ്രോത്സാഹിപ്പിക്കുക. മുഅല്ലിം ക്ഷാമം പരിഹരിക്കാന്‍ ചെയ്യാവുന്നതു ചെയ്യുക. മുഅല്ലിം പ്രോത്സാഹനപ്രവര്‍ത്തനങ്ങള്‍ നടത്തുക വിദ്യാഭ്യാസബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോഴ്‌സുകള്‍, പരീക്ഷകള്‍, പരിശീലനങ്ങള്‍ മുതലായവ പ്രോത്സാഹിപ്പിക്കുക തുടങ്ങി പല ക്ഷേമ പ്രവര്‍ത്തനങ്ങളിലും അസോസിയേഷന്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
പൂര്‍ണ്ണമനസ്സോടെ ഐക്യപ്പെടാനും തുറന്ന മനസ്സോടെ ആശയങ്ങള്‍ പങ്കിടാനും നന്മകള്‍ ഉള്‍കൊണ്ടു പരസ്പര ധാരണയോടും അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ ഓരോ മാനേജ്‌മെന്റും തയ്യാറായാല്‍ ദീനീ രംഗത്ത് ആശാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും. അല്ലാഹു തുണക്കട്ടെ. ആമീന്‍

സുന്നി മഹല്ല്‌ ഫെഡറേഷൻ (SMF)


സുന്നി മഹല്ലുകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണിത്‌. മലപ്പുറം സുന്നി മഹൽ ആണ്‌ ആസ്ഥാനം. പ്രമുഖ മത പഠന കലാലയമായ ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി എസ്.എം.എഫിന്റെ കീഴിലാണ് പ്രവർത്തിക്കുന്ന

സമസ്‌ത കേരള മുസ്‌ലിം എംപ്ലോയിസ്‌ അസോസിയേഷൻ (MEA)

സുന്നി പ്രഫഷനലുകളുടെ സംഘടനയാണിത്‌. സ്‌കൂൾ-കോളജ്‌ അധ്യാപകർ, എൻജിനീയർമാർ, ഡോക്ടർമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ളതാണ്‌ എസ്‌.കെ.എം.ഇ.എ.ത്.



No comments:

Post a Comment