SKSSF പുതിയതെരു ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂഇയർ പ്രഭാഷണവും മജ്‌ലിസുന്നൂർ ഒന്നാംവാർഷികവും 2017 ഡിസംബർ 31,2018 ജനുവരി 1,2 തീയതികളിൽ പുതിയതെരു നീരൊഴുക്കുംചാൽ ഗ്രൗണ്ടിൽ....മൻസൂർ അലി ദാരിമി കാപ്പ്,റഹ് മത്തുള്ള ഖാസിമി മുത്തേടം, സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ മംഗലാപുരം തുടങ്ങിയ പ്രമുഖ വ്യക്‌തിത്വങ്ങൾ സംസാരിക്കുന്നു.ഏവർക്കും സ്വാഗതം ..
മജ്‌ലിസുന്നൂർ വീടുകളിൽ സങ്കടിപ്പിക്കുന്നതിന് വിളിക്കുക 8139868786 , 9847137786 .... ( മജ്‌ലിസുന്നൂർ വിംഗ് , SKSSF പുതിയതെരു ശാഖാ )..

Friday, 28 April 2017

മൗലാനാ മുഹമ്മദലി: മുലിം നേതൃത്വത്തിന്റെ മഹനീയത

ഇന്ത്യന്‍ സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് കൈയ്യൊപ്പ് സമ്മാനിച്ച പ്രമുഖ നേതാവായിരുന്നു മൗലാന മുഹമ്മദലി. പ്രകൃതിരമണീയമായ റാംപൂര്‍ എന്ന മുസ്‌ലിം നാട്ടു രാജ്യത്ത് ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ വംശപരമ്പരയില്‍ പെട്ട ഒരു കുലീന തറവാട്ടില്‍ 1878 ഡിസംബറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രണ്ടാം വയസ്സില്‍ പിതാവ് മരണപ്പെട്ട മൗലാനയെയും വികലാംഗനായ മൂത്ത സഹോദരനെയുമടക്കം എട്ട് സന്താനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത ഉമ്മയിലാണ് വന്നുചേര്‍ന്നത്. കുഞ്ഞുന്നാളിലെ കഷ്ടപ്പാടുകളുടെ ജീവിതമായിരുന്നു അദ്ദേഹത്തിന് എങ്കിലും ആത്മധൈര്യവും ദൃഢനിശ്ചയവുമുള്ള ഉമ്മ സന്താനങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാന്‍ കഠിന പ്രയത്‌നം നടത്തി. തികച്ചും ഇലാഹീ ഭക്തിയില്‍ ജീവിതം നയിച്ച മാതാവിന് തന്റെ സന്താനങ്ങളെ ഇസ്‌ലാമിന്റെ നേരായ പാതയിലൂടെ വഴിനടത്താന്‍ സാധിച്ചു. ജീവിതപ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉമ്മയെയായിരുന്നു മുഹമ്മദലി ആശ്രയിച്ചിരുന്നത്. തന്റെ മാതാവിനെ കുറിച്ച് പലപ്പോഴും അദ്ദേഹം നന്ദിയോടെ സ്മരിക്കാറുണ്ടായിരുന്നു. മാതാവ് മുഹമ്മദലിയെ വിദ്യാഭ്യാസ രംഗത്തേക്ക് കൈപ്പിടിച്ചുയര്‍ത്തുകയും ഇംഗ്ലീഷ് ഭാഷയോടുള്ള പ്രതിഷേധം ആളിക്കത്തിയിരുന്ന സമയത്ത് ബറേലിയിലെ സെക്കന്ററി സ്‌കൂളിലേക്ക് പഠനത്തിന് അയക്കുകയും ചെയ്തു. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തി. കുടുംബ ചെലവുകള്‍ നോക്കിയിരുന്ന അമ്മാവന്‍ സഹോദരിയുടെ പ്രവര്‍ത്തനങ്ങളില്‍ കോപിഷ്ഠനാവുകയും കുടുംബ ചെലവുകള്‍ വഹിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. മാതാവ് ഇതു വലിയ പ്രശ്‌നമായി എടുത്തില്ല. തന്റെ ആത്മധൈര്യവും ധീരതയും മുറുകെപ്പിടിച്ച് തനിക്കുണ്ടായിരുന്ന ആഭരണങ്ങള്‍ ബാങ്കില്‍ പണയംവെക്കുകയും അതില്‍നിന്ന് ലഭിച്ച പണം കൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ വന്ന അമ്മാവന്‍ ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കാനും കടം വീട്ടാനും മുന്നോട്ടുവരികയായിരുന്നു. സഹോദരന്മാരായ സുല്‍ഫീക്കറും ശൗഖത്തലിയും അലിഗഡ് കോളേജില്‍ നിന്നും ബിരുദമെടുക്കുമ്പോള്‍ മുഹമ്മദലി അവിടെ പഠനത്തിന്റെ പ്രഥമ ഘട്ടത്തിലായിരുന്നു. അസാധാരണ ഓര്‍മശക്തിയുള്ള വിദ്യാര്‍ത്ഥിയായ മൗലാന നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ സ്‌കോളര്‍ഷിപ്പിനര്‍ഹനായി. അലഹബാദ് സര്‍വ്വകലാശാലയുടെ ബി.എ. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അദ്ദേഹത്തെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയക്കാന്‍ ശൗഖത്തലി തീരുമാനിച്ചു. മുഹമ്മദലി പഠിച്ചുയര്‍ന്ന് ഒരു വലിയ പണ്ഡിതനായി പുറത്തിറങ്ങണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഇസ്‌ലാമിന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കാന്‍ മറന്നു പോവരുതെന്ന് ലണ്ടനിലേക്ക് പുറപ്പെടുമ്പോള്‍ മാതാവ് പ്രത്യേകം ഉപദേശം നല്‍കിയിരുന്നു. ഇത് പൂര്‍ണമായും നിറവേറ്റാന്‍ മൗലാന മനസ്സും ശരീരവും കാത്തുനിന്നു. ഐ.സി.എസ്.പരീക്ഷയില്‍ പാസാകാത്തതിനാല്‍ ആധുനിക ചരിത്രം വിഷയമെടുത്ത് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. സര്‍ഗാത്മക കഴിവുകള്‍ സമജ്ജസമായി സമ്മേളിച്ച വ്യക്തിയായിരുന്നു മുഹമ്മദലി. അദ്ദേഹത്തിന്റെ പ്രസംഗം ബ്രിട്ടീഷുകാരുടെ നെഞ്ചില്‍ തറക്കുന്നതും തൂലിക അവരുടെ കണ്ണ് തുറപ്പിക്കുന്നതുമായിരുന്നു. മൗലാനയുടെ പ്രഭാഷണ ശൈലി കേട്ട് ഓക്‌സ്‌ഫോര്‍ഡ് കോളേജിലെ സാഹിത്യസമാജത്തിന്റെ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഒരു ഏഷ്യന്‍ വിദ്യാര്‍ത്ഥിക്ക് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്. 'ഇന്നത്തെ അസംതൃപ്തിയെ കുറിച്ചുള്ള ചിന്തകള്‍' (ഠവീൗഴെേ ീി വേല ുൃലലെി േറശരെീിലേി)േ എന്ന ശീര്‍ഷകത്തില്‍ 'ടൈംസ് ഓഫ് ഇന്ത്യ'യിലേക്ക് ഒരു ലേഖനപരമ്പര എഴുതി. ബറോഡയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്ന ഘട്ടമായിരുന്നു അത്. ലേഖനപരമ്പരയിലെ ആശയങ്ങള്‍ ബറോഡയിലെ ബ്രിട്ടീഷ് റസിഡണ്ടിനെ പ്രകോപിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ പത്രങ്ങളില്‍ ലേഖനമെഴുതരുതെന്ന് അദ്ദേഹം ഉത്തരവിട്ടു. മൗലാന തനിക്കുണ്ടായിരുന്ന ഉദ്യോഗത്തില്‍നിന്നും പിന്മാറി. പത്രപ്രവര്‍ത്തനത്തോടുള്ള അതിയായ ആഗ്രഹംകാരണം ഒരു പത്രം ആരംഭിക്കുകയും ചെയ്തു. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മൗലാന മുഹമ്മദലിയും തന്റെ അടുത്ത സുഹൃത്തായ അബ്ദുറഹിമാന്‍ സിദ്ദീഖിയുമായിരുന്നു നിര്‍വഹിച്ചത്. ഉന്നത സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും അതിനെയെല്ലാം തിരസ്‌കരിച്ച് പത്രലോകത്തേക്കും രാഷ്ട്രീയ വേദികളിലേക്കും അദ്ദേഹം കടന്നു വന്നു. സ്വാര്‍ത്ഥ രാഹിത്യത്തിലധിഷ്ഠിതമായ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് എന്തും ചെയ്യാന്‍ തയ്യാറായി. ഇന്ത്യയിലെ മാനുഷികബന്ധങ്ങള്‍ തകര്‍ക്കുക എന്ന ബ്രിട്ടീഷുകാരുടെ കുരുട്ടുബുദ്ധി ഇവിടെയൊന്നാകെ വാണപ്പോള്‍ അത്തരം ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും ഊട്ടിയുറപ്പിക്കാനും അദ്ദേഹം വളരെയധികം പ്രയത്‌നങ്ങള്‍ നടത്തി. ഹിന്ദു സഹോദരന്‍മാര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്നും അവര്‍ക്കെതിരെ നിങ്ങളില്‍നിന്ന് ഒന്നും ഉണ്ടാവരുതെന്നുമായിരുന്നു മുഹമ്മദലി മുസ്‌ലിംകളെ ഉപദേശിച്ചത്. മനുഷ്യസൗഹാര്‍ദത്തിനു വേണ്ടി നിരവധി വേദികള്‍ അദ്ദേഹം സംഘടിപ്പിച്ചു. പക്ഷേ, ചിലതെല്ലാം നിഷ്ഫലമാവുകയാണ് ചെയ്തത്. സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് വേണ്ടി ജനങ്ങളെ അണിനിരത്തിയത് കൊണ്ടു തന്നെ നിരവധി തവണ അറസ്റ്റ് വരിക്കുകയും ചെയ്തു. പക്ഷേ, ജഡ്ജിമാരെ പോലും അന്ധാളിപ്പിച്ച മൗലാനയുടെ ശക്തമായ മറുപടിയില്‍ നബി(സ)യുടെയും സ്വഹാബത്തിന്റെയും ജീവിതക്രമവും കലിമത്തുതൗഹീദും മുഴങ്ങിക്കേട്ടിരുന്നു. ഇസ്‌ലാമിക ആശയങ്ങളില്‍നിന്ന് അണുമണിതൂക്കം വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ജഡ്ജിമാരോട് രോഷാകുലനായി സംസാരിക്കുകയും ചെയ്തു. അലിഗഡ് കോളേജിലെ എട്ടു വര്‍ഷത്തെ ജീവിതത്തിനിടയിലായിരുന്നു വിശുദ്ധ ഖുര്‍ആനിനെ ഗഹനമായി അദ്ദേഹം മനസ്സിലാക്കിയത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സ്വാധീനിക്കുകയും ചെയ്തു. ഇസ്‌ലാമികമായ ജീവിതത്തിലേക്ക് അദ്ദേഹത്തെ തള്ളിവിട്ടത് സ്വന്തം മാതാവും അതു പോലെ മൗലാനയുടെ ഗുരുവായിരുന്ന ശംസുല്‍ ഉലമ ശിബ്‌ലി നുഅ്മാനിയുടെ പ്രഭാഷണവുമായിരുന്നു. ഇവരില്‍നിന്നും ലഭിച്ച ഇസ്‌ലാമികാവേശവുമായി ജീവിതം നയിക്കുകയും ഒന്നിനെയും കൈവെടിയാതെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നെഹ്‌റുവും ഗാന്ധിജിയും മൗലാനയുടെ ആത്മധൈര്യവും ആര്‍ജ്ജവവും കണ്ട് അദ്ദേഹത്തെ പുകഴ്ത്താറുണ്ടായിരുന്നു. ഉദ്യോഗങ്ങള്‍ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതു മുതല്‍ ക്ലേശകരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അറസ്റ്റുകളും വിചാരണകളും ജയിലുകളിലെ എകാന്ത തടവുകാരനായുള്ള പീഡനങ്ങളുമെല്ലാം അദ്ദേഹത്തെ മാനസികമായും ശാരീരികമായും വളരെയധികം ബാധിക്കുകയുണ്ടായി. രോഗബാധിതനായി കിടക്കുന്നതിനിടയിലും നിരവധി വേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മരണത്തിലേക്കുള്ള അവസാന നിമിഷങ്ങളില്‍ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം മൈത്രിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു മൗലാന. ഇതിനിടെ രോഗം മൂര്‍ഛിച്ചു. 1931 ജനുവരി 4-ന് 53-ാം വയസില്‍ ആ മഹാന്‍ ലോകത്തോട് വിടപറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അഭിമാനകരമായ അസ്ഥിത്വത്തിന്റെ വഴിയും വെളിച്ചവും കാണിച്ചുകൊടുത്ത ഈ മഹാമനീഷിയെ കുറിച്ചുള്ള പഠനം പുതിയകാലത്ത് ഗഹനമായി നടക്കേണ്ടതുണ്ട്. കൈ നനയാതെ മീന്‍ പിടിക്കുന്ന ഏറെ ലാഭകരമായ ബിസിനസായി മാറിയ ഇന്നത്തെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അറുതി വരാനും ഒരു പക്ഷേ അത് കാരണമായേക്കും.

ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്.


image


ആയിശാ, നാല് കാര്യം ചെയ്യാതെ നീ ഉറങ്ങരുത്. പ്രവാചകന്‍ ഒരിക്കല്‍ തന്റെ പ്രിയ പത്‌നിയോട് പറഞ്ഞു.

ഒന്ന്: ഖുര്‍ആന്‍ മുഴുവന്‍ ഒതുക.

രണ്ട്: അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കാന്‍ പരിശ്രമിക്കുക.

മൂന്ന്: എല്ലാ മുസ്ലിംകളുടെയും സ്‌നേഹം കൈവരിക്കുക.

നാല്: ഹജ്ജും ഉംറയും നിര്‍വഹിക്കുക.

ഈ ഉപദേശം കഴിഞ്ഞ് നബി(സ) നിസ്‌കാരത്തില്‍ ഏര്‍പ്പെട്ടു. നിസ്‌കാരശേഷം നബി(സ) തങ്ങളോട് മഹതി ചോദിച്ചു:

'എനിക്കെങ്ങനെയാണ് ഉറങ്ങുന്നതിനു മുമ്പ് ഇവകള്‍ ചെയ്യാന്‍ സാധിക്കുക?'

നബി(സ) മറുപടി പറഞ്ഞു:

മൂന്ന് ഇഖ്'ലാസ് (ഖുല്‍ഹുവല്ലാഹു) ഒതിയാല്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതിയ ഫലമാണ്.

എനിക്കും മറ്റു മുര്‍സലീങ്ങള്‍ക്കും സ്വലാത്ത് ചൊല്ലിയാല്‍ അമ്പിയാക്കളുടെ ശുപാര്‍ശ ലഭിക്കും.

'എല്ലാ മുഅ'മിനീങ്ങള്‍ക്കും പൊറുക്കണേ റബ്ബേ' എന്ന് ദുആ ചെയ്താല്‍ അവരുടെ സ്‌നേഹവും നിനക്ക് ലഭിക്കും.

سبحان الله و الحمد لله و لا اله الا الله و الله اكبر എന്ന് ചൊല്ലിയാല്‍ ഹജ്ജും ഉംറയും നിര്‍വഹിച്ച ഫലവും ലഭിക്കും. 

Wednesday, 26 April 2017

ബീഫിന്റെപേരില്‍ ഇനിയുമെന്തിനാണ് പാവങ്ങളെ ആക്രമിക്കുന്നത്?


image


മത സാമൂഹിക രാഷ്ട്രീയ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്കെല്ലാം വളരെ ദാരുണമായൊരു മുഖം കൈവന്നിട്ടുണ്ട്. എല്ലാ വിഷയങ്ങള്‍ക്കും ഒരു മുസ്‌ലിം മാനം കല്‍പ്പിക്കുകയും വസ്തുതകള്‍ നോക്കാതെ കണ്ട് അവക്കൊരു വൈകാരിക ഭാവം പകരുകയും ചെയ്യുക എന്നതാണത്. ബി.ജെ.പിയുടെ മാതൃഘടകമായ 'സ്വയം സേവക'രാണ് ഈ അവസ്ഥക്കു പിന്നിലെ പ്രധാന കാരണക്കാര്‍. ഇന്ന് ഗോമാംസ വിഷയത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ഇന്ത്യയില്‍ മുസ്‌ലിം ആഗമനത്തോടെയാണ് ബീഫ് ഭക്ഷണമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നു പറഞ്ഞ് ഇന്ത്യന്‍ മുസ്‌ലിംകളെ ഭീകരവല്‍കരിക്കാന്‍ ശ്രമിക്കുകയാണ്ഹിന്ദുത്വവാദികള്‍.  ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറാണ് ആദ്യമായി ഇങ്ങനെയൊരു ആരോപണം മുന്നോട്ടെറിഞ്ഞത്. 1966 ലായിരുന്നു ഇത്. അദ്ദേഹം പറഞ്ഞു: 'വിദേശികള്‍ നമ്മുടെ നാട്ടില്‍ ആക്രമിച്ചു കയറിയതു മുതലാണ് അത് തുടങ്ങിയത്. ജനങ്ങളെ അടിമകളാക്കി വെക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി അവര്‍ മനസ്സിലാക്കിയത് ഹിന്ദുക്കളില്‍ ആത്മ-ബഹുമാനം ജനിപ്പിക്കുന്ന സര്‍വ്വ ചിഹ്നങ്ങളെയും നശിപ്പിച്ചുകളയുകയെന്നതാണ്. അതിന്റെ ഭാഗമായി മതപരിവര്‍ത്തനം, ക്ഷേത്രങ്ങളും മഠങ്ങളും തകര്‍ക്കല്‍ പോലെയുള്ള പല കാടത്തരങ്ങളും അവര്‍ ചെയ്തു. അതിനെ തുടര്‍ന്നാണ് ഗോവധം ആരംഭിക്കുന്നത്.'1 ഇതോടെ, മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടാനുള്ള മറ്റൊരു വിഷയമായി മാറി പശു. 2015 ഒക്ടോബറില്‍ 'ബീഫ് കഴിക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ മുസ്‌ലിംകള്‍ക്ക് രാജ്യത്ത് ജീവിക്കുന്നത് തുടരാമെ'ന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രസ്താവിച്ചതോടെ ഈ ചര്‍ച്ച ഒന്നുകൂടി ശക്തിപ്പെട്ടു. യു.പിയിലെ ദാദ്രിയില്‍ നടന്ന അഖ്‌ലാഖിന്റെ ദാരുണമായ കൊലയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. 'ക്രിസ്ത്യാനികളും മുസ്‌ലിംകളും ഗോമാംസം കഴിക്കണമെന്ന് എവിടെയും പറയുന്നില്ല' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിലും ക്രിസ്ത്യാനിറ്റിയിലും ഗോമാംസം പുണ്യമുള്ളതൊന്നുമല്ല എന്ന് ഖട്ടാര്‍ പറഞ്ഞത് വസ്തുതതന്നെയാണ്. പക്ഷെ, ഇന്ത്യയില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളുമാണ് അത് ഉപയോഗിക്കുന്നത് എന്ന പൂര്‍ണ അറിവോടെത്തന്നെയാണ് അദ്ദേഹമിത് പറഞ്ഞത്.  ഇന്ത്യയില്‍ വേദകാലത്തെ ആചാരങ്ങളുടെ ഒരു അവിഭാജ്യ ഘടകമായിരുന്നു മൃഗബലി. ഇത് ചരിത്രപരാമയ തെളിവുകള്‍കൊണ്ട് സ്ഥിരീകരിക്കാന്‍ കഴിയുന്ന കാര്യമാണ്. പശു, കാള തുടങ്ങിയവയെല്ലാം അക്കാലത്ത് ബലിയായി അറുക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഒരു കാര്‍ഷിക സമൂഹം വളര്‍ന്നുവരികയും അതേസമയം ബുദ്ധമതവും ജൈനമതവും ശക്തിപ്പെടുകയും ചെയ്തതോടെ മാത്രമാണ് മൃഗബലിക്കെതിരെയുള്ള ശബ്ദങ്ങള്‍ ഉയര്‍ന്നുതുടങ്ങുന്നത്. ഇതോടെ കാളകളടക്കം പല ബലികളും തടയപ്പെടുകയും പശു ആരാധിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍, ക്രിസ്ത്യാനികളും മുസ്‌ലിംകളും ഈ മണ്ണില്‍ കാല് കുത്തുന്നതിനുമുമ്പുതന്നെ ഇന്ത്യയില്‍ ഗോമാംസം ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതാണ് സത്യം. ഇന്ത്യയില്‍ ഗോവധത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷെ, ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ആര്‍.എസ്.എസ്സില്‍നിന്നും കടമെടുത്ത മുസ്‌ലിംവിരോധം മാത്രം ലാക്കാക്കി ഇതിന്റെ പേരില്‍ മുസ്‌ലിംകളെ മാത്രം ഇരവല്‍കരിക്കാന്‍ ശ്രമിക്കുന്നത് വലിയൊരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മതത്തിലപ്പുറം ഈ അജണ്ടയുടെ കറുത്ത മുഖമാണ് ഇവിടെ മികച്ചുകാണുന്നത്. ഇന്ത്യയുടെ വടക്കു-കിഴക്കന്‍ ഭാഗങ്ങളിലും കേരളം, ഗോവ, കര്‍ണാടക, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപകമായി ഗോമാംസം ഉപയോഗിക്കപ്പെടുന്നുണ്ട്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ദലിതുകളുംവരേ ഒരുപോലെ ഇത് ഉപയോഗിക്കുന്നു. അതുകൊണ്ട് അവരെല്ലാം ദേശവിരുദ്ധരാണെന്ന് പറയാനാകുമോ?! ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ സ്വന്തം നേതാവായി ഉയര്‍ത്തിക്കാണിക്കുന്ന സ്വാമി വിവേഗാനന്ദന്റെ തദ്വിഷയകമായ ഈ പ്രസ്താവന ഒരാവര്‍ത്തി വായിക്കുന്നത് നല്ലതാണ്. പ്രാചീന ഇന്ത്യയിലെ 'ഹിന്ദുക്കള്‍' ഗോമാംസം ഉപയോഗിച്ചതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: 'ഞാന്‍ പറയുന്നത് നിങ്ങളെ അല്‍ഭുതപ്പെടുത്തിയേക്കാം. ഇന്ത്യയിലെ പ്രാചീന മതനിയമ പ്രകാരം ബീഫ് കഴിക്കാത്തവര്‍ക്ക് ഒരുത്തമ ഹിന്ദുവാകാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേകം മുഹൂര്‍ത്തങ്ങളില്‍ അവര്‍ കാളകളെ ബലിയറുത്ത് ഭക്ഷിക്കുമായിരുന്നു.'2 രാമകൃഷ്ണ മിഷനും മറ്റും ഗവേഷണം നടത്തി ഉറപ്പുവരുത്തിയ കാര്യമാണിത്. ഇന്ത്യയുടെ വേദകാല ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ആധികാരികമായി പഠനം നടത്തിയ സി. കുഞ്ഞന്‍ രാജ ബീഫുമായി ബന്ധപ്പെട്ട് പറയുന്നത് ഇങ്ങനെയാണ്: 'ബ്രാഹ്മണര്‍ ഉള്‍പ്പെടേയുള്ള വേദകാല ആര്യന്മാര്‍ മത്സ്യം, മാംസം മാത്രമല്ല, ഗോമാംസവും ഭക്ഷിക്കുന്നവരായിരുന്നു. ബീഫ് വിളമ്പിയാണ് അന്ന് ഒരു വിശിഷ്ട അതിഥി വീട്ടില്‍ സ്വീകരിക്കപ്പെട്ടിരുന്നത്. വേദകാല ആര്യന്മാര്‍ ഗോമാംസം ഭക്ഷിച്ചിരുന്നുവെങ്കിലും പാലുള്ള കറവപ്പശുവിനെ അറുത്തിരുന്നില്ല. ആഗ്ജ്ഞ എന്നാണ് ഇത്തരം പശുക്കള്‍ വിളിക്കപ്പെട്ടിരുന്നത്. കൊല്ലാന്‍ പാടില്ലാത്തത് എന്നാണ് അതിനര്‍ത്ഥം. എന്നാല്‍, അതിഥികള്‍ ഗോഗ്ജ്ഞ എന്ന പേരില്‍ വിളിക്കപ്പെട്ടു. പശുവിനെ അറുത്ത് സര്‍ക്കരിക്കപ്പെടേണ്ടവര്‍ എന്നാണ് ഇതിന്റെ വിവക്ഷ. കാളകള്‍, മച്ചിപ്പശുക്കള്‍, പശുക്കുട്ടികള്‍ തുടങ്ങിയവയാണ് അവിടെ വ്യാപകമായി അറുക്കപ്പെട്ടിരുന്നത്.'3 ഹിന്ദൂയിസത്തെക്കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തിയ മറ്റൊരു പണ്ഡിതനാണ് ബി.ആര്‍. അംബേദ്കര്‍. 'ഹിന്ദുക്കള്‍ ബീഫ് കഴിച്ചിരുന്നില്ലേ?' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം മനോഹരമായ ഒരു പഠനം തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഇത് ലഭ്യമാണ്. ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തില്‍ തന്റെ കണ്ടെത്തലായി അദ്ദേഹം മുന്നോട്ടുവെക്കുന്നത് ഇതാണ്:  'ഋഗ്വേദത്തിലെ ആര്യന്മാര്‍ ഭക്ഷണാവശ്യങ്ങള്‍ക്കുവേണ്ടി പശുക്കളെ കൊന്നിരുന്നു. വ്യാപകമായി അവര്‍ ഗോമാംസം ഉപയോഗിക്കുകയും ചെയ്തിരുന്നു. ഋഗ്വേദത്തില്‍നിന്നും ഇത് വളരെ വ്യക്തമാണ്. അതില്‍ ഒരിടത്ത് (X.86.14) ഇങ്ങനെ കാണാം. ഇന്ദ്രന്‍ പറയുന്നു: 'ഒരാള്‍ക്കുവേണ്ടി 15/20 കാളകളെയാണ് അവര്‍ പാകം ചെയ്തിരുന്നത്.' കുതിരകള്‍, കാളകള്‍, മൂരികള്‍, മച്ചിപ്പശുക്കള്‍, ആടുകള്‍ തുടങ്ങിയവയാണ് അഗ്നിക്കുവേണ്ടി ബലിയറുക്കപ്പെട്ടിരുന്നത് എന്ന് മറ്റൊരിടത്ത് (X.91.14) കാണാം. വാളുകൊണ്ടോ മഴു കൊണ്ടോ ആണ് പശുക്കളെ അറുക്കപ്പെട്ടിരുന്നതെന്നും ഋഗ്വേദത്തില്‍നിന്നും (X.72.6) വ്യക്തമാണ്.' ഇന്ത്യയുടെ ഭരണഘടനയായി അംഗീകരിക്കണമെന്ന് ആര്‍.എസ്.എസ് പറയുന്ന മനുസ്മൃതിയും ഈ വിഷയത്തിലേക്ക് സൂചന നല്‍കുന്നത് കാണാം. അതിന്റെ അഞ്ചാം അധ്യായത്തില്‍ വിവിധ തരത്തിലുള്ള മാംസങ്ങള്‍ പാകം ചെയ്യുന്നതിനെ കുറിച്ച് പറയവെയാണ് ഈ സൂചന കാണുന്നത്. 32 ാം സൂക്തത്തില്‍ ഇങ്ങനെ കാണാം:  'മാംസം കഴിക്കുന്നവര്‍, ദൈവങ്ങളെ തൊഴുമ്പോള്‍ പാപ മുക്തനാകുന്നു. മാസം വാങ്ങിയതോ സ്വന്തമായി അറുത്തതോ സമ്മാനമായി ലഭിച്ചതോ ആയാലും കുഴപ്പമില്ല.' ഈ പ്രസ്താവന എല്ലാ മാംസങ്ങളെയും ഒരുപോലെ ഉള്‍കൊള്ളിക്കുന്നുണ്ട്. വ്യക്തമാക്കി പറയാത്തതിനാല്‍ ബീഫും ഇതില്‍ പെടുമെന്ന് ചുരുക്കം.  ഗോവധവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഇടക്കിടെ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ 'ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍' എന്ന ഒരു ചോദ്യമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിംകളെ അരിക് നിര്‍ത്താന്‍ ഹിന്ദുത്വര്‍ നടത്തുന്ന ഒരു ഗൂഢ പദ്ധതിയാണിത്. 'വിദേശ' മതങ്ങളില്‍ വിശ്വസിക്കുന്നവരായതിനാല്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദേശവിരുദ്ധരാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ധമനികളില്‍ ഹിന്ദു രക്തം ഒഴുകുന്നില്ല, സംസ്‌കൃതം അറിയില്ല, ആര്യഗണത്തില്‍ പെടുന്നില്ല തുടങ്ങിയ വിഷയങ്ങളാണ് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ദേശവിരുദ്ധരാക്കാന്‍ അവര്‍ എടുത്തുപറയുന്ന കാരണങ്ങള്‍. അതുകൊണ്ടുതന്നെ, അവരെ സൂചിപ്പിക്കാന്‍ 'മ്ലേച്ഛന്മാര്‍' എന്നാണ് അവര്‍ ഉപയോഗിക്കുന്നത്. വി.ഡി. സവര്‍ക്കറും ഗോള്‍വാള്‍ക്കറും അനുയായികളില്‍ കുത്തിവെച്ച മാരകമായ ഒരാശയമാണിത്. മുസ്‌ലിംകളെ അക്രമിക്കാനും കൊലപ്പെടുത്താനും ഒരു കാരണം കണ്ടെത്തുകയെന്ന അജണ്ട മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ, ഇതിന് ഒരു മതകീയ പിന്‍ബലം ചരിത്രം വെച്ച് സ്ഥാപിക്കാന്‍ സാധ്യമല്ല.4
1. M. S. Golwalkar, Spotlights, (Bangalore: Sahitya Sindhu, 1974), pp. 98-99. 2. Vivekananda speaking at the Shakespeare Club, Pasadena, California, USA, 2 February 1900, cited inThe Complete Works of Swami Vivekananda, vol. 3 (Calcutta: Advaita Ashram, 1997), p. 536. 3. C. Kunhan Raja, 'Vedic Culture', cited in the series, Suniti Kumar Chatterji and others (eds.), The Cultural Heritage of India, vol. 1 (Calcutta: The Ramakrishna Mission, 1993), p. 217. 4. Shamsul Islam, Beef Agenda: Another Tool To Persecute Muslims And Christiasn, 22 October, 2015, Countercurrents.org             (COPIED FROM islamonweb)

Tuesday, 25 April 2017

മഹല്ലുകള്‍ ഉമ്മത്തിന്റെ നവോത്ഥാന തുരുത്തുകള്‍-- സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍


image


കേരളത്തിലെ ഇസ്ലാമിക നവോത്ഥാനങ്ങള്‍ക്ക് സഹായകമായ ഏകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗതിവേഗം കൈവരിച്ചിട്ടില്ല. ഇന്ത്യയിലാകമാനം മുസ്ലിം പൊതുബോധവും മുഖ്യധാരയില്‍ മാന്യമായ ഇടവും മുസ്ലിംകള്‍ക്ക് കാലം ആവശ്യപ്പെടുന്നു. മഹല്ല്, മഹല്ലത്ത് (താവളം) മുസ്ലിംകള്‍ ഇറങ്ങിവരുന്ന, സംഗമിക്കുന്ന സംഘടിതരൂപത്തിന്റെ ആധികാരിക രൂപമാണ് മഹല്ലുകള്‍. വിശുദ്ധ ഇസ്ലാം ലോകത്ത് വികസിതമാവാനും മുസ്ലിംകള്‍ക്ക് നിയോഗമേല്‍ക്കാന്‍ കരുത്തും കാവലുമാകാനും ഇടയായത് മഹല്ല് സംവിധാനം കാരണമാണ്. ആവിര്‍ഭാവം നബി (സ) വിശുദ്ധ മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ പ്രാഥമികമായി സ്ഥാപിച്ചത് ഖുബാഇലെ പള്ളിയായിരുന്നു. ഈ പള്ളി ഇപ്പോഴും വലിയ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധം ഇടതടവില്ലാതെ സഞ്ചാരികളാല്‍ നിബിഢമാണ്. പിന്നീട് നബി (സ) യസ് രിബ് എന്നറിയപ്പെട്ട നഗരിയില്‍ വന്നു. അവിടെ ഒരു പള്ളി നിര്‍മിച്ചു. ഈ നഗരി മദീനത്തുന്നബി എന്ന പേരില്‍ പ്രസിദ്ധമായി. ഇവിടെയാണ് ഇസ്ലാമിക സമൂഹത്തിന്റെ ആധികാരിക കേന്ദ്രമായി പരിവര്‍ത്തിപ്പിച്ചത്. അക്കാരണത്താല്‍ പ്രഥമ മഹല്ല് എന്നോ, ഡയറക്ടറേറ്റ് എന്നോ വിളിക്കാവുന്ന കേന്ദ്രമായി മദീന അറിയപ്പെട്ടു. സംഘടനാ രീതികളില്‍ മഹല്ല് സംവിധാനം വെല്ലാന്‍ പ്രാപ്തിയുള്ള മറ്റൊരു രീതി അറിയപ്പെട്ടിട്ടില്ല. അത്രമേല്‍ സമഗ്രവും സമ്പൂര്‍ണവും പ്രാതിനിധ്യ സ്വഭാവമുള്ളതുമാണ് മഹല്ല് സംവിധാനം. അതോടൊപ്പം എല്ലാ വെല്ലുവിളികളും നേരിടാന്‍ കരുത്തുപകര്‍ന്നതുമാണ് മഹല്ലുകളിലെ ജനകീയ സംഘബോധം. നവോത്ഥാനം മുസ്ലിംകള്‍ക്ക് സവിശേഷമായ ചില ശീലങ്ങളും രീതികളുമ ുണ്ട്. ലോകത്ത് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മൂന്ന് ഘടകങ്ങള്‍ നിലനില്‍ക്കുന്നു. 1- നാഗരിക മാറ്റങ്ങള്‍. 2- സാമൂഹിക മാറ്റങ്ങള്‍. 3- സാംസ്‌കാരിക മാറ്റങ്ങള്‍. ഈ യാഥാര്‍ഥ്യങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് തന്നെ വിശുദ്ധ ഇസ്ലാമിന്റെ ചട്ടക്കൂട്ടില്‍ ഒരു ജനപഥത്തെ ഉറപ്പിച്ചുനിര്‍ത്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന നവോത്ഥാനം സാധ്യമാക്കാന്‍ മഹല്ലുകള്‍ ഇടമൊരുക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്കകം അന്തര്‍ദേശീയ രംഗത്ത് ഇസ്ലാമിന്റെ കുതിപ്പും സ്വീകാര്യതയും സ്വാധീനവും നിര്‍മിക്കാന്‍ മഹല്ലുകള്‍ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. അതോടൊപ്പം സ്വന്തം കാലില്‍ നിന്ന് പ്രബലപ്പെടാനും മഹല്ലുകള്‍ പ്രാപ്തമാക്കുന്നു.
ചില മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും, ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ലോകത്തിലെ മഹാഭൂരിപക്ഷം മുസ്ലിംകള്‍ നിലനിന്നതും വളര്‍ന്നതും സ്വാശ്രയരംഗത്ത് മികവാര്‍ന്ന ഇടം കണ്ടെത്തിയതു കൊണ്ടാണ്. മത-ഭൗതിക വളര്‍ച്ചക്കാക്കം കൂട്ടുന്ന സംഘബോധവും സാമ്പത്തികവും സ്വാശ്രയരംഗത്ത് സമാഹരിച്ചാണ് മുസ്ലിം നവോത്ഥാനം സാധിച്ചെടുത്തത്. മഹല്ലുകള്‍ കേരളത്തില്‍ ആറായിരത്തിലധികം മഹല്ലു ജമാഅത്തുകളും അഞ്ഞൂറോളം അനാഥാലയങ്ങളും, അത്രതന്നെ അറബിക് കോളജുകളും പതിനായിരത്തിലധികം പ്രാഥമിക മദ്റസകളും നിരവധി ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും ഇതിനകം കേരള മുസ്ലിംകള്‍ക്ക് നേടാനായത് മഹല്ല് സംവിധാനത്തിന്റെ ഉള്‍ക്കരുത്തുപയോഗപ്പെടുത്തിയാണ്. ഇങ്ങനയേ മുസ്ലിംകള്‍ക്ക് അവരുടെ നിയോഗങ്ങള്‍ ഏല്‍ക്കാനുള്ള ചുമലുറപ്പ് നേടാനാവൂ എന്ന മദീനയുടെ പാഠമാണവര്‍ പകര്‍ത്തിയത്.
ഇസ്ലാമിന്റെ ആവിര്‍ഭാവഘട്ടത്തില്‍ തന്നെ തികച്ചും അന്യമായ ഒരു പ്രദേശത്ത് അന്യമായ ഒരു ജനതയില്‍ ഇസ്ലാമിനെ അടുത്തറിയാനും, ഉപയോഗപ്പെടുത്തി ഗുണഫലങ്ങള്‍ അനുഭവിക്കാനും ഇടയായത് മഹല്ലുകള്‍ എന്ന ആധികാരിക വേദികള്‍ മുഖേനയാണ്. നമ്മുടെ വികസന ഗ്രാഫിന്റെ സുപ്രധാന വികസനത്തിന് സഹായകമായതും മഹല്ലുകള്‍ തന്നെ. ഉമ്മത്തിന്റെ കരുത്താണ് വാസ്തവത്തില്‍ ഓരോ മഹല്ലുകളും. ആറായിരത്തിലധികം മുസ്ലിം വീടുകളുള്ള വലിയ മഹല്ലുകളും അറുപതില്‍ താഴെയുള്ള ചെറിയ മഹല്ലുകളും കേരളത്തിലുണ്ട്. മഹല്ലുകളുടെ കൂട്ടായ്മ 1926 ല്‍ രൂപം കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 1951 ല്‍ വിദ്യാഭ്യാസ ബോര്‍ഡും 1964 ല്‍ സുന്നി യുവജനസംഘവും രൂപീകരിച്ചു പ്രവര്‍ത്തനമണ്ഡലങ്ങള്‍ കൂടുതല്‍ ഇടങ്ങള്‍ ഒരുക്കിയിരുന്നു. 1987 ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ നിലവില്‍ വന്നു. 1976 ല്‍ തിരൂര്‍ താലൂക്കിലും 1977 ല്‍ മലപ്പുറം ജില്ലയിലും ഈ ഘടകം നിലവില്‍ വന്നിരുന്നു. കാലം ഉയര്‍ത്തുന്ന ചില സവിശേഷ വെല്ലുവിളികള്‍ അഭിമുഖീകരിക്കാനുള്ള കരുത്തായിരുന്നു സംഘടനാ രൂപീകരണ പശ്ചാത്തലം.  മഹല്ലുകള്‍ ഐക്യത്തിന്റെ പ്രതീകമായിരുന്നു. നമ്മുടെ പള്ളികള്‍ ഉയര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം തന്നെ ഏകത്വമാണ്. വിശ്വാസ-കര്‍മ-സംഘടനാരീതികളൊക്കെ ഒരുപോലെയാവുക. ഈ മഹത്തായ സൗന്ദര്യബോധം കാത്തുസൂക്ഷിച്ച ആധികാരിക സ്ഥാപനങ്ങളാണ് പള്ളികളും മഹല്ലുകളും. മുസ്ലിം ഉമ്മത്തിന്റെ കരുത്തിന്റെ കേന്ദ്രങ്ങള്‍ ദുര്‍ബലപ്പെടുന്ന സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ സാത്വികപണ്ഡിതരും സാദാത്തുക്കളും കൂടിയാലോചിച്ച് മതപരമായ ധര്‍മനിര്‍വഹണം എന്ന നിലക്ക് കൂടിയാണ് സംഘടന രൂപീകരിച്ചത്.  ഭരണഘടന പത്ത് ഉദ്ദേശ്യലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. അത് നാല് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.  ഒന്ന്: ആശയപ്രചാരണവും ആദര്‍ശവ്യതിയാന പ്രതിരോധവും. മഹല്ലുകള്‍ അടിസ്ഥാനപരമായി നിര്‍വഹിക്കേണ്ട ധര്‍മം ദഅ്വത്താണ്. ഒരു ജുമുഅത്ത് പള്ളിയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മുസ്ലിംകളില്‍ യഥാര്‍ഥ തൗഹീദ് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. അതോടൊപ്പം വിശുദ്ധ ഇസ്ലാമിന് അന്യമായ വ്യാജവിശ്വാസങ്ങളും വിശ്വാസവൈകല്യങ്ങളും വരാതെ കാത്തുസൂക്ഷിക്കേണ്ടതും ഉണ്ട്. സമുദായത്തിന്റെ ഐക്യവും ആത്മീയാരോഗ്യവും പരമപ്രധാനമാണ്. ഈ സുപ്രധാന ചുമതലകള്‍ മഹല്ല് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ നിര്‍വഹിക്കപ്പെടണം.  രണ്ട്: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക മദ്റസകള്‍ സ്ഥാപിച്ചും പള്ളിദര്‍സുകള്‍, അറബിക് കോളജുകളിലേക്ക് പഠിതാക്കളെ ശേഖരിച്ചും മതവിജ്ഞാന ശേഷി നിലനിര്‍ത്തിവരുന്നത് മഹല്ലുകളിലൂടെയാണ്. വിജ്ഞാനീയത്തിന്റെ ആദ്യാക്ഷരം അഭ്യസിക്കുന്ന മദ്റസകള്‍ സ്ഥാപിച്ച് കേരള മുസ്ലിംകള്‍ വിശുദ്ധ ഇസ്ലാമിന്റെ ജൈവസാന്നിധ്യം പുഷ്പിക്കാന്‍ ഇടം കണ്ടെത്തിയത് മഹല്ല് സംവിധാനം വഴിയാണ്. ഭൗതിക വിദ്യാഭ്യാസത്തിന് പരിഗണനയും പ്രാധാന്യവം കല്‍പ്പിക്കാനും മഹല്ലുകള്‍ക്ക് പ്രചോദനം നല്‍കാന്‍ വിശ്വാസികളെ പ്രാപ്തമാക്കാനും മഹല്ല് സംവിധാനം ഉപയോഗപ്പെടുത്താന്‍ ഭരണഘടന നിര്‍ദേശിക്കുന്നു. ധാര്‍മികതകള്‍ എത്ര അടക്കാന്‍ ശ്രമിച്ചാലും കടന്നുവരുന്ന സദാചാരലംഘനങ്ങള്‍, ധൂര്‍ത്ത്, ആര്‍ഭാടം, വ്യാജ വിശ്വാസങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ഛിദ്രതകള്‍, കുടുംബലഹളകള്‍, മദ്യാസക്തി തുടങ്ങി സമൂഹത്തിന്റെ ആത്മീയ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന തിന്മകള്‍ കടന്നുവരാതിരിക്കാന്‍ ശക്തിയായ പ്രീമാരിറ്റിക് കോഴ്സുകള്‍, വയോജന പഠനക്ലാസുകള്‍, കുടുംബ സംഗമങ്ങള്‍ തുടങ്ങിയവയിലൂടെ മഹല്ലുകളെ സംസ്‌കരിച്ചെടുക്കുന്നു. നവതലമുറയില്‍ പ്രകടമായി കാണുന്ന അച്ചടക്കലംഘനങ്ങള്‍, അനിയന്ത്രിതാവസ്ഥകള്‍, മരവിപ്പ്, മുരടിപ്പ്, സമൂഹവുമായി രാജിയാവുന്ന നിഷ്‌ക്രിയത്വം, വിശ്വാസം വിപണനവസ്തുവാക്കുന്ന സ്ഥിതിവിശേഷം തുടങ്ങിയ സമുദായത്തിന്റെ പ്രബലത നശിപ്പിക്കുന്ന തിന്മകള്‍ക്കെതിരില്‍ മതിയായ കവചമൊരുക്കുന്നത് മഹല്ലുകളാണ്.  നാല്: സാമൂഹിക കടമകള്‍: പാരമ്പര്യത്തിന്റെ ഉദാത്ത ദര്‍ശനങ്ങള്‍ വിളംബരപ്പെടുത്തിയ വിശുദ്ധ ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങള്‍ പ്രവൃത്തിപഥത്തിലൂടെ സക്രിയമാക്കുന്നു. രോഗിസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിരവധി സേവനങ്ങള്‍ ഇതൊക്കെ മഹല്ലിന്റെ കര്‍മപദ്ധതിയില്‍ ഇടം പിടിക്കുന്നു. ധാരാളം മഹല്ലുകളില്‍ പലിശരഹിത ബാങ്കിങ് (സമാന്തരം) പ്രവര്‍ത്തിക്കുന്നു. നിര്‍ധനരായ യുവതികള്‍ക്ക് മംഗല്യമൊരുക്കുന്നു. ഭവനനിര്‍മാണം നടക്കുന്നു. സേവനങ്ങളുടെ പറുദീസയായി മഹല്ലുകള്‍ വളരുകയാണ്. നാഷനല്‍ കോണ്‍ഫറന്‍സ് കേരളത്തിലെ ഇസ്ലാമിക നവോത്ഥാനങ്ങള്‍ക്ക് സഹായകമായ ഏകീകൃത മഹല്ല് സംവിധാനത്തിന്റെ ഗുണഫലം ഇതര സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഗതിവേഗം കൈവരിച്ചിട്ടില്ല. ഇന്ത്യയിലാകമാനം മുസ്ലിം പൊതുബോധവും മുഖ്യധാരയില്‍ മാന്യമായ ഇടവും മുസ്ലിംകള്‍ക്ക് കാലം ആവശ്യപ്പെടുന്നു.
അധമാവസ്ഥയില്‍ നിന്ന് ഉടമാവസ്ഥയിലേക്കും, നിരുത്തരവാദിത്വത്തില്‍ നിന്ന് ഉത്തരവാദിത്വത്തിലേക്കും നിഷ്‌ക്രിയത്വത്തില്‍ നിന്ന് സക്രിയത്വത്തിലേക്കും അവരെയും കൂടി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഈ ഭാരിച്ച വെല്ലുവിളി അഭിമുഖീകരിക്കാനുള്ള ചരിത്രപരമായ നിയോഗം സംസ്ഥാന സുന്നി മഹല്ല് ഫെഡറേഷന്‍ ഏറ്റെടുക്കുകയാണ്. 26,27 തിയതികളില്‍ തൃശൂര്‍ ദേശമംഗലം വാദീഖുബയില്‍ ആ സ്വപ്നം ഇന്‍ശാ അല്ലാഹ് പൂവണിയും.

Sunday, 23 April 2017

വാട്ട്‌സപ്പ് ഉപയോഗിക്കുന്ന ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട കാര്യങ്ങള്‍


image


നിങ്ങള്‍ ഒരു പോസ്റ്റ് ചെയ്യുമ്പോള്‍ ഉള്ള നിങ്ങളുടെ നിയ്യത്ത് (ഉദ്ദേശ്യം) എന്താണ്?.  അതിന് അനുസരിച്ച് അല്ലാഹുവിന്റെ മുന്നില്‍  ഉത്തരം ചെയ്യാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന് ആലോചിക്കാറുണ്ടോ? നാം ഒരു കാര്യം പോസ്റ്റ് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം അത് ലോകം മുഴുവന്‍ എത്തുമെന്നും പിന്നെ അത് തിരിച്ചെടുക്കാന്‍ ഒരിക്കലും സാധ്യമല്ല എന്നുമുള്ള  ഉത്തമ ബോധ്യത്തോട് കൂടിയാണോ നിങ്ങളുടെ ഓരോ പോസ്റ്റുകളും? വാട്ട്‌സപ്പ് ഉപയോഗം നിമിത്തം നിങ്ങളുടെ നിര്‍ബന്ധ കടമകളും ഇസ്ലാമിക കാര്യങ്ങളും (ഓഫീസ് ജോലി, പഠനം, ഖുര്‍ആന്‍ പാരായണം, നമസ്‌കാരം, കുടുംബവും കുട്ടികളും മാതാപിതാക്കളുമായി സമയം ചിലവഴിക്കല്‍  മുതലായവ) താളം തെറ്റുന്നുണ്ടോ? നിങ്ങള്‍ വാട്ട്‌സപ്പ് വഴി അയക്കുന്ന ഇസ്ലാമിക കാര്യങ്ങള്‍ (ഖുര്‍ആന്‍, ഹദീസ്,  പ്രാര്‍ത്ഥനകള്‍  മുതലായവ) പൂര്‍ണമായും ശരിയാണ് എന്ന് നിങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്താറുണ്ടോ?  അത്തരം കാര്യങ്ങളുടെ ഉറവിടം കൂടി നിങ്ങളുടെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ ശ്രദ്ധിക്കാറുണ്ടോ? ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാം (ഉദാ: രാഷ്ട്രീയം, മതം തുടങ്ങിയ കാര്യങ്ങളില്‍). എന്നാല്‍ അഭിപ്രായ വ്യത്യാസം ഉള്ള കാര്യങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ നേരിടാറുണ്ടോ ? അല്ലെങ്കില്‍ ഇത്തരം അവസരങ്ങളില്‍ മറുപക്ഷത്തെ പരിഹസിക്കുന്ന പ്രവണത നിങ്ങള്‍ക്ക് ഉണ്ടോ? ഗ്രൂപ്പില്‍ ഏതെങ്കിലും രണ്ടു പേര് മാത്രം പരസ്പരം ചാറ്റ് ഒഴിവാക്കുക. ഏതെങ്കിലും ചില വ്യക്തികളോട് മാത്രം ചാറ്റ് ചെയ്യണം എങ്കില്‍ പേഴ്‌സണല്‍ മെസ്സേജ്  അയക്കാന്‍ ശ്രദ്ധിക്കാറുണ്ടോ? നിങ്ങള്‍ക്ക്  ലഭിച്ച ഏതെങ്കിലും ലിങ്കുകള്‍ (ന്യൂസ്, വീഡിയോ തുടങ്ങിയവ) ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് സ്വയം പരിശോധിക്കാറുണ്ടോ? ഉപയോഗപ്രദമായ പോസ്റ്റ് ചെയ്യുന്നവരെ അഭിനന്ദിക്കാറുണ്ടോ? (അനാവശ്യമായ പോസ്റ്റ് ചെയ്യുന്നവരെ പബ്ലിക് ആയി ഗ്രൂപ്പില്‍ വിമര്‍ശിക്കാതെ അവരോടു സൗമ്യമായി പേഴ്‌സണല്‍ മെസ്സേജ് അയക്കാന്‍ ശ്രദ്ധിക്കാറുണ്ടോ?) വളരെ നീളം കൂടിയ പോസ്റ്റുകള്‍ പൂര്‍ണമായും വായിക്കാന്‍ പലരും മടി കാണിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് അത്തരം മെസ്സേജുകള്‍  നിങ്ങള്‍ക്ക്  മറ്റുള്ളവക്ക്  നല്‍കണമെങ്കില്‍,  അത് പൂര്‍ണമായും നിങ്ങള്‍ വായിച്ച്, അതിന്റെ ആശയം സംഗ്രഹിച്ച്, ചുരുക്കി, പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ ആളുകള്‍ക്ക് ആ മെസ്സേജ്  എത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന കാര്യം ശ്രദ്ധിക്കാറുണ്ടോ? വാട്ട്‌സപ്പ് ഉപയോഗിക്കുന്ന എല്ലാവരും വൈഫൈ സംവിധാനം ഉപയോഗിക്കണമെന്നില്ല. പലരും മൊബൈല്‍ ഡാറ്റ ആയിരിക്കും ഉപയോഗിക്കുന്നത്. പലരുടെയും മൊബൈല്‍ മെമ്മറി വളരെ കുറവും ആയിരിക്കും. അതിനാല്‍ ആവശ്യം ഇല്ലാത്ത വീഡിയോ പരമാവധി ഒഴിവാക്കുക.  ഇത് നിങ്ങള്‍ പരിഗണിക്കാറുണ്ടോ? ഒരു വീഡിയോ പോസ്റ്റ് ചെയുമ്പോള്‍ അത് എന്തിനെ കുറിച്ച് ആണ് എന്ന് അതിന്റെ കൂടെ നിര്‍ബന്ധമായും ചേര്‍ക്കുക.  എങ്കില്‍ വീണ്ടും വീണ്ടും ഒരേ വീഡിയോ  ഡൗണ്‍ലോഡ് ചെയ്തുണ്ടാകുന്ന ഡാറ്റാ നഷ്ടം തടയാം എന്ന്  മനസ്സിലാക്കിയിട്ടുണ്ടോ? ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോള്‍ ആ കാര്യം പോസ്റ്റ് ചെയ്യാന്‍ പറ്റിയ സമയം ആണ് അത് എന്ന് ഉറപ്പു വരുത്താറുണ്ടോ ? (ഒരാളുടെ മരണ വാര്‍ത്ത വന്ന ഉടനെ ഒരു ഹാസ്യം പോസ്റ്റ് ചെയ്യുന്നതിലെ  അനൗചിത്യം നിങ്ങള്‍ക്ക് മനസ്സിലാകുമല്ലോ) അപകടം, കൊലപാതകം തുടങ്ങിയവയുടെ വീഡിയോ, ഫോട്ടോ, നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന കാര്യങ്ങള്‍, സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന കാര്യങ്ങള്‍, അശ്ലീലതയുള്ള സിനിമ/മ്യൂസിക്   മുതലായവ ഒരു കാരണവശാലും പോസ്റ്റ് ചെയ്യില്ല അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്യില്ല  എന്ന് ഉറപ്പു വരുത്താറുണ്ടോ?  നിങ്ങള്‍ ഒരു ഗ്രൂപ്പില്‍ നിന്ന് എക്‌സിറ്റ് ചെയ്യുമ്പോള്‍ ആ കാര്യം ഗ്രൂപ്പില്‍ ഉള്ള അംഗങ്ങളെ അറിയിച്ചതിനു ശേഷം മാത്രം എക്‌സിറ്റ് ചെയ്യുക.  അല്ലെങ്കില്‍ അനാവശ്യമായ  തെറ്റിദ്ധാരണകള്‍ക്കു കാരണമായേക്കാം എന്ന് ഓര്‍ക്കാറുണ്ടോ? പോസ്റ്റ് ചെയ്യുന്ന കാര്യം ഗ്രൂപ്പിലെ ആളുകള്‍ക്ക്  ഒരു പുതിയ വിവരം കൊടുക്കുന്നത് ആകാം (ഉദാ: ബ്രേക്കിംഗ് ന്യൂസ്, മരണ-ജനന വാര്‍ത്തകള്‍, പുതുതായി നിലവില്‍ വന്ന ഒരു നിയമം, മുതലായവ), അല്ലെങ്കില്‍ രസിപ്പിക്കുന്നത് (ഇസ്ലാമിക  മൂല്യങ്ങള്‍ക്കു  കോട്ടം തട്ടാത്ത രീതിയിലുള്ള  നര്‍മ്മങ്ങള്‍, രസകരമായ അനുഭവങ്ങള്‍, കൗതുക വാര്‍ത്തകള്‍ മുതലായവ), അല്ലെങ്കില്‍ ഉല്‍ബോധനങ്ങള്‍  (ഇസ്ലാമിക  ഉപദേശങ്ങള്‍, ഫാമിലി കൗണ്‍സലിങ്, കുട്ടികളെ വളര്‍ത്തല്‍, കരിയര്‍ ഗൈഡന്‍സ്, ആരോഗ്യ രക്ഷ മുതലായവ), അല്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ലതും കളഞ്ഞു കിട്ടിയതോ നിങ്ങളുടെ വല്ലതും നഷ്ടപ്പെട്ടതോ തുടങ്ങി, നമുക്ക് ഈ ലോകത്ത്  ഉപകാരപ്രദവും പരലോകത്ത് ഗുണം ലഭിക്കുന്നതുമായ കാര്യങ്ങള്‍ മാത്രം പോസ്റ്റ് ചെയ്തു കൊണ്ട് സോഷ്യല്‍ മീഡിയ എന്ന അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹത്തെ നന്മ ലഭിക്കാനും, നന്മ പ്രചരിപ്പിക്കാനും വേണ്ടി മാത്രം ഉപയോഗിക്കും എന്ന് ഓരോരുത്തരും ഉറപ്പു വരുത്താറുണ്ടോ? (from islamonweb)

Friday, 21 April 2017

സന്താനപരിപാലനം ആരാധന


image


സന്താനങ്ങള്‍ മാതാപിതാക്കളുടെ പക്കല്‍ ഏല്‍പിക്കപ്പെട്ട ഒരു 'അമാനത്ത്' സ്വത്താകുന്നു. അതു ശരിക്കു സൂക്ഷിച്ചു പോരേണ്ടത് അവരുടെ കര്‍ത്തവ്യമാണ്. സന്താനങ്ങളെ സ്വഭാവശുദ്ധിയുള്ളവരാക്കി വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ചെറുപ്പത്തില്‍ സല്‍സ്വഭാവികളായി വളര്‍ത്തിയാല്‍ വലിപ്പത്തില്‍ ആ സ്വഭാവം അവരില്‍ ദൃശ്യമാകും. അതുമൂലം ഇഹപര സൗഭാഗ്യങ്ങള്‍ കരസ്ഥമാകുന്നതുമാണ്. സന്താനങ്ങള്‍ക്ക് വേണ്ട വിജ്ഞാനങ്ങളും മര്യാദയുമെല്ലാം പഠിപ്പിച്ചു അവന്‍ അല്ലാഹുവിനെ ആരാധിക്കുന്നവനായാല്‍ ആ ആരാധനയുടെ പ്രതിഫലത്തിന്റെ ഒരു പങ്ക് പിതാവിന്നും ലഭിക്കുന്നതാണ്.

മറിച്ച് സന്താനങ്ങള്‍ക്ക് അറിവും മര്യാദയും പഠിപ്പിക്കാതെ വെറും നാല്‍ക്കാലികളെപ്പോലെ വിട്ടാല്‍ അവര്‍ നശിക്കുകയും പഠിപ്പിക്കാത്ത രക്ഷിതാക്കള്‍ കുറ്റത്തിന്നര്‍ഹരാകുകയും ചെയ്യും. ഇഹലോകത്തിലെ അഗ്നിയില്‍ നിന്ന് സന്താനങ്ങളെ രക്ഷപ്പെടുത്താന്‍ വ്യഗ്രത കാണിക്കുന്ന രക്ഷിതാക്കള്‍ അതിലേറെ കഠിനമായ പരലോകത്തിലെ അഗ്നിയില്‍ നിന്നു അവരെ രക്ഷപ്പെടുത്താനാണ് കൂടുതല്‍ ശുഷ്‌കാന്തി കാണിക്കേണ്ടത്. അതിന്ന് അവരെ നല്ലവരായി വളര്‍ത്തേണ്ടത് ആവശ്യമാണ്.

ചീത്ത സഹപാഠികളുമായി സഹവാസത്തിന്ന് വിടുക, എപ്പോഴും സ്വാദുള്ള ഭക്ഷണം കൊടുത്തു ശീലിപ്പിക്കുക, മുന്തിയ വസ്ത്രങ്ങള്‍ മാത്രം ധരിപ്പിക്കുക എന്നിവയെല്ലാം വര്‍ജ്ജിക്കപ്പെടേണ്ടതാണ്. കുട്ടികള്‍ക്ക് മുലകൊടുക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ത്രീ മതനിഷ്ഠയും ഹലാലായ ഭക്ഷണം കഴിക്കുന്നവളുമായിരിക്കണം.

അവര്‍ സ്വന്തമായി ആഹാരം കഴിക്കുന്ന പ്രായമെത്തിയാല്‍ വലത് കൈകൊണ്ട് ഭക്ഷിപ്പിക്കുകയും 'ബിസ്മി' ചൊല്ലാന്‍ ശീലിപ്പിക്കുയും വേണം. മറ്റുള്ളവരുടെ കൂട്ടത്തിലിരുന്നു ഭക്ഷിക്കുമ്പോള്‍ എല്ലാവരുടേയും മുമ്പ് തുടങ്ങാന്‍ അനുവദിക്കരുത്. ധൃതിപ്പെട്ട് തിന്നുന്നതും വായില്‍ വെച്ചത് നല്ലവണ്ണം ചവച്ചിറക്കുന്നതിന്ന് മുമ്പ് വീണ്ടും ഭക്ഷണമെടുക്കുന്നതും തടയേണ്ടതാണ്. ചിലപ്പോള്‍ കറിയില്ലാതെ ഭക്ഷിപ്പിച്ചും ശീലിപ്പിക്കണം. നാല്‍ക്കാലികളെപ്പോലെ അമിതമായി ഭക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അമിതമായി ഭക്ഷിക്കുന്നവരെ അവന്‍ കേള്‍ക്കത്തക്ക നിലയില്‍ കുറ്റംപറയുകയും അല്‍പം ഭക്ഷിക്കുന്നവരെ അപ്രകാരം സ്തുതിക്കുകയും വേണം. ( താഴ്ന്നതും മുന്തിയതുമായ) ഏത് ഭക്ഷണവും കഴിക്കുന്നതും വിശപ്പടങ്ങിയാല്‍ മതിയാക്കുന്നതും അതിഥി സല്‍ക്കാര പ്രിയവും ചെറുപ്പത്തില്‍ ശീലിപ്പിക്കേണ്ടതാണ്.

കൂടാതെ അവനെ വെളുത്ത വസ്ത്രം ധരിപ്പിച്ചു പരിചയിപ്പിക്കണം. പച്ചയോ മറ്റ് വിവിധ വര്‍ണ്ണങ്ങളുള്ളതോ ആയ വസ്ത്രങ്ങള്‍ സ്ത്രീകളുടേയും നപുംസകങ്ങളുടേതുമാണെന്നും അത് പുരുഷന്മാര്‍ക്കനുയോജ്യമല്ലാത്തതാണെന്നും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി അതിനോടു അവരുടെ പ്രേമം ഇല്ലാതാക്കേണ്ടതാണ്. വര്‍ണ്ണ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്നവരെ അവരുടെ മുമ്പില്‍ വെച്ചു ആക്ഷേപിക്കുകയും അവര്‍ സ്ത്രീകളോട് സാമ്യമായവരാണെന്ന് പറഞ്ഞു പരിഹസിക്കുകയും വേണം. ഇങ്ങനെയെല്ലാം നിയന്ത്രിച്ചതിന്ന് ശേഷം ചീത്തകാര്യങ്ങള്‍ സ്വയം വര്‍ജ്ജിക്കുന്ന ഒരവസ്ഥ അവനില്‍ സംജാതമായാല്‍ അതവന്ന് ബുദ്ധിയുറച്ചതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. അപ്പോള്‍ അവര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍, സജ്ജനങ്ങളുടെ നടപടി ക്രമങ്ങളും സ്വഭാവങ്ങളും, നല്ല സംസ്‌കാര-മര്യാദകള്‍ എന്നിവയെല്ലാം പഠിപ്പിക്കണം.

അവരുടെ പക്കല്‍ നിന്ന് നല്ലകാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ സംബന്ധിച്ചു പ്രശംസിക്കുകയും ചീത്ത കാര്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഒന്നോ രണ്ടോ തവണ അത് കാണാത്തഭാവം നടിക്കുകയുമാണ് വേണ്ടത്. രഹസ്യമായി എന്തെങ്കിലും ചെയ്താല്‍ അത് പരസ്യമാക്കാതിരിക്കണം.

പിന്നീടും അതാവര്‍ത്തിക്കുന്നതായി കണ്ടാല്‍ അവനെ രഹസ്യമായി താക്കീത് ചെയ്യുകയും വലിയൊരു തെറ്റായി അക്കാര്യം അവന്റെ മുന്നില്‍ ചിത്രീകരിക്കുകയും മേലില്‍ ഇതാവര്‍ത്തിച്ചാല്‍ പരസ്യമായി ശിക്ഷ നല്‍കുമെന്നും എല്ലാവരേയും അറിയിച്ചു വഷളാക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയും വേണം.
കുട്ടികളെ എപ്പോഴും കുറ്റം പറയരുത്. അങ്ങിനെയാകുമ്പോള്‍ അവന്റെ വാക്കിന്ന് കുട്ടി വലിയവില കല്‍പിക്കുകയില്ല. ചിലപ്പോള്‍ മാത്രം ഭയപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുക. മാതാവ് പിതാവിനെ സംബന്ധിച്ചു പറഞ്ഞ് ഭയപ്പെടുത്തണം. 'നീ നോക്കിക്കോ! വാപ്പ വരട്ടെ, ഞാന്‍ പറഞ്ഞു കൊടുക്കും' എന്നിങ്ങനെയുള്ള വാക്കുകള്‍ മാതാവ് പറയണം. പകല്‍ ഉറങ്ങുന്നതും രാത്രി ഉറക്കം ഒഴിക്കുന്നതും പതിവാക്കരുത്. മേത്തരം വിരിപ്പുകളില്‍ മാത്രമേ ഉറങ്ങൂ എന്ന ശീലം ദൂരീകരിക്കേണ്ടതാണ്.

താന്‍ സഹപാഠികളെക്കാള്‍ ഭക്ഷണം, വസ്ത്രം എന്നിവയിലോ, മാതാപിതാക്കളുടെ പദവയിലോ, മറ്റോ ശ്രേഷ്ഠനാണെന്ന അഹന്ത ഒരിക്കലും കുട്ടിയില്‍ ഉണ്ടാകാന്‍ പാടില്ല. സഹപാഠികളെക്കാള്‍ താഴ്ന്നവനാണെന്ന ബോധത്തില്‍ അവരോടുകൂടി സല്‍സ്വഭാവത്തോടെയാണ് പെരുമാറേണ്ടത്. ഇതെല്ലാം രക്ഷിതാക്കള്‍ അവന്ന് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം.

പാമ്പ്, തേള് മുതലായവയുടെ വിഷം സന്താനങ്ങള്‍ക്ക് ബാധിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിനേക്കാളുപരിയായി സൂക്ഷിക്കേണ്ടതാണ് സ്വര്‍ണ്ണം, വെള്ളി മുതലായവയോടുള്ള അവരുടെ പ്രേമം. ആളുകള്‍ക്കിടയില്‍ തുപ്പുക, മൂക്കട്ട പിഴിയുക, വായപൊത്താതെ ആളുകള്‍ക്കിയില്‍ വെച്ച് കോട്ടുവായ ഇടുക, ആളുളെ പിന്നിട്ടിരിക്കുക, താടിക്ക് കൈവെച്ചിരിക്കുക, കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കുക, ഇടത്തെ കൈകുത്തി അതിന്മേല്‍ തലവെവെച്ച് ഇരിക്കുകയും കിടക്കുകയും ചെയ്യുക, അധികം സംസാരിക്കുക, നേരായാലും കളവായാലും സത്യം ചെയ്യുക എന്നിവയെല്ലാം തടയേണ്ടതാണ്. ചോദിച്ചതിന്ന് മാത്രം ഉത്തരം പറയുകയല്ലാതെ സംസാരം കൊണ്ട് ആദ്യം തുടങ്ങാന്‍ അവനെ അനുവദിക്കരുത്.
തന്നേക്കാള്‍ പ്രായമുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതിനെ ശ്രദ്ധാപൂര്‍വം ശ്രവിക്കുക, അവരെ കാണുമ്പോള്‍ ബഹുമാനിച്ചു എഴുന്നേറ്റ് നില്‍ക്കുക, അവര്‍ക്ക് വേണ്ടി ഇരിക്കുന്ന സ്ഥാനത്ത് സൗകര്യം ചെയ്തുകൊടുക്കുക എന്നിവയെല്ലാം അവരെ പഠിപ്പികണം. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ സംസാരിക്കാതിരിക്കുക, കുറ്റകരമായ സംസാരങ്ങള്‍ ഉപേക്ഷിക്കുക, അത്തരം സംസാരക്കാരോടൊന്നിച്ചു നടക്കാതിരിക്കുക എന്നിവയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. അദ്ധ്യാപകര്‍ അടിച്ചാല്‍ അട്ടഹസിച്ചു കരയരുതെന്നും അത് അടിമകളുടേയും സ്ത്രീകളുടേയും സ്വഭാവമാണെന്നും പറഞ്ഞുകൊടുക്കണം. പഠിപ്പിന് ശേഷം കുറച്ച് സമയം കളിക്കാനനുവദിക്കണം.

അസ്തമന സമയത്ത് അല്‍പം കഴിയുന്നത് വരെ കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുത്. വയസ്സിന് മൂത്തവര്‍, ഉസ്താദുമാര്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെല്ലാം വഴിപ്പെടുകയും അവരെ ബഹുമാനിക്കുകയും ചെയ്യേണ്ടതാണെന്നും അവരെ നിന്ദിക്കരുതെന്നും അവരുടെ മുമ്പാകെ കളിക്കരുതെന്നും പഠിപ്പിച്ചുകൊടുക്കണം. കുട്ടികള്‍ക്ക് വകതിരിവായാല്‍ വുളൂ, നമസ്‌കാരം മുതലായവ ഉപേക്ഷിക്കുന്നതില്‍ ഒരിക്കലും അവര്‍ക്കനുകൂലമാകാതെ അതെടുപ്പിച്ചു പരിചയിപ്പിക്കേണ്ടതാണ്. റമളാനിലെ നോമ്പ് ഇടക്കിടെ പിടിച്ചു പരിചയിപ്പിക്കണം. പട്ടു വസ്ത്രങ്ങളും, സ്വര്‍ണ്ണാഭരണങ്ങളും ധരിപ്പിച്ചു ശീലിപ്പിക്കരുത്. അവന്നാവശ്യമായ അറിവുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണ്. മോഷണം, കള്ളം പറയല്‍, ചതി, ഹറാമായ സാധനം ഭക്ഷിക്കല്‍ തുടങ്ങിയവയില്‍ നിന്നെല്ലാം അവനെ ഭയപ്പെടുത്തുകയും വിരോധിക്കുകയും വേണം.

അവന്‍ വളര്‍ന്നു പ്രായപൂര്‍ത്തിയോടടുത്താല്‍, ഭക്ഷണം അല്ലാഹുവിന്ന് വഴിപ്പെടാനുള്ള ശക്തിക്ക് വേണ്ടി കഴിക്കുന്നതാണെന്നും അതിന്ന് മരുന്നിന്റെ സ്ഥാനമാണുള്ളത് എന്ന് കണക്കാക്കി ആവശ്യത്തിന് മാത്രമേ കഴിക്കാവൂ എന്നും മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.

താഴെ പറയും വിധമുള്ള ആത്മിക ഉപദേശങ്ങള്‍ കുട്ടിക്ക് നല്‍കേണ്ടതാണ്: ഈ ഐഹിക ജീവിതം ശാശ്വതമല്ല. എല്ലാ സുഖാനുഭൂതികളും മുറിച്ചു കളയുന്ന മരണം എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും അറിയുകയില്ല. അനശ്വരമായ പരലോകമെന്ന വീട്ടിലേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കാനാണ് നാമിവിടെ വന്നിട്ടുള്ളത്. മനുഷ്യന്‍ ഇവിടെ ഒരു യാത്രക്കാരനെപ്പോലെയാണ്. പരലോകത്ത് എല്ലാവിധ സുഖസൗകര്യങ്ങളോട് കൂടിയ ശാശ്വതമായ സ്വര്‍ഗ്ഗീയ ഭവനം തയ്യാര്‍ ചെയ്തിട്ടുണ്ട്. അതിനെ കരസ്ഥമാക്കാനാണ് ബുദ്ധിയുള്ളവര്‍ ശ്രമിക്കേണ്ടത്.

ചെറുപ്പത്തില്‍ ഇത്തരം ഉപദേശങ്ങള്‍ അവന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചാല്‍ കല്ലില്‍ ചിത്രം കൊത്തിയതുപോലെ അത് സ്ഥിരമായി നില്‍ക്കും, ഒരു കാലത്തും അത് മാഞ്ഞു പോകുകകയില്ല. മറിച്ച് സന്താനങ്ങളെ ഉപദേശിക്കാതെയും ആവശ്യമായ വിജ്ഞാനം കൊടുക്കാതെയും അവര്‍ വളര്‍ന്നാല്‍ അവര്‍ ദുഷിച്ചു പോകുന്നതാണ്.

Tuesday, 18 April 2017

വിവാഹമോചനം ഏറ്റവും കുറവ് മുസ്‌ലിംകളിലെന്ന് പഠനം


image

വിവാഹമോചനവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് എതിരാളികളുടെ കണ്ണ് തുറപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. വിവാഹ മോചന നിരക്ക് മറ്റു മതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവ് മുസ്‌ലിംകള്‍ക്കിടയിലാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങള്‍ പുറത്ത് വന്നിരിക്കുന്നു. മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് വനിതാ വിഭാഗം അധ്യക്ഷയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ഥ കുടുംബ കോടതികളില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ഇസ്‌ലാമില്‍ സ്ത്രീ സുരക്ഷിതയാണെന്നും മുസ്‌ലിം സ്ത്രീകള്‍ക്കിടയിലാണ് വിവാഹ മോചനം ഏറ്റവും കുറവെന്നുമാണെന്ന് വനിതാ വിഭാഗം ഓര്‍ഗനൈസര്‍ അസ്മ സുഹ്‌റ പറഞ്ഞു.

മുത്വലാഖുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നിരിക്കുന്നത്. 2011 മുതല്‍ 2015 വരെയുളള കാലയളവിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുകയായിരുന്നു. മെയ് മാസത്തിലാണ് അന്വേഷണം ആരംഭിച്ചിരുന്നത്. വിവിധ കോടതികളില്‍നിന്നും ആര്‍.ടി.ഐ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. 16 കോടതികള്‍ പൂര്‍ണമായ വിവരങ്ങള്‍ കൈമാറി.

വിമന്‍ ശരീഅ കമ്മിറ്റിയും മുസ്‌ലിം മഹിള റിസര്‍ച്ച് കേന്ദ്രവും സഹകരിച്ചുകൊണ്ട് നടത്തിയ പഠനത്തില്‍, ഹിന്ദുക്കള്‍ക്കിടയില്‍ 16, 505 വിവാഹമോചനങ്ങള്‍ നടക്കുമ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇത് 1,307 മാത്രമാണെന്ന് വ്യക്തമാക്കുന്നു. ഈ ജില്ലകളില്‍ ക്രിസ്ത്യന്‍ ഡൈവോഴ്‌സ് നിരക്ക് 4,827 ഉം സിക്കുകാരുടേത് എട്ടുമാണ്. ഇന്ത്യയിലെ എട്ട് ജില്ലകളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനം. കണ്ണൂര്‍ (കേരളം), നാസിക് (മഹാരാഷ്ട്ര), കരീം നഗര്‍ (തെലങ്കാന), ഗുന്തൂര്‍ (എ.പി), സിക്കന്ദറാബാദ് (ഹൈദരാബാദ്), മലപ്പുറം (കേരള), എരണാകുളം(കേരള), പാലക്കാട് (കേരള) എന്നിവയാണ് ഈ ജില്ലകള്‍.
copied from islamonweb

Friday, 14 April 2017

കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍: ജീവിത വിശുദ്ധിയുടെ പണ്ഡിത സ്തുതി‍




സ്വൂഫിവര്യനായ ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിനുശേഷം സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി വന്ന അനുഗ്രഹ സാന്നിധ്യമായിരുന്നു കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍. തന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ നാഥന്‍ കാത്തുവെച്ച അലങ്കാരമായിരുന്നു അദ്ദേഹത്തിന് സമസ്ത പ്രസിഡന്റ് എന്ന സ്ഥാനം. കേരളീയ മുസ്‌ലിം പാണ്ഡിത്യത്തിന് കൈവരുന്ന അനുഗ്രഹീതമായ ഒരു സ്ഥാനം എന്ന നിലക്ക് കുറച്ചു കാലമാണെങ്കിലും അത് അലങ്കരിച്ച് കടന്നുപോകാനായിരുന്നു അല്ലാഹു അവരെ തെരഞ്ഞെടുത്തിരുന്നത്. നിസ്തുലമായ തന്റെ പാണ്ഡിത്യത്തിനും ജീവിത വിശുദ്ധിക്കും കൈവന്ന ഇലാഹിയ്യായ ഒരംഗീകാരമായിരുന്നു ഇത്.

ജനനവും കുടുംബവും

1942 ലാണ് ഉസ്താദിന്റെ ജനനം. ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവാണ് പിതാവ്. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. ഭാര്യാപിതാവ് അറിയപ്പെട്ട പണ്ഡിതനും കാലങ്ങളോളം പ്രമുഖ ദര്‍സ് നടത്തിയ പ്രഗല്‍ഭനുമായിരുന്നു. നീണ്ട പഠനത്തിനൊടുവില്‍ ഉസ്താദിന്റെ മകളെത്തന്നെ വിവാഹം നടത്തുകയായിരുന്നു. കുമരം പുത്തൂര്‍ പള്ളിക്കുന്നാണ് സ്വദേശം.

പഠനത്തിന്റെ ആദ്യ കാലങ്ങള്‍

പ്രാഥമിക വിദ്യാഭ്യാസം ഓത്തുപ്പള്ളിയില്‍ വെച്ചാണ് ഉസ്താദ് നേടിയത്. മുങ്കത്ത് മൊയ്തീന്‍ മൊല്ല എന്നവരായിരുന്നു ഓത്തുപ്പള്ളിയിലെ ഉസ്താദ്. ശേഷം പിതാവിന്റെ അനിയനായ ബീരാന്‍ കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ഭാര്യപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്ലിയാരുടെ അടുക്കലെത്തി തുടര്‍ന്ന് സമസ്ത മുശാവറ മെമ്പറായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും മണ്ണാര്‍ക്കാട് കുഞ്ഞായിന്‍ മുസ്ലിയാരുടെ അടുത്ത് രണ്ട് വര്‍ഷവും പഠനം നടത്തി. വീണ്ടും ഭാര്യ പിതാവിന്റെ ദര്‍സില്‍ തന്നെ ചേര്‍ന്ന് വിവിധ കിതാബുകള്‍ തഹ്ഖീഖാക്കി. ജാമിഅയിലെത്തുന്നത് വരെ അവിടെതന്നെയായിരുന്നു പഠിച്ചിരുന്നത്.

ജാമിഅയിലെ വിദ്യാര്‍ത്ഥിക്കാലം

1963 ലാണ് മുഹമ്മദ് മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വിദ്യാര്‍ത്ഥിയായി എത്തിയത്. സ്ഥാപനത്തിന്റെ പ്രാരംഭകാലമായിരുന്നു ഇത്. അവിടെ അദ്ദേഹം മുഖ്തസറില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. മൂന്ന് കൊല്ലത്തോളം അവിടെ കഴിച്ചുകൂട്ടി. മൊത്തം 27 പേരാണ് അന്ന് ജാമിഅയിലുണ്ടായിരുന്നത്. നാല് പേര്‍ മുതവ്വലിലും ബാക്കി മുഖ്തസറിലും. രണ്ട് ബാച്ചിനും ഒപ്പമാണ് അന്ന് സനദ് നല്‍കപ്പെട്ടിരുന്നത്. ജാമിഅയിലെ പ്രഥ സനദ് ദാന സമ്മേളനമായിരുന്നു അത്.

ഗുരുനാഥന്മാര്‍

ഭാര്യാപിതാവ് ആമ്പാടത്ത് മുഹമ്മദ് മുസ്‌ലിയാരായിരുന്നു തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച പ്രധാന ഗുരുവര്യന്‍. ദീര്‍ഘ കാലമുള്ള അദ്ദേഹത്തിനു കീഴിലെ പഠനങ്ങളിലൂടെയാണ് വിവിധ വൈജ്ഞാനിക മേഖലകളില്‍ അടിത്തറയൊരുക്കുന്നത്. ജാമിഅയില്‍ എത്തിയതോടെ പ്രഗല്‍ഭരായ ഗുരുവര്യന്മാരുടെ ശിഷ്യത്വം നേടാന്‍ സാധിച്ചു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക അഭിവൃദ്ധിയില്‍ ഏറെ സ്വാധീനിച്ച ഉസ്താദുമാരാണ്.

അധ്യാപന വഴിയില്‍

വൈജ്ഞാനിക മേഖലയില്‍ അപാരമായ കഴിവും അവഗാഹവുമായിരുന്നു ഉസ്താദിന്. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ തന്നെ തുടരാനും സേവനം ചെയ്യാനുമായിരുന്നു താല്‍പര്യം. തന്റെ പിന്നീടുണ്ടായ അധ്യാപന യാത്രകള്‍ ഈ വൈജ്ഞാനിക തൃഷ്ണയുടെ ആഴം വ്യക്തമാക്കുന്നു.

ജാമിഅയില്‍ നിന്നും വിട്ട ശേഷം ഒറമ്പുറത്തായിരുന്നു ഉസ്താദിന്റെ സേവനം. അധ്യാപന രംഗമാണ് ഉസ്താദ് എന്നും തെരഞ്ഞെടുത്തിരുന്നത്. ശേഷം, വിവിധ കാലങ്ങളിലായി മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രമുഖ ദര്‍സുകളിലും മുദരിസായി ഉസ്താദ് പ്രവര്‍ത്തിച്ചു. മാട്ടൂല്‍തെക്ക്, കൊളപ്പറമ്പ്, മണലടി, എപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശേരി, പള്ളിശ്ശേരി, നന്തി, ആലത്തുര്‍ പടി, പാലക്കാട് ജന്നത്തുല്‍ ഉലൂം, ചെമ്മാട്, മടവൂര്‍, കാരത്തൂര്‍ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്. താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പ്രശംസനീയമാംവിധം ദര്‍സുകള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ഉസ്താദിന് സാധിച്ചിരുന്നു.

ജാമിഅയില്‍ അധ്യാപകനായി…

apppഒടുവില്‍ താന്‍ പഠിച്ചുവളര്‍ന്ന ജാമിഅ നൂരിയ്യയില്‍തന്നെ മുദരിസായി ഉസ്താദ് ക്ഷണിക്കപ്പെട്ടു. വൈജ്ഞാനിക മേഖലയിലെ ഉസ്താദിന്റെ അപാരമായ കഴിവും നീണ്ട കാലത്തെ ദര്‍സീ പാരമ്പര്യവുമായിരുന്നു ഇതിനു നിദാനം. ജാമിഅയില്‍ പ്രമുഖരായ പണ്ഡിതന്മാരോടൊപ്പം ഇതോടെ പുതിയൊരു വൈജ്ഞാനിക യാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു.

ഏകദേശം രണ്ടു പതിറ്റാണ്ടു കാലം നീണ്ടുനില്‍ക്കുന്നതായിരുന്നു ജാമിഅയില്‍ ഉസ്താദിന്റെ സേവനം. അനേകം പണ്ഡിത ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ ഈ കാലയളവില്‍ ഉസ്താദിന് സാധിച്ചു. വിവിധ വിജ്ഞാന ശാഖകളിലുള്ള തന്റെ അറിവും പാണ്ഡിത്യവും ഉസ്താദ് ശരിക്കും ഉപയോഗപ്പെടുത്തിയത് ഈയൊരു കാലയളവിലായിരുന്നു.

അധ്യാപന ജീവിതത്തിന്റെ ആദ്യഘട്ടത്തിലും ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജാമിഅയില്‍ അഞ്ച് വര്‍ഷത്തോളം അദ്ദേഹം സേവനം ചെയ്തിരുന്നു.

സമസ്തയില്‍

ജീവിത വഴിയില്‍ വിനയവും ഇഖ്ലാസും കൈമുതലാക്കി സുന്നത്ത് ജമാഅത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും വേണ്ടി നിരന്തരമായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 1995 ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി കടന്നുവരുന്നത്. ചെമ്മാട് പള്ളിദര്‍സില്‍ മുദരിസായി സേവനം ചെയ്യുന്ന കാലമായിരുന്നു ഇത്.

കിതാബുകള്‍ മനസ്സിലാക്കുന്നതിലും മസ്അലകള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിലും തന്റെ അസാധാരണമായ കഴിവ് പരിഗണിച്ച് താമസിയാതെത്തന്നെ ഫത്‌വ കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മുശാവറയിലെത്തി രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്.

2012 മുതല്‍ സമസ്ത വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തോടെ ആനക്കര കോയക്കുട്ടി മുസ്‌ലായാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

മണ്ണാര്‍ക്കാട് താലൂക്ക് സമസ്തയുടെ പ്രഥമ സെക്രട്ടറിയായാണ് ഉസ്താദ് സമസ്തയുടെ നേതൃരംഗത്ത് സജീവമായി തുടങ്ങുന്നത്. എസ്. എം. എഫ് ജില്ലാ പ്രസിഡണ്ട്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, മദ്രസാ മാനേജ്മെന്റ് കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലും ഉസ്താദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇഖ്‌ലാസ്വിന്റെ പണ്ഡിത വഴിയില്‍

apk-kശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, കണ്ണ്യാല മൗല അടക്കമുള്ള മഹത്തുക്കളുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നു ഉസ്താദ്. അതുകൊണ്ടുതന്നെ, ആത്മീയ മേഖലയില്‍ സ്വന്തമായ ഒരിടം തന്നെ അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ആരാധനകളിലും ഭക്തിയിലും വളരെ മുന്‍പന്തിയിലായിരുന്നു.

തന്റെ മികവും കഴിവും മനസ്സിലാക്കി മുഹഖിഖായ ആലിം എന്ന് കണ്ണ്യാല മൗല അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി. ഒരു യഥാര്‍ത്ഥ പണ്ഡിതന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയിരുന്ന ഉസ്താദ് ഭൗതികതക്ക് മുന്നില്‍ പരിത്യാഗിയായി എന്നും എല്ലാവര്‍ക്കും മാതൃകയായിട്ടാണ് ജീവിച്ചിരുന്നത്. തീര്‍ത്തും വിനയാന്വിതവും സാത്വികവുമായിരുന്നു ആ ജീവിതം. ഇഖ്‌ലാസ്വായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര.

അനുഗ്രഹം പോലെ സമസ്തയുടെ അമരത്ത്

തന്റെ പാണ്ഡിത്യത്തിനും ജീവിത വിശുദ്ധിക്കുമുള്ള ഔദ്യോഗിക അംഗീകാരമായിരുന്നു സമസ്തയുടെ അധ്യക്ഷ പദവിയിലേക്കുള്ള ഉസ്താദിന്റെ കടന്നുവരവ്. മറ്റു പലരെക്കാള്‍ അറിവിനോടും ഇസ്‌ലാമിക ശിആറുകളോടും താന്‍ താന്‍ സ്വീകരിച്ച നിലപാടുകളായിരുന്നു ഇങ്ങനെയൊരു സ്ഥാന ലബ്ധിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകം. ദൈവികമായ ഒരംഗീകാരം കൂടിയിയാരുന്നു ഈ സ്ഥാനക്കയറ്റം.

03-05-2016 ല്‍ സമസ്ത പ്രസിഡന്റ് ആനക്കര ഉസ്താദിന്റെ വിയോഗത്തോടെയാണ് തല്‍സ്ഥാനത്തേക്ക് ഉപാധ്യക്ഷനായിരുന്ന ഉസ്താദ് കടന്നുവരുന്നത്. അണികള്‍ക്കിടയില്‍ ആവേശവും സംതൃപ്തിയും നല്‍കുന്നതായിരുന്നു ഈ കടന്നുവരവ്. വളരെ ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണെങ്കിലും പ്രസിഡന്റ് പഥത്തിലുള്ള ഉസ്താദിന്റെ സാന്നിധ്യം സമസ്തക്ക് അതിന്റെ മഹിതവും പരമ്പരാഗതവുമായ വഴി കാത്തുസൂക്ഷിക്കുന്നതില്‍ വലിയൊരു ആത്മാഭിമാനം തന്നെ നേടിക്കൊടുത്തിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.

വിയോഗം

ആഗ്രഹം പോലെത്തന്നെ ഒരധ്യാപകനായി രക്ഷിതാവിലേക്ക് യാത്രയാവാന്‍ സാധിച്ചു ഉസ്താദിന്. കുറച്ചുകാലമായി ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ നേരിട്ടുവരികയായിരുന്നു. എന്നിരുന്നാലും ക്ലാസിന്റെ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒടുവില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കി ഇന്നലെ അര്‍ധരാത്രി (ബുധനാഴ്ച, 14, ഡിസംബര്‍, 2016) ഉസ്താദ് യാത്രയായിരിക്കുന്നു. അവരുടെ പാരത്രിക ജീവിതം അല്ലാഹു സുഖകരമാക്കി അനുഗ്രഹിക്കട്ടെ.

പട്ടിക്കാട് ജാമിഅ പ്രധാന മുദരിസ്, വൈസ് പ്രന്‍സിപ്പാള്‍, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഉസ്താദിന്റെ അന്ത്യം

Tuesday, 11 April 2017

ഇസ്ലാമിക ചരിത്രം--ഖിലാഫത്ത്: അര്‍ത്ഥവും വ്യാപ്തിയും




അല്ലാഹു ഇഷ്ടദാസന്മാര്‍ക്കു നല്‍കുന്ന സ്ഥാനങ്ങളും അധികാരങ്ങളുമാണ് നുബുവ്വത്ത്, രിസാലത്ത്, ഖിലാഫത്ത്. ഇവ വെവ്വേറെ വിലയിരുത്തുമ്പോള്‍ ഖിലാഫത്തിനു പ്രത്യേകതയുണ്ട്. നബിയോ റസൂലോ ഖലീഫയാകണമെന്നില്ല; മറിച്ചും. അതേ സമയം നുബുവ്വത്ത്, രിസാലത്ത് ഏതു സ്ഥാനത്തെക്കാളും വലുതാണ്. ഇതു രണ്ടും ഇഷ്ടദാസന്റെ ശ്രമമോ സേവനമോ കൊണ്ടു ലഭിക്കില്ല; ഖിലാഫത്ത് ലഭിക്കാം.
എന്താണ് ഖിലാഫത്ത്?
ഒരു നബി അല്ലാഹുവില്‍നിന്ന് വ്യക്തമായി നിര്‍ദ്ദേശിക്കപ്പെട്ട നിയമ വ്യവസ്ഥ സ്വന്തമായി നടപ്പാക്കുന്നു. റസൂല്‍ ആ വ്യവസ്ഥ മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. നബിയും റസൂലമായവര്‍ രണ്ടും നിര്‍വഹിക്കുന്നു. എന്നാല്‍ വ്യക്തമായി നിര്‍ദ്ദേശിക്കപ്പെടാത്ത കാര്യങ്ങള്‍ മുന്‍കൂട്ടിയുള്ള പൊതു അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തീര്‍പ്പാക്കുകയും ആ നിലയില്‍ അല്ലാഹുവിനു വേണ്ടി സ്വതന്ത്രമായി ഭൂമിയില്‍ ഭരണം നടത്തുകയും ചെയ്‌തേക്കാം. എങ്കില്‍ ഇതിനര്‍ത്ഥം ഇവര്‍ അല്ലാഹുവിന്റെ ഖലീഫമാരാണെന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍, സ്വന്തമായി വിധിപറയാനും അല്ലാഹുവിനുവേണ്ടി സ്വതന്ത്രമായി ഭൂമിയില്‍ ഭരണം നടത്താനുമുള്ള അധികാരമാണ് ഖിലാഫത്ത്. ഇതിനു അപാരമായ ബുദ്ധിയും ചിന്തയും സര്‍വ്വോപരി ദൈവിക സന്ദേശങ്ങളിലും പ്രവാചക ചര്യയിലും മറ്റും അഗാധ പാണ്ഡിത്യവും വിശിഷ്യാ അഭൗതികവും ദൈവികവുമായ ആത്മീയ ശക്തിയും അനിവാര്യമാണ്.
ദാവൂദ് നബി (അ) യെ ഖലീഫയായി നിയോഗിച്ച് അല്ലാഹു ഇങ്ങനെ പറഞ്ഞു: ‘ദാവൂദ്, താങ്കളെ നാം ഭൂമിയില്‍ പ്രതിനിധിയായി നിയോഗിച്ചിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ സത്യസന്ധമായി താങ്കള്‍ വിധിക്കുക. ദേഹേച്ഛയരുത്’ (സ്വാദ്: 26). മൂസാ (അ) ആവശ്യപ്പെട്ടപ്രകാരം ഹാറൂന്‍ (അ) നെ അല്ലാഹു പ്രവാചകനാക്കി. താങ്കള്‍ എന്റെ ഖലീഫയാകണമെന്നു പിന്നീട് മൂസാ നബി (അ) അദ്ദേഹത്തോട് കല്‍പിക്കുകയും ചെയ്തു. മൂസാ നബി (അ) അല്ലാഹുവിന്റെ ഖലീഫയായതുകൊണ്ടാണിത്. ഹാറൂന്‍ (അ) തന്റെ ഖലീഫയായതും ഇതുകൊണ്ടുതന്നെ. നബിയായതുകൊണ്ട് ഖലീഫയാകണമെന്നില്ലെന്നു ഇവിടെ മനസ്സിലാക്കാം. ഇതെല്ലാം ഖുര്‍ആന്‍ (അഅ്‌റാഫ്: 141, ത്വാഹാ: 29-36) വ്യക്തമാക്കിയതാണ്.
അല്ലാഹു വ്യക്തമാക്കിയ പ്രത്യേക വിധി നടപ്പാക്കാന്‍ മാത്രമല്ല ദാവൂദിനെ നിയോഗിച്ചത്. വിധിക്കാന്‍തന്നെയാണ്. നിശ്ചിത വിഷയത്തിലെന്നുമല്ല; എല്ലാ വിഷയത്തിലുമാണ്. ഇതുകൊണ്ടാണ് നിയോഗസമയത്ത് വിഷയം നിര്‍ണയിക്കാതിരുന്നത്. പക്ഷെ, നബിയോ റസൂലോ ആയ ഖലീഫയുടെ വിധി, വാക്ക്, പ്രവൃത്തികള്‍ തെറ്റില്ല. നബിക്കും റസൂലിനും അപ്രമാദിത്വം ഉള്ളതാണ് കാരണം. ഈ സ്ഥാനങ്ങളില്ലാത്ത ഖലീഫക്കു തെറ്റു പറ്റാം.
നാലു രൂപങ്ങള്‍
ഖിലാഫത്ത് എന്ന ദൈവിക പ്രാതിനിധ്യം ലഭിക്കുന്നതിനു നാലു രൂപങ്ങളുണ്ട്. ഒന്ന്, അല്ലാഹുവിന്റെ നേരിട്ടുള്ള സന്ദേശം. രണ്ട്, നബി, റസൂല്‍ മുഖേന. ദാവൂദ് (അ) മിന്റെത് ഒന്നാമത്തേതിനും ഹാറൂന്‍ (അ), ഇമാം മഹ്ദി (റ) എന്നിവരുടെത് രണ്ടാമത്തേതിനും ഉദാഹരണമാണ്. നബി, റസൂല്‍ മുഖേന ലഭിക്കുന്നവര്‍ക്ക് ഖലീഫത്ത് നബിയ്യില്ലാഹി, ഖലീഫത്തു റസൂലില്ലാഹി എന്നൊക്കെ പറയാം. ഖലീഫത്തുല്ലാഹി എന്നു പറയുന്നതിനും തടസ്സമില്ല. മഹ്ദിയെ പറ്റി ഖലീഫത്തുല്ലാഹി ഫില്‍ അര്‍ദ് (ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി) എന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ‘നിങ്ങളെ അവന്‍ ഭൂമിയില്‍ ഖലീഫമാരാക്കും’ (നംല്: 62) എന്നു അല്ലാഹു പറഞ്ഞത് ഇതെല്ലാം ഉള്‍കൊള്ളുന്നുണ്ട്. ‘താങ്കളോടു ഉടമ്പടി ചെയ്യുന്നവര്‍ അല്ലാഹുവോടു മാത്രമാണ് ഉടമ്പടി ചെയ്യുന്നത്’ (ഫത്ഹ്:10) എന്നു പറഞ്ഞതും ഇതു തന്നെയാണ്. അനുയായികള്‍ക്കു പ്രവാചകന്മാര്‍ മുഖേനയാണ് ഖിലാഫത്ത് ലഭിക്കുക.
മൂന്ന്: നിലവിലുള്ള ഖലീഫ മുഖേന. സ്വിദ്ധീഖ് (റ) തന്റെ ശേഷത്തേക്കു ഉമര്‍ (റ) വിനെ ഖലീഫയാക്കിയതു പോലെ.
നാല്: ജനങ്ങളുടെ ബൈഅത്ത് (ഉടമ്പടി). സിദ്ധീഖ് (റ), അലി (റ), ഉസ്മാന്‍ (റ) എന്നിവരെ ജനങ്ങള്‍ ബൈഅത്തു ചെയ്തു ഖലീഫയാക്കിയതുപോലെ. മൂന്നാം രൂപത്തിലും ജനങ്ങളുടെ ബൈഅത്തുണ്ടാകാം. ഉമര്‍ (റ) ഉദാഹരണം.
യോഗ്യത
പ്രത്യേകം നിര്‍ദ്ദേശിക്കപ്പെടാത്ത കാര്യത്തില്‍ അല്ലാഹുവിനു വേണ്ടി സ്വതന്ത്രമായി തീരുമാനമെടുത്തു  ഭരണം നടത്തലാണ് ഖിലാഫത്തിന്റെ അന്ത:സ്സത്തയെന്നു വന്നല്ലോ. എങ്കില്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന്റെ മാനദണ്ഡം മറ്റൊരു പ്രയോഗത്തില്‍ അല്‍ ഇജ്തിഹാദുല്‍ മുത്‌ലഖ് (സര്‍വസ്വതന്ത്ര ഗവേഷണം) എന്ന യോഗ്യതയാണ്. നബി(സ്വ) യുടെ സ്വഹാബിമാര്‍ക്കെല്ലാം ഇത് ഉണ്ടായിരുന്നു. പക്ഷെ, അത് പ്രാവര്‍ത്തികമാക്കാന്‍ അവരില്‍ പലരും മുന്നോട്ടു വന്നില്ല. ഇങ്ങനെ മുന്നോട്ടു വരാത്തവര്‍ വന്നവരെ അനുഗമിക്കുകയാണ് ചെയ്തത്. വന്നവര്‍തന്നെ അതതു കാലത്തെ ഖലീഫമാരെ അനുസരിച്ചിട്ടുണ്ട്. ഇമാം, ഖാസി, ഖലീഫമാര്‍ എന്നിവരുടെ നിയമങ്ങളും തീരുമാനങ്ങളും തങ്ങളുടെ ഭരണീയര്‍ക്കെല്ലാം ബാധകമായതുകൊണ്ടാണിത്. ഇതിനര്‍ത്ഥം ഖലീഫയും മറ്റു ഭരണീയരുടെ അഭിപ്രായം കേള്‍ക്കേണ്ടതില്ലെന്നോ അവരുടെ മുശാവറ കേള്‍ക്കേണ്ടതില്ലെന്നോ അവരുമായി മുശാവറ ചെയ്യേണ്ടതില്ലെന്നോ അല്ല; അതെല്ലാം വേണം. നബി (സ്വ), സിദ്ദീഖ് (റ), ഉമര്‍ (റ) തുടങ്ങിയവരുമായി കൂട്ടായും ഒറ്റക്കും ചര്‍ച്ച ചെയ്യാറുണ്ട്. പലപ്പോഴും അവരുടെ അഭിപ്രായങ്ങള്‍ നടപ്പില്‍ വരുത്താറുമുണ്ട്. ഇങ്ങനെ ചര്‍ച്ച ചെയ്യണമെന്ന് ഖുര്‍ആന്‍ (ആലുഇംറാന്‍:159) പ്രത്യേകം നിര്‍ദ്ദേശിച്ചതാണല്ലോ.
അംഗീകാരം
നാലു ഖലീഫമാര്‍ക്ക് പ്രത്യേഗിച്ചും മറ്റു സ്വഹാബിമാര്‍ക്ക് പൊതുവിലും ഗവേഷണാധികാരം നബി തങ്ങള്‍ അംഗീകരിച്ചുകൊടുത്തിട്ടുണ്ട്. യുദ്ധത്തിനായി ബനൂ ഖുറൈളയിലേക്കുള്ള യാത്രയില്‍ നബിയുടെ നിര്‍ദ്ദേശം സ്വഹാബിമാര്‍ വിലയിരുത്തിയതും വ്യാഖ്യാനിച്ചതും നടപ്പിലാക്കിയതും വിവിധ രൂപത്തിലായിരുന്നു. ബനൂ ഖുറൈളയിലെത്തിയതല്ലാതെ നിങ്ങള്‍ അസ്‌റ് നിസ്‌കരിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം. ഒരു വിഭാഗം അങ്ങോട്ടെത്തുംമുമ്പെ നിസ്‌കരിച്ചു. ഖളാ ആകുമോ എന്ന ഭയമായിരുന്നു കാരണം. ഖളാ ആക്കരുതെന്ന നിര്‍ദ്ദേശം പണ്ടേ ഉണ്ടുതാനും. അവിടെ എത്തുംവരെ നിസ്‌കരിക്കരുത് എന്നതിനര്‍ത്ഥം നിസ്‌കാരം ഖളാ ആക്കാമെന്നല്ല; മറിച്ച്, വേഗത്തില്‍ അവിടെ എത്തണമെന്നാണ് എന്ന് അവര്‍ വ്യാഖ്യാനിച്ചു. മറു വിഭാഗം അവിടെ എത്തിയ ശേഷമാണ് നിസ്‌കരിച്ചത്. ഖളാ ആക്കരുതെന്ന പഴയ നിര്‍ദ്ദേശത്തെ പുതിയതു റദ്ദാക്കുന്നെന്നു ഇവരും വ്യാഖ്യാനിച്ചു. പിന്നീട്, രണ്ടു വിഭാഗത്തെയും നബി അംഗീകരിച്ചു. സ്വഹാബിമാരുടെ മൊത്തം ഗവേഷണം സംബന്ധിച്ചാണിത്.
നാലു ഖലീഫമാര്‍
നാലു ഖലീഫമാരുടെ ഗവേഷണം പ്രത്യേകം നബി അംഗീകരിച്ചതിനു അനവധി ഉദാഹരണങ്ങളുണ്ട്. ഒരിക്കല്‍ നബി ഇങ്ങനെ നിര്‍ദ്ദേശിച്ചു: നിങ്ങള്‍ വിത്‌റ് നിസ്‌കാരം രാത്രി അവസാനമാക്കണം. ഇത് അബൂ ബക്ര്‍ (റ), ഉസ്മാന്‍ (റ) എന്നിവര്‍ വ്യാഖ്യാനിച്ചത് ഇശായും സുന്നത്തും ഭക്ഷണവും എല്ലാം കഴിഞ്ഞു അവസാനം ഉറങ്ങുന്നതിനു മുമ്പ് വിത്‌റ് നിസ്‌കരിക്കുകയെന്നാണ്. അപ്രകാരമാണ് അവര്‍ ചെയ്തതും. ഉറങ്ങിയാല്‍ പിന്നെ സുബഹിക്കു മുമ്പ് ഉണരുമോ എന്ന ഭയം അവര്‍ക്കുണ്ടായിരുന്നു. ഉണരാതിരുന്നാല്‍ വിത്‌റ് നഷ്ടപ്പെടുമല്ലോ. അവരുടെ സൂക്ഷ്മതയായിരുന്നു ഇത്. ഉമര്‍ (റ), അലി (റ) എന്നിര്‍ വ്യാഖ്യാനിച്ചത് അവര്‍ ഉറങ്ങട്ടെ ഉറങ്ങാതിരിക്കട്ടെ സുബഹിക്കു മുമ്പ് രാത്രിയുടെ അവസാനം തന്നെ നിസ്‌കരിക്കുകയെന്നാണ്. ഇവര്‍ ചെയ്തതും അങ്ങനെതന്നെ. ഉറങ്ങിയാല്‍ ഉണരാതിരിക്കുമോ എന്ന് ഭയക്കേണ്ടതില്ല. ഉറങ്ങുന്നതു തന്നെ ഉണരാനാണ്. ഇത് ഇവരുടെ മനക്കരുത്താണ്. ഇങ്ങനെ വ്യത്യസ്ത വ്യാഖ്യാനത്തിലൂടെ മുന്നോട്ടു നീങ്ങിയ ഇവരെ നബി വിചാരണ ചെയ്തു. രണ്ടു വിഭാഗത്തിന്റെയും വാദവും ന്യായവും കേട്ട ശേഷം രണ്ടും അവിടന്ന് അംഗീകരിച്ചു. ഇങ്ങനെ പറയുകയും ചെയ്തു: ഒന്നാം വിഭാഗത്തിന്റെ നയം സൂക്ഷ്മതയാണ്. രണ്ടാം വിഭാഗത്തിന്റെത് മനക്കരുത്തും. രണ്ടും ശരിയാണ്.
ഒരുത്തന്‍ ഭാര്യയോട് ഇങ്ങനെ സത്യം ചെയ്തു: കാലത്തോളം നിന്നെ ഞാന്‍ സംയോഗം ചെയ്യില്ല. പിന്നീട് അദ്ദേഹത്തിന് ക്ഷമിക്കാനായില്ല. കാലത്തോളം എന്നതിന്റെ വ്യാപ്തി എത്രയാണ്. കാലം എന്നുമുണ്ടല്ലോ. കാലം എന്നുമുണ്ടല്ലോ. ഇനി ഞാന്‍ എന്തു ചെയ്യും. അയാള്‍ പരിഭവിച്ചു. അദ്ദേഹം അബൂബക്ര്‍ (റ) വിനെ സമീപിച്ചു. കാലത്തോളത്തിന്റെ അര്‍ത്ഥമന്വേഷിച്ചു. അന്ത്യനാള്‍ വരെ സംയോഗം പാടില്ല. ഇവിടെ യാതൊരു രക്ഷയുമില്ലെന്ന് കണ്ട അയാള്‍ ഉമര്‍ (റ) നെ സമീപിച്ചു. നാല്‍പത് വര്‍ഷം പാടില്ല. ഇനിയും രക്ഷയില്ലെന്ന് കണ്ട അയാള്‍ ഉസ്മാന്‍ (റ) വിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞത് ഒരു കൊല്ലം പാടില്ല എന്നാണ്. അയാള്‍ക്ക് സമാധാനമായി. കാലം കുറഞ്ഞു വരികയാണല്ലോ. അയാള്‍ അലി (റ) വിനെ കണ്ടുമുട്ടി. ഒരു ദിവസം മാത്രം പാടില്ല. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു അയാള്‍ നബിയെ സമീപിച്ചു. അവിടന്നു നാലുപേരെയും വിളിച്ചു വിശദീകരണം തേടി. ഓരോരുത്തരും തന്റെ അഭിപ്രായം ഖുര്‍ആന്‍ ഓതി സ്ഥിരീകരിച്ചു. ഇതെല്ലാം കേട്ട ശേഷം നബി ഇങ്ങനെ പറഞ്ഞു. എന്റെ സ്വഹാബിമാര്‍ നക്ഷത്രതുല്യരാണ്. അവരില്‍ ആരെ അനുഗമിച്ചാലും നിങ്ങള്‍ക്ക് മാര്‍ഗദര്‍ശമുണ്ട്. ചോദ്യകര്‍ത്താവിന് ഏറ്റവും നല്ലത് അലിയുടെ ഫത്‌വയാണ്. അയാള്‍ പിന്നെ എന്തു ചെയ്‌തെന്നത് ചോദിക്കേണ്ടതില്ലല്ലോ.
ഇവിടെ കാലത്തോളം എന്നതിനു ചോദ്യകര്‍ത്താവ് ഉപയോഗിച്ച പദം ഹീന്‍. ഇതിനെ ഖുര്‍ആന്‍ യൂനുസ് 98 ല്‍ അന്ത്യനാള്‍, ഹിജ്‌റ: 1 ല്‍ നാല്‍പത് വര്‍ഷം, ഇബ്‌റാഹീം 25 ല്‍ ഒരു വര്‍ഷം, റൂം 17 ല്‍ ഒരു ദിവസം എന്നിങ്ങനെ നാല് വിത്യസ്ത കാലപരിധിയുണ്ട്. ഇതാണ് നാലുപേരുടെ വിവിധ വീക്ഷണങ്ങളുടെ ആധരം. ഇതവര്‍ ഖുര്‍ആനോതി വിശദീകരിച്ചപ്പോഴാണ് നബി (സ്വ) മേല്‍പ്രകാം പറഞ്ഞത്.
ഈ സംഭവം മഹാനായ ശബര്‍ഖീതി തന്റെ ഫുതൂഹാത്തില്‍ വഹബിയ്യ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: മേതല്‍പ്രകാരം ഒരാള്‍ ഭാര്യയോട് സത്യം ചെയ്താല്‍ എന്റെ മദ്ഹബ്-മാലികി- ഉസ്മാനിന്റെ അഭിപ്രായമാണ്. ഈ സംഭവത്തില്‍ നബി അലി (റ) വിന്റെ അഭിപ്രായമാണ് ചോദ്യകര്‍ത്താവിന് നിര്‍ദ്ദേശിച്ചത്. ഇതിനു കാരണം അയാളുടെ ശാരീരികവും മാനസികവുമായ അവസ്ഥയാണ്. ഒന്നില്‍കൂടുതല്‍ ദിവസം ക്ഷമിക്കാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നില്ല (ഫുതൂഹാത്ത്: 255-56). ഫത്‌വകളും തീരുമാനങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാകണമെന്നതിനു ഇവിടെ നമുക്ക് അടിവരയിടാം.
നാല് ഖലീഫമാര്‍ക്കും ഇസ്‌ലാമിക ഭരണത്തിലും ഒരു ലോകോത്തര സമൂഹത്തിന്റെ നിര്‍മാണത്തിലും  മറ്റു ഭരണ കര്‍ത്താക്കളെ അപേക്ഷിച്ച് ഏറ്റവും വലിയ പങ്കാണ് ഉള്ളത്. നബിയുടെയോ മുന്‍ പ്രവാചകന്മാരുടെയോ അനുയായികളില്‍ ഈ വിഷയത്തില്‍ ഇവര്‍ക്ക് തുല്യതയില്ല. പ്രവാചകന്മാര്‍ക്കു ശേഷം ഏറ്റവും ശ്രഷ്ടര്‍ ഇവര്‍ തന്നെയാണ്. 30 വര്‍ഷമാണ് ഇവരുടെ ഖിലാഫത്ത്. എനിക്കു ശേഷം യഥാര്‍ത്ഥ ഖിലാഫത്ത് 30 വര്‍ഷമാണെന്നു നബി പ്രവചിച്ചത്. എങ്കില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ശരിയായ ഭരണകര്‍ത്താക്കള്‍ ഇവര്‍ തന്നെയാണ്.
(മുസ്ഥഫല്‍ ഫൈസി, അല്‍ മുനീര്‍ 2012)

Monday, 10 April 2017

ഇസ്‌ലാമിക ചരിത്രം--അലി ബിന്‍ അബീ ഥാലിബ് (റ)




ഇസ്‌ലാമിന്റെ നാലാം ഖലീഫയും പ്രവാചക പുത്രി ഫാഥിമയുടെ പ്രിയ ഭര്‍ത്താവുമാണ് അലി (റ).  നുബുവ്വത്തിന്റെ പത്തു വര്‍ഷം മുമ്പ് ബനൂ ഹാശിം കുടുംബത്തില്‍ ജനിച്ചു. പിതാവ് പ്രവാചക പിതൃവ്യനായ അബൂ ഥാലിബ്. മാതാവ് ഫാഥിമ ബിന്‍തു അസദ്. അബുല്‍ ഹസന്‍ അബൂ തുറാബ് എന്നീ പേരുകളിലാണ് വിളിക്കപ്പെട്ടിരുന്നത്. ഹൈദര്‍, അസദുല്ല തുടങ്ങിയവയായിരുന്നു സ്ഥാനപ്പേരുകള്‍. പ്രവാചകരുടെ വീട്ടിലായിരുന്നു ചെറുപ്പകാല ജീവിതം. കുട്ടികളില്‍ നിന്നും ആദ്യമായി ഇസ്‌ലാംമതം വിശ്വസിച്ചു. പ്രവാചകരോട് അടുത്ത ബന്ധം നിലനിര്‍ത്തുകയും ഇസ്‌ലാമിന്റെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്തു.
പ്രവാചകന്‍ മദീനയിലേക്കു ഹിജ്‌റ പോകാന്‍ ഉദ്ദേശിച്ച നേരം. ശത്രുക്കള്‍ വീട് വളഞ്ഞപ്പോള്‍ അലി(റ) നെ സ്വന്തം വിരിപ്പില്‍ കിടത്തിയായിരുന്നു പ്രവാചകന്‍ രക്ഷപ്പെട്ടിരുന്നത്. ഹിജ്‌റാ വേളയില്‍ പ്രവാചകരുടെ അടുത്തുണ്ടായിരുന്ന സൂക്ഷിപ്പുമുതലുകള്‍ അതിന്റെ അവകാശികളിലേക്കു തിരിച്ചുകൊടുക്കാന്‍ ഏല്‍പിക്കപ്പെട്ടതും അദ്ദേഹം തന്നെ. പ്രവാചകന്‍ പുറപ്പെട്ടു മൂന്നു ദിവസത്തിനു ശേഷമാണ് അലി (റ) മദീനയിലെത്തുന്നത്. പ്രവാചക പുത്രി ഫാഥിമയെ വിവാഹം കഴിച്ചു. പ്രവാചകരുടെ ഇഷ്ട പേരമക്കളായ ഹസനും ഹുസൈനും ഇതില്‍ പിറന്നവരാണ്.
തബൂക്ക് യുദ്ധമൊഴികെ ബാക്കി എല്ലാ യുദ്ധങ്ങളിലും പ്രവാചകരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഖൈബര്‍ യുദ്ധ ദിവസം. അല്ലാഹുവിന്റെയും റസൂലിന്റെയും തൃപ്തി സമ്പാദിച്ച ഒരു വ്യക്തിയായിരിക്കും ഇന്ന് പതാക വഹിക്കുകയെന്ന് പ്രവാചകന്‍ പ്രസ്താവിച്ചു. സ്വഹാബികള്‍ ഓരോരുത്തരും അത് തങ്ങളായിരുന്നുവെങ്കിലെന്ന് അഭിലശിച്ചു. ഒടുവില്‍ പ്രവാചകന്‍ പതാക കൈമാറിയത് അലി (റ) വിന്റെ കരങ്ങളിലായിരുന്നു. അദ്ദേഹം ഖൈബറില്‍ മുസ്‌ലിം സൈന്യത്തിന് നേതൃത്വം നല്‍കി. ഇഹലോകത്തും പരലോകത്തും അലി എന്റെ കൂട്ടുകാരനാണെന്നു പ്രവാചകന്‍ അരുളിയിട്ടുണ്ട്.
ധീരനും ഭക്തനും പണ്ഡിതനും സാഹിത്യകാരനുമായിരുന്നു അലി (റ). പ്രവാചകരില്‍നിന്നും അനവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിശ (റ) യോട് മസ്അലകള്‍ ചോദിച്ചുവരുന്നവരോട് നിങ്ങള്‍  അലിയോട് ചോദിക്കുകയെന്നാണ് പലപ്പോഴും മഹതി പറഞ്ഞിരുന്നത്. ഞാന്‍ അറിവിന്റെ പട്ടണവും അലി അതിന്റെ കവാടവുമാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.
ഉസ്മാന്‍(റ) വിനു ശേഷം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. നീതിമാനും കാര്യബോധവുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. ഖലീഫയായി സ്ഥാനമേറ്റെടുത്തതോടെ കേന്ദ്രം മദീനയില്‍നിന്നും ഇറാഖിലേക്കു  മാറ്റി. പ്രജകളുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തിയിരുന്ന അദ്ദേഹം അങ്ങാടികളില്‍ ഇറങ്ങി നടക്കുകയും ജനങ്ങളെ ദൈവഭക്തിയിലും അളവിലും തൂക്കത്തിലും സൂക്ഷ്മത പുലര്‍ത്തുന്നതിലും ഉപദേശിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവക്ക് അനുയോജ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു നല്‍കുകയും ചെയ്തു.
എങ്കിലും, ഇക്കാലം ഭരണ മേഖല പലവിധ അഭ്യന്തര പ്രശ്‌നങ്ങള്‍ക്കും രംഗവേദിയായി. ഒരു വിഭാഗം ഉസ്മാന്‍ (റ) വിന്റെ ഘാതകരെ പിടികൂടിയിട്ടുമതി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്നു വാദിച്ചു. എന്നാല്‍, അന്തരീക്ഷം ശാന്തമായിട്ടുമതി ഘാതകരെ പിടികൂടല്‍ എന്നായിരുന്നു അലി (റ) വിന്റെ നിലപാട്. ഈ അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിക്കുകയും ജനങ്ങള്‍ രണ്ടു വിഭാഗങ്ങളായി പിരിയാന്‍ നിമിത്തമാവുകയും ചെയ്തു. ജമല്‍-സ്വിഫീന്‍ യുദ്ധങ്ങള്‍ അരങ്ങേറി. ജമല്‍ യുദ്ധത്തില്‍ അലി (റ) വിജയിച്ചു. സ്വിഫീന്‍ മദ്ധ്യസ്ഥം പറഞ്ഞ് കെട്ടടങ്ങി. എന്നാല്‍, മദ്ധ്യസ്ഥം ശരിയല്ലെന്നും അത് ഖുര്‍ആനിനെതിരാണെന്നും പറഞ്ഞ് ഒരു വിഭാഗം രഗത്തു വന്നു. അവരാണ് ഖവാരിജുകള്‍.  അലി(റ) വിന് എതിരാളികളായിരുന്ന ഖവാരിജുകള്‍ എന്നും ഭരണത്തിനെതിരെ ഭീഷണിയുയര്‍ത്തി. വീണ്ടും ഏറ്റുമുട്ടലുകള്‍ നടന്നു. അവരില്‍ പലരും വധിക്കപ്പെട്ടു.
ഒടുവില്‍, ഈ എതിര്‍പ്പ് അലി (റ) വിന്റെ വധത്തില്‍ കലാശിക്കുകയായിരുന്നു. ഒരു ദിവസം സുബഹി നിസ്‌കാരത്തിനായി പോകുമ്പോള്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ മുല്‍ജിം എന്ന ഖവാരിജ് അദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. ഹിജ്‌റ വര്‍ഷം നാല്‍പതിലായിരുന്നു ഇത്. അന്ന് അദ്ദേഹത്തിന് 65 വയസ്സുണ്ടായിരുന്നു. കൂഫയിലാണ് ഖബര്‍. നാവു വര്‍ഷവും എട്ടു മാസവും ഖലീഫയായിരുന്നു.

Sunday, 9 April 2017

ഇസ്ലാമിക ചരിത്രം--ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)




പ്രമുഖ സ്വഹാബി വര്യനും ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയുമാണ് ഇസ്മാന്‍ (റ). പിതാവ്: അഫ്ഫാന്‍. മാതാവ്: അര്‍വ. ഓമനപ്പേര് അബൂ അംറ്. സ്ഥാനപ്പേര് ദുന്നൂറൈനി. പ്രവാചക ജനനത്തിന്റെ ആറാം വര്‍ഷം  ബനൂ ഉമയ്യ ഗോത്രത്തില്‍ ഥാഇഫില്‍ ജനിച്ചു. ആദ്യകാലത്തുതന്നെ ഇസ്‌ലാമാശ്ലേഷിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. അബൂബക്ര്‍ സിദ്ദീഖ് (റ) വിന്റെ ക്ഷണപ്രകാരമാണ് ഇസ്‌ലാമില്‍ വന്നത്. ഇതുകണ്ട പിതൃവ്യന്‍ ഹകം ശക്തമായി മര്‍ദ്ധിക്കുകയും അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും ചെയ്തു. പുതിയ മതം പരിത്യജിച്ചാലല്ലാതെ സ്വതന്ത്രനാക്കില്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. പക്ഷെ, എന്തുതന്നെ സംഭവിച്ചാലും ഈ മതം കൈവെടിയുന്ന പ്രശ്‌നമില്ലെന്ന് ഉസ്മാന്‍ (റ) തുറന്നു പ്രഖ്യാപിച്ചതോടെ അദ്ദേഹം സ്വതന്ത്രനാക്കപ്പെടുകയായിരുന്നു. നബി (സ്വ) യുടെ രണ്ടു പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖിയ്യ ബീവിയെയും അവരുടെ മരണത്തിനു ശേഷം ഉമ്മു കുല്‍സൂം ബീവിയെയും.  അതിനാല്‍ ദുന്നൂറൈനി എന്ന പേരില്‍ അറിയപ്പെട്ടു.
എളിമയും ഔദാര്യവും മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നു ഉസ്മാന്‍ (റ). ശാന്തത, ഭയഭക്തി, നീതിനിഷ്ഠ തുടങ്ങിയവ സവിശേഷ ഗുണങ്ങളാണ്. ബദര്‍ യുദ്ധമൊഴികെ ബാക്കിയെല്ലാ യുദ്ധങ്ങളിലും പ്രവാചകരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഭാര്യ റുഖിയ്യാ ബീവിക്ക് അസുഖമായിരുന്നതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. യുദ്ധത്തിനു വരുന്നതിനു പകരം അവരെ ശുശ്രൂഷിക്കാന്‍ പ്രവാചകന്‍ അവരോട് കല്‍പിക്കുകയായിരുന്നു.
ഖലീഫ ഉമറിന്റെ വിയോഗത്തിനു ശേഷം ആറോളം വരുന്ന ആലോചനാകമ്മിറ്റി അദ്ദേഹത്തെ ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയായി തെരഞ്ഞെടുത്തു. സത്യത്തിലെ അടിയുറച്ച വിശ്വാസവും കൃത്യനിര്‍വഹണ ബോധവും അഹങ്കാരം തീണ്ടാത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തെ ഇതിന് പ്രാപ്തനാക്കിയത്. പന്ത്രണ്ട് വര്‍ഷം ഭരണം നടത്തി. പേര്‍ഷ്യന്‍ സാമ്രാജ്യം, സൈപ്രസ് ദ്വീപ്, ട്രിപ്പൊളി മുതല്‍ ഡാഞ്ചര്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമിനു കീഴില്‍ വന്നതാണ് ഈ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. കപ്പലുകള്‍ ഉപയോഗിച്ച് ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ പ്രതിരോധമാരംഭിച്ചതും അബൂബക്ര്‍ സിദ്ദീഖ് (റ) സമാഹരിച്ച ഖുര്‍ആന്‍ കോപ്പികളാക്കി പ്രചരിപ്പിച്ചതും ഇക്കാലത്തെ മറ്റു സുപ്രധാന നേട്ടങ്ങളാണ്. ജനങ്ങള്‍ക്ക് കൃത്യമായി നിസ്‌കാരത്തിനെത്തുന്നതിന്റെ സൗകര്യം പരിഗണിച്ച് ജുമുഅയുടെ രണ്ടാം ബാങ്ക് ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.
ധാരാളമായി ആരാധനകളില്‍ മുഴുകുകയും രാത്രി നമസ്‌കാരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ആളായിരുന്നു ഉസ്മാന്‍ (റ). അദ്ദേഹം രക്തസാക്ഷിയാവുമെന്ന് പ്രവാചകന്‍ പ്രവചിച്ചിരുന്നു. തന്റെ ഭരണ കാലം ഏറെ ശാന്തവും സുന്ദരവുമായിരുന്നുവെങ്കിലും അവസാന കാലത്ത് ചില പ്രശ്‌നങ്ങള്‍ അരംങ്ങേറി. പലരും അതിനെ ഊതിവീര്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്‍ അവസരം മുതലെടുക്കുകയും മുസ്‌ലിംകളെ തമ്മിലടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
ഇതിന്റെയെല്ലാം ഫലമായി, കലാപം പൊട്ടിപ്പുറപ്പെടുകയും ഹിജ്‌റ വര്‍ഷം മുപ്പത്തിയഞ്ച് ദുര്‍ഹിജ്ജ മാസം പതിനെട്ടിന് വെള്ളിയാഴ്ച ദിവസം ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെ, കലാപകാരികള്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ്സുണ്ടായിരുന്നു. സുബൈര്‍ ബ്‌നുല്‍ അവ്വാം നിസ്‌കാരത്തിനും മറ്റു കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കി. ശനിയാഴ്ച രാത്രിയോടെ അദ്ദേഹത്തെ ഖബ്റടക്കുകയും ചെയ്തു.

Saturday, 8 April 2017

ഇസ്ലാമിക ചരിത്രം--ഉമര്‍ ബിന്‍ ഖഥാബ് (റ)




ആനക്കലഹ സംഭവത്തിന്റെ മൂന്നാം വര്‍ഷം മക്കയിലെ പ്രമുഖ ഖുറൈശീ കുടുംബത്തില്‍ ജനിച്ചു. മുസ്‌ലിമാകുന്നതിനു മുമ്പ് കടുത്ത ഇസ്‌ലം വിരോധിയും പ്രവാചകരുടെ കൊടിയ ശത്രുവുമായിരുന്നു. പുതിയ മതവുമായി വന്ന മുഹമ്മദ് നാട്ടില്‍ ഛിദ്രതയുണ്ടാക്കുകയാണെന്നാണ് വിശ്വസിച്ചത്. അതനുസരിച്ച് ഒരിക്കല്‍ പ്രവാചകരെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ടു. വഴിയില്‍ ഒരാളെ കണ്ടുമുട്ടി. അങ്ങനെയെങ്കില്‍ നിങ്ങള്‍ ആദ്യം ശരിയാക്കേണ്ടത് നിങ്ങളുടെ സ്വന്തം സഹോദരിയായ ഫാഥിമയെയാണ്; അവര്‍ മുഹമ്മദില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതു കേട്ട ഉമറിന്റെ രക്തം തിളച്ചു. അദ്ദേഹം നേരെ സഹോദരിയുടെ വീട്ടിലെത്തി. അവര്‍ ഭര്‍ത്താവിനോടൊപ്പം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്നു. ഖുര്‍ആനിലെ ആയതുകള്‍ കേട്ട അദ്ദേഹത്തിന്റെ മനസ്സ് മാറുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.
ശേഷം ദാറുല്‍ അര്‍ഖമില്‍ പ്രവാചകരെ ചെന്നു കണ്ട് തന്റെ ഇസ്‌ലാം പരസ്യമായി പ്രഖ്യാപിച്ചു. രണ്ടാലൊരു ഉമറിനെക്കൊണ്ട് ഇസ്‌ലാമിനെ നീ ശക്തിപ്പെടുത്തേണമേ എന്ന് പ്രവാചകന്‍ പ്രാര്‍ത്ഥന നടത്തിയ സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഉമറിന്റെ ഇസ്‌ലാമാശ്ലേഷണം എല്ലാവര്‍ക്കും ശക്തി പകര്‍ന്നു.  പ്രവാചകരെയും അനുയായികളെയും കൂട്ടി അദ്ദേഹം കഅബാലയത്തിനടുത്തു പോവുകയും ഇസ്‌ലാമിക സന്ദേശം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം, അവിടെ നിന്നും പ്രാര്‍ത്ഥനകള്‍ നടത്തി. ഇതു കണ്ടു ഖുറൈശി പ്രമുഖര്‍ അമ്പരന്നു. ഉമറിന്റെ മതം മാറ്റം അവരെ ക്ഷീണത്തിലാക്കി. അന്നു മുതല്‍, സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയില്‍ വിട്ടുപിരിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ ഫാറൂഖ് എന്ന അപര നാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു. മദീനയിലേക്കുള്ള പലായന വേളയില്‍ എല്ലാവരും രഹസ്യമായി പുറപ്പെട്ടപ്പോള്‍ എല്ലാവരും കാണെ, അവരെ വെല്ലുവിളിച്ചുകൊണ്ടാണ് ഉമര്‍ (റ) ഹിജ്‌റ നടത്തിയിരുന്നത്. മദീനയിലെത്തിയ ശേഷം പ്രവാചകരോടൊപ്പം സര്‍വ്വ യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ജീവിതത്തിലുടനീളം പ്രവാചകരുടെ സഹായിയും സേവകനുമായി നിലകൊണ്ടു.
ഇസ്‌ലാമിന്റെ വഴിയില്‍ ധീരനും കര്‍മകുശലനും വില്ലാളിവീരനുമായിരുന്നു ഉമര്‍ (റ). ഇസ്‌ലാമിക സന്ദേശം എന്നും എവിടെയും പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇസ്‌ലാമിന്റെ വഴിയില്‍ ഒരാളെയും അദ്ദേഹം പേടിച്ചില്ല. അതുകൊണ്ടുതന്നെ ശത്രുക്കളുടെ പേടിസ്വപ്നമായി അദ്ദേഹം നിലകൊണ്ടു. അനുയോജ്യ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിലും നിലപാടുകളെടുക്കുന്നതിലും ഏറെ നിപുണനായിരുന്നു അദ്ദേഹം. പലതവണ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചിട്ടുണ്ട്. പ്രവാചകരും ഒന്നാം ഖലീഫയും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് വില കല്‍പിച്ചിരുന്നു.
സിദ്ദീഖ് (റ) വിനു ശേഷം ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി ഉമര്‍ (റ) തെരഞ്ഞെടുക്കപ്പെട്ടു. ധീരനെന്നപോലെ നീതീമാനായ ഭരണാധികാരിയായി ശേഷം അദ്ദേഹം വിശ്രുതനായി. സത്യത്തിന്റെ ഉറഞ്ഞ വാളായി നിലകൊണ്ട അദ്ദേഹം തന്റെ പ്രജകളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം അര്‍ഹമായ  പരിഹാരങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. രാത്രി സമയങ്ങളില്‍ ഭരണീയരുടെ വേദനകളറിയാന്‍ തന്റെ ഭരണ പ്രദേശങ്ങളിലൂടെ ഇറങ്ങി നടന്ന അദ്ദേഹം സാധാരണക്കാരനില്‍ സാധാരണക്കാരനായിട്ടാണ് ജീവിച്ചത്. പൊതുഖജനാവ് കൈകാര്യം ചെയ്യുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം അതില്‍നിന്നും സ്വന്തത്തിനായി യാതൊന്നുംതന്നെ ഉപയോഗിച്ചില്ല. സൂക്ഷ്മതയും നീതിബോധവും മതകാര്യങ്ങളിലെ കര്‍ക്കഷ മനസ്ഥിതിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
പത്തര വര്‍ഷം ഭരണം നടത്തിയ അദ്ദേഹം ഇസ്‌ലാമിക ഭരണ പ്രദേശങ്ങളെ വികസിപ്പിക്കുകയും ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങള്‍ ഇസ്‌ലാമിക ഭരണത്തിനു കീഴില്‍ കൊണ്ടുവരികയും ചെയ്തു. കൊട്ടാരമോ അംഗരംക്ഷകരോ ഇല്ലാതെ ജീവിച്ച അദ്ദേഹത്തിന് നല്ലൊരു വീടുപോലുമുണ്ടായിരുന്നില്ല. ഏവര്‍ക്കും മാതൃകായോഗ്യമായ ജീവിതം നയിച്ച അദ്ദേഹം പലപ്പോഴും കീറിയ പായയിലാണ് കിടന്നുറങ്ങിയിരുന്നത്.
ഹിജ്‌റ വര്‍ഷം ഇരുപത്തിമൂന്ന് ദുല്‍ഹജ്ജ് മാസം സുബഹി നമസ്‌കരിച്ചുകൊണ്ടിരിക്കെ അബൂ ലുഅ്‌ലുഅ് എന്ന ജൂതന്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുയും അതിനെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. അബ്ദുര്‍റഹ്മാനു ബ്‌നു ഔഫ് (റ) നിസ്‌കാരം പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. തനിക്കു ശേഷം മുസ്‌ലിംകളുടെ നേതൃത്വം വഹിക്കാന്‍ ഒരാളെ തെരഞ്ഞെടുക്കാനായി ആറുപേരെ ചുമതലപ്പെടുത്തിയ ശേഷം  അദ്ദേഹം ലോകത്തോടു വിടപറഞ്ഞു. സിദ്ദീഖ് (റ) വിന്റെ ഖബറിനരികെ ഖബറടക്കി.

Friday, 7 April 2017

അബൂബക്ര്‍(റ) വ്യക്തിയും ഖിലാഫത്തും




പേര് അബ്ദുല്ലാഹി ബ്‌നു അബീ ഖുഹാഫ. അബൂ ഖുഹാഫയുടെ പേര് ഉസ്മാന്‍. തൈമു ബ്‌നു മുര്‍റത്തിന്റെ കുടുംബ പരപമ്പരയില്‍ ജനനം. മാതാവ് ഉമ്മുല്‍ ഖൈര്‍ ബിന്‍തു സഖ്ര്‍. ഹിജ്‌റ വര്‍ഷം പതിമൂന്ന് ജുമാദുല്‍ ആഖിറ 22 ചൊവ്വാഴ്ച വഫാത്ത്. രണ്ടു വര്‍ഷവും മൂന്നു മാസവും പത്തു ദിവസവും ഭരണം.
വിശേഷണങ്ങള്‍
ഒരിക്കല്‍ ഉമര്‍ (റ) അബൂബക്ര്‍ (റ) വിനോട് പിണങ്ങി. അതറിഞ്ഞ പ്രവാചകന്‍ പറഞ്ഞു: എന്റെ കൂട്ടുകാരനെ നിങ്ങള്‍ എനിക്കുവേണ്ടി വിട്ടേക്കുക. കാരണം, അല്ലാഹു എന്നെ സത്യദീനുമായി നിയോഗിച്ചപ്പോള്‍ ആളുകളെല്ലാം ഞാന്‍ കള്ളം പറയുകയാണെന്നു പറഞ്ഞു. എന്നാല്‍, അബൂബക്ര്‍ (റ) പറഞ്ഞു; ഞാന്‍ സത്യമാണ് പറയുന്നതെന്ന്.
ഒരിക്കല്‍ ഉമറിനെയും അബൂബക്‌റിനെയും കുറിച്ച് അലി (റ) വിനോട് ആരോ അഭിപ്രായം ചോദിച്ചു.  അലി (റ) പറഞ്ഞു: നിങ്ങള്‍ ചോദിക്കേണ്ട ആളോടു തന്നെയാണ് ചോദിച്ചിരിക്കുന്നത്. അല്ലാഹുവാണെ സത്യം; അവര്‍ രണ്ടു പേരും നമ്മുടെ നേതാക്കള്‍ ആയിരുന്നു. നല്ലവരും നന്നാക്കുന്നവരുമായിരുന്നു. വയര്‍ ഒട്ടിയവരായിട്ടാണ് അവര്‍ ഇരുവരും ഇഹലോകവാസം വെടിഞ്ഞത്.
അലി (റ) പറയുന്നു: എല്ലാ നന്മയില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് പ്രവാചകരാണ്. എന്നാല്‍, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അബൂബക്ര്‍ (റ) വാണ്. മൂന്നാം സ്ഥാനത്ത് ഉമറും. അനന്തരം, അന്ധമായ ഫിത്‌ന ഞങ്ങളെ കുഴപ്പത്തിലാക്കി. താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കട്ടെ.
ഉമര്‍ (റ) പറയുന്നു: ‘അബൂബക്ര്‍ (റ) ഞങ്ങളുടെ നേതാവാണ്. അദ്ദേഹം ഞങ്ങളുടെ ഒരു നേതാവിനെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ചിട്ടുമുണ്ട്.’ ബിലാല്‍ (റ) വിന്റെ മോചനമാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഉമയ്യത്തിന്റെ അടിമയായിരുന്ന ബിലാലിനെ വില നല്‍കി മോചിപ്പിച്ചത് അദ്ദേഹമായിരുന്നു.
വിയോഗം
ആയിശ (റ) പറയുന്നു: ജുമാദുല്‍ ആഖിറ ഏഴ്. തിങ്കളാഴ്ച ദിവസം. കഠിനമായ ശൈത്യമുണ്ടായിരുന്ന ആ പകല്‍ സമയം അബൂബക്ര്‍ (റ) കുളിച്ചു. അതിനെ തുടര്‍ന്നു പതിനഞ്ചു ദിവസത്തോളം അദ്ദേഹം പനിച്ചു കിടന്നു. നിസ്‌കാരത്തിന് പോയില്ല. അതിന് നേതൃത്വം നല്‍കാന്‍ ഉമര്‍ (റ) വിനെ ചുമതലപ്പെടുത്തി.  ജമാദുല്‍ ഉഖ്‌റ ഇരുപത്തിരണ്ട് ചൊവ്വാഴ്ച രാത്രി അദ്ദേഹം മരണപ്പെട്ടു. ഹിജ്‌റ പതിമൂന്നാം വര്‍ഷമായിരുന്നു ഇത്. ഉമര്‍ (റ) ജനാസ നിസ്‌കരിച്ചു.
മരണ ശയ്യയിലായിരുന്ന അബൂബക്ര്‍ (റ) ഇങ്ങനെ കല്‍പിച്ചു: പഴയ രണ്ടു പുടവകള്‍ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കി വെക്കുക. അതിലാണ് എന്നെ കഫന്‍ ചെയ്യേണ്ടത്. കാരണം മരിച്ച ആളുകളെക്കാള്‍ പുതുവസ്ത്രം ആവശ്യമുള്ളത് ജീവിച്ചിരിക്കുന്ന ആളുകള്‍ക്കാണ്.
തന്നെ പ്രവാചകരുടെ അരികില്‍തന്നെ മറമാടണമെന്ന് അബൂബക്ര്‍ (റ) മകള്‍ ആയിശയോട് വസ്വിയ്യത്ത് ചെയ്തിരുന്നു. അതിനാല്‍, മരണപ്പെട്ടപ്പോള്‍ പ്രവാചരുടെ അടുത്തുതന്നെ അദ്ദേഹത്തെ മറമാടുകയുണ്ടായി. പിന്നീട് ഉമര്‍ (റ) വിനെയും അവിടെത്തന്നെയാണ് മറമാടിയത്.
ആയിശ (റ) യുടെ വീട്ടില്‍ ഒരു ഖബ്‌റിനു കൂടി സ്ഥലമുണ്ടായിരുന്നു. ഹസന്‍ (റ) മരണമാസന്നമായപ്പോള്‍ തന്നെ അവിടെ മറവു ചെയ്യണമെന്ന് വസ്വിയ്യത്തു ചെയ്യുകയുണ്ടായി. പക്ഷെ, അദ്ദേഹം മരണപ്പെട്ട സമയം. ഹാശിം കുടുംബാംഗങ്ങള്‍ അവിടെ ഖബ്ര്‍ വെട്ടാന്‍ തുനിഞ്ഞപ്പോള്‍ അന്നത്തെ മദീനാ ഗവര്‍ണ്ണര്‍  മര്‍വാന്‍ അവരെ തടയുകയായിരുന്നു. അപ്പോള്‍ അബൂ ഹുറൈറ (റ) മുന്നോട്ടു വന്ന് മര്‍വാനോട് ഇങ്ങനെ ചോദിച്ചു: ‘തന്റെ പിതാമഹനോടൊപ്പം ഹസനെ മറമാടുന്നതിനെ താങ്കള്‍ എന്തിനാണ് വിലക്കുന്നത്? ഹസനും ഹുസൈനും സ്വര്‍ഗവാസികളായ യുവാക്കളുടെ നേതാക്കളാണെന്ന് പ്രവാചകന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.’ മര്‍വാന്‍ പറഞ്ഞു: ‘നിങ്ങളല്ലാതെ മറ്റാരും ഈ ഹദീസ് നിവേദനം ചെയ്യാത്ത സ്ഥിതിക്ക് അല്ലാഹു പ്രവാചകരുടെ ഹദീസിനെ പാഴാക്കിക്കളഞ്ഞിരിക്കുന്നു.’ മര്‍വാന്റെ ധിക്കാരമായിരുന്നു ഇത്.
മരണസമയം അബൂബക്ര്‍ (റ) വിന് 63 വയസ്സുണ്ടായിരുന്നു. അതിനുശേഷം അല്‍പം മാസങ്ങളോളം അദ്ദേഹത്തിന്റെ പിതാവ് അബൂ ഖുഹാഫ ജീവിക്കുകയുണ്ടായി.
സൂചന
ആയിശ (റ) നിവേദനം ചെയ്യുന്നു: ”നബി തങ്ങള്‍ രോഗിയായി കിടപ്പിലായപ്പോള്‍ ഇങ്ങനെ പറയുകയുണ്ടായി: നിങ്ങള്‍ അബൂ ബക്ര്‍ (റ) വിനോട് കല്‍പിക്കുക; അദ്ദേഹം നിങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കട്ടെ. അന്നേരം ഞാന്‍ അഭിപ്രായപ്പെട്ടു: അല്ലാഹുവിന്റെ റസൂലെ, അങ്ങയുടെ സ്ഥാനത്ത് അദ്ദേഹം നിന്നാല്‍ വിലാപംകൊണ്ട് ജനങ്ങള്‍ക്ക് ശബ്ദം കേള്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിയുകയില്ല. അതിനാല്‍, ഉമര്‍ (റ) വിനോട് കല്‍പിക്കുവിന്‍. അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ. അന്നേരം നബി തങ്ങള്‍ വീണ്ടും പറഞ്ഞു: നിങ്ങള്‍ അബൂബക്‌റിനോട് കല്‍പിക്കുക; അദ്ദേഹം ജനങ്ങളോടൊപ്പം നിസ്‌കരിക്കട്ടെ.”
ആയിശ (റ) ഇക്കാര്യത്തില്‍ സഹ പത്‌നിയായ ഹഫ്‌സ (റ) വിനെക്കൊണ്ട് ശുപാര്‍ശ പറയിപ്പിച്ചുനോക്കി. പക്ഷെ, ഫലമുണ്ടായില്ല. അബൂബക്ര്‍ തന്നെ തന്റെ അഭാവത്തില്‍ ജനങ്ങളുടെ നിസ്‌കാരത്തിന് നേതൃത്വം വഹിക്കണമെന്ന കാര്യത്തില്‍ നബി ഉറച്ചു നില്‍ക്കുകയാണുണ്ടായത്.
അനസ് (റ) വില്‍നിന്നു നിവേദനം: നബി തങ്ങള്‍ രോഗിയായപ്പോള്‍ അബൂബക്ര്‍ ആറു ദിവസം ജനങ്ങളോടൊപ്പം നിസ്‌കാരം നിര്‍വഹിക്കുകയുണ്ടായി.
ഒരിക്കല്‍ അലി (റ) ചോദിക്കപ്പെട്ടു: നിങ്ങള്‍ എന്തിനാണ് അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു അംഗീകരിച്ചത്? അലി (റ) പ്രതിവചിച്ചു: പ്രവാചകര്‍ പെട്ടെന്നല്ല നിര്യാതരായത്. രോഗകാലത്ത് എല്ലാ ദിവസവും ബിലാല്‍ (റ) വന്ന് നിസ്‌കാര സമയമായെന്ന് വിവരം നല്‍കാറുണ്ടായിരുന്നു. അന്നേരമൊക്കെ അബൂബക്ര്‍ (റ) വിനോടാണ് ജനങ്ങളോടൊപ്പം നിസ്‌കരിക്കാനാണ് പറഞ്ഞിരുന്നത്. എന്റെ സ്ഥാനം അറിഞ്ഞുകൊണ്ടുതന്നെ നബി തങ്ങള്‍ എന്നെ ഒഴിച്ചു നിര്‍ത്തുകയാണ് ചെയ്തത്. നബി തങ്ങള്‍ വഫാത്തായപ്പോള്‍ താന്‍ ആരെയാണോ ജനങ്ങളുടെ ദീനിന്റെ കാര്യത്തില്‍ തൃപ്തിപ്പെട്ടിരിക്കുന്നത് അതേ ആളെത്തന്നെ ജനം തങ്ങളുടെ ദുന്‍യാവിന്റെ കാര്യത്തിലും തൃപ്തിപ്പെട്ടു. അങ്ങനെ അവര്‍ അബൂബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഞാനും അദ്ദേഹത്തെ ബൈഅത്ത് ചെയ്തു.
അബൂ സുഫ്‌യാന്‍ (റ)
നബി തങ്ങള്‍ വഫാത്തായപ്പോള്‍ അബൂ സുഫ്‌യാന്‍ മദീനയില്‍ ഉണ്ടായിരുന്നില്ല. സകാത്ത് പിരിവിനായി നബി അവരെ എങ്ങോട്ടോ അയച്ചതായിരുന്നു. തിരിച്ചുവരവെ വഴിയില്‍വെച്ചു നബിയുടെ വിയോഗ വാര്‍ത്ത അദ്ദേഹമറിഞ്ഞു. വാര്‍ത്ത അറിയിച്ച ആളോട് അദ്ദേഹം ചോദിച്ചു:
”ആരാണ് നേതൃസ്ഥാനത്തു വന്നത്?”
”അബൂബക്ര്‍” അയാള്‍ പറഞ്ഞു.
”അപ്പോള്‍ അലിയും അബ്ബാസും എന്തു ചെയ്യുന്നു?”
”അവര്‍ വീട്ടില്‍ തന്നെ”
”എനിക്ക് അവിടെയെത്തിയാല്‍ ചിലതെല്ലാം ചെയ്യാനുണ്ടായിരുന്നു”
മദീനയിലെത്തിയ ശേഷം തെരുവുകള്‍ ചുറ്റിത്തിരിഞ്ഞുകൊണ്ട് അബൂ സുഫ്‌യാന്‍ ഇങ്ങനെ പാടി:
”ഹാശിം സന്തതികളെ, ജനങ്ങള്‍ നിങ്ങളെ പിന്തുണക്കുമെന്ന് നിങ്ങള്‍ക്ക് ആളങ്ക വേണ്ട. പ്രത്യേകിച്ചും തൈം, അദീ എന്നീ ഗോത്രക്കാര്‍! (അബൂബക്‌റിന്റെ യും ഉമറിന്റെയും ഗോത്രങ്ങളാണ് സൂചന.) എന്നാല്‍, നിങ്ങളാണ് അധികാരത്തിന്റെ അവകാശികള്‍. അതിന് യോഗ്യനായി അബുല്‍ ഹസന്‍ അലി അല്ലാതെ മറ്റാരുമില്ല.”
ഇതു കേട്ടപ്പോള്‍ ഉമര്‍ (റ) ചെന്ന് അബൂബക്ര്‍ (റ) വനോട് പറഞ്ഞു: ”ഇതാ, ഇയാള്‍ വന്നിട്ടുണ്ട്. ഇയാള്‍ കുഴപ്പം സൃഷ്ടിച്ചേക്കും. ഇസ്‌ലാമിന് വേണ്ടി നബി തങ്ങള്‍ അയാളെ സംതൃപ്തി വരുത്തി നിര്‍ത്തറുണ്ടായിരുന്നു. അതിനാല്‍, അയാള്‍ കൊണ്ടുവന്ന ധനം അയാള്‍ക്കുതന്നെ അനുവദച്ചുകൊടുക്കുക.”
അബൂ ബക്ര്‍ (റ) സമ്മതിച്ചു. അബൂ സുഫ്‌യാന്‍ (റ) വിന് സംതൃപ്തിയായി. ഉടനെ വന്ന് ബൈഅത്ത് ചെയ്യുകയും ചെയ്തു.
സഖീഫത്തു ബനീ സാഇദ്
പ്രവാചകന്‍ ഇഹലോക വാസം വെടിഞ്ഞ സമയം. മുഹാജിറുകളും അന്‍സ്വാറുകളും ആ വീട്ടില്‍ ഒരുമിച്ചുകൂടിയിട്ടുണ്. അന്നേരം രണ്ടാളുകള്‍ അവിടെ കയറി വന്നു. മഅ്‌നു ബ്‌നു അദിയ്യ് (റ), ഉവൈമു ബ്‌നു സാഇദ (റ) എന്നിവരായിരുന്നു ആ രണ്ടാളുകള്‍. അവര്‍ അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: ഇതാ കുഴപ്പത്തിന്റെ കവാടം. അങ്ങ് വഴിയായി അല്ലാഹു അത് അടച്ചുതന്നെങ്കില്‍ നന്നായിരുന്നു. ഇതാ, സഅദു ബ്‌നു ഉബാദ (റ) വിനെ ഖലീഫയാക്കാന്‍ അന്‍സ്വാറുകള്‍ ഉദ്ദേശിക്കുന്നു.
തല്‍ക്ഷണം, അബൂ ബക്ര്‍ (റ), ഉമര്‍ (റ), അബൂ ഉബൈദ (റ) എന്നിവര്‍ അങ്ങോട്ടു ചെന്നു. ബനൂ സാഇദ ഗോത്രക്കാരുടെ സഭാ മന്ദിരത്തിലെത്തി. അവിടെ സഅദു ബ്‌നു ഉബാദ (റ) ഒരു വിരിപ്പില്‍ ഇരിക്കുന്നു. ഒരു തലയണയുടെമേല്‍ ചാരിയിട്ടാണ് ഇരുത്തം. അല്‍പം പനി ബാധിച്ചിട്ടുണ്ട്. അബൂ ബക്ര്‍ (റ) ചെന്നപാട് അദ്ദേഹത്തോട്  ചോദിച്ചു:
”അബൂ സാബിതേ, എന്താണ് അങ്ങയുടെ മനോഗതം?”
”ഞാന്‍ നിങ്ങളില്‍നിന്നുള്ള ഒരാള്‍..” അദ്ദേഹം പ്രതരികരിച്ചത് അങ്ങനെയാണ്.
എന്നാല്‍ കൂട്ടത്തില്‍നിന്ന് ഹുബാബു ബ്‌നു മുന്‍ദിര്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഞങ്ങളില്‍നിന്നൊരു നേതാവ്, നിങ്ങളില്‍നിന്നൊരു നേതാവ് എന്നിങ്ങനെ രണ്ട് നേതാക്കന്മാര്‍ ആവശ്യമാണെന്ന വാദമുന്നയിച്ചു. കുഴപ്പത്തിന്റെ കവാടം! ഉമര്‍ (റ) മറുപടി പറയാന്‍ തിരക്കി. പക്ഷെ, അബൂ ബക്ര്‍ (റ) വിട്ടില്ല. അദ്ദേഹം വേണ്ടപോലെ സംസാരിച്ചു. സംസാരത്തില്‍ മുഹാജിറുകള്‍ ഭരണാധികാരികളും അന്‍സ്വാറുകള്‍ അവരുടെ സഹായികളും ആയിരിക്കണമെന്നും ഖുറൈശികള്‍ക്കല്ലാതെ അറബ് ജനം അധീനപ്പെടുകയില്ലെന്നും ‘ഭരണത്തലവന്മാര്‍ ഖുറൈശികളില്‍നിന്നാണെന്ന്’ നബി തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. അനന്തരഫലം, ഉമര്‍ (റ) വിനെയും അബൂ ഉബൈദ (റ) വിനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവരിലൊരാളെ ഖലീഫയാക്കൂ എന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, ഉമര്‍ (റ) അബൂ ബക്ര്‍ (റ) വിനോട് ഇങ്ങനെ പറഞ്ഞു: ‘അങ്ങ് ജീവിച്ചിരിക്കുമ്പോള്‍ ഇത് നടക്കില്ല. അല്ലാഹുവിന്റെ റസൂല്‍ അങ്ങയെ നിര്‍ത്തിയിരിക്കുന്ന സ്ഥാനത്തുനിന്നു ആരും അങ്ങയെ പിന്നോട്ടു നീക്കുകയില്ല.’ ഇതുപറഞ്ഞതോടൊപ്പം ഉമര്‍ (റ) തന്റെ കൈ നീട്ടി അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്തു. ഇതോടെ, ആളുകളെല്ലാം ബൈഅത്ത് ചെയ്യാന്‍ തുടങ്ങി. ബൈഅത്തിനു വേണ്ടി അവര്‍ തിക്കിത്തിരക്കി അബൂബക്ര്‍ (റ) വിന് നേരെ നീങ്ങി. അവര്‍ അദ്ദേഹത്തെ പള്ളിയില്‍ കൊണ്ടുപോയി. പരസ്യമായി എല്ലാവരും ബൈഅത്ത് ചെയ്തു. തക്ബീര്‍ ധ്വനികള്‍ മുഴക്കി.
ഉബയ്യു ബ്‌നു കഅബ് (റ)
ബനൂ സാഇദ സഭാ ഹാളില്‍ മുഹാജിറുകളും അന്‍സ്വാറുകളും തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉബയ്യു ബ്‌നു കഅബുല്‍ അന്‍സ്വാരീ (റ) തന്റെ വീട്ടില്‍ വാതിലടച്ചു കഴിയുകയായിരുന്നു. നൂഅ്മാനു ബ്‌നു ബശീര്‍ (റ) അവിടെ വന്നു വാതില്‍ മുട്ടി. മൂടിപ്പുതച്ച നിലയില്‍ ഉബയ്യ് (റ) പുറത്തുവന്നു. നുഅ്മാന്‍ ചോദിച്ചു:
”സഖീഫത്തു ബനീ സാഇദയില്‍ നിങ്ങളുടെ ആളുകള്‍ മുഹാജിറുകളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ വീട്ടിനകത്ത് വാതിലടച്ച് കഴിയുകയാണോ? വേഗം നിങ്ങളുടെ ആളുകളെ സമീപിക്കുക.”
ഉബയ്യ് ഉടനെ അങ്ങോട്ടു ചെന്നു. അന്‍സ്വാറുകളെ അഭിസംബോധന ചെയ്തുകൊണ്ടു ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അവകാശവുമില്ല. ഇത് മുഹാജിറുകള്‍ക്ക് ഉള്ളതാണ്. മുഹാജിറുകളില്‍നിന്ന് രണ്ടാളുകള്‍ അധികാരം വഹിക്കും. മൂന്നാമത്തെ ആള്‍ വധിക്കപ്പെടും. പിന്നീട് ഭരണ കേന്ദ്രം ശാമിലേക്ക് നീക്കപ്പെടും. എന്റെ ഈ വാക്കുകള്‍ക്ക് പ്രവാചകരുടെ ഉമനീരിന്റെ നനവ് നിലനില്‍ക്കുന്നു.’
അനന്തരം അദ്ദേഹം തിരിച്ചുപോയി. വാതിലടച്ച് അകത്തു കൂടി.
അറച്ചു നിന്നവര്‍
അലി (റ), അബ്ബാസ് (റ), സുബൈര്‍ (റ), സഅദു ബിന്‍ ഉബാദ (റ) തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ അബൂ ബക്ര്‍ (റ) വിനെ ബൈഅത്ത് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു. സഅദ് ഒഴികെയുള്ളവരെല്ലാം ഫാഥിമാ (റ) യുടെ വീട്ടിലാണുണ്ടായിരുന്നത്. ഖലീഫ അബൂ ബക്ര്‍ (റ) ഉമര്‍ (റ) വിനെ അങ്ങോട്ടയച്ച് കാര്യത്തിന്റെ ഗൗരവം അവരെ ധരിപ്പിച്ചു. അപ്പോള്‍, അലി (റ) പുറത്തുവന്നു. അബൂ ബക്ര്‍ (റ) വിനെ ബൈഅത്തു ചെയ്തു. അനന്തരം അബൂ ബക്ര്‍ (റ) അലി (റ) വിനോട് ഇപ്രകാരം ചോദിച്ചു: ‘എന്റെ അധികാരം നിങ്ങള്‍ വെറുത്തുകളഞ്ഞതാണോ? അലി (റ) പറഞ്ഞു: ‘അല്ല, റസൂല്‍ വഫാത്തായ ശേഷം ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കുന്നതുവരെ ഞാന്‍ മേലാധികാരിയാവുകയില്ലെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതുകൊണ്ടാണ് ഞാന്‍ പുറത്തിറങ്ങാതിരുന്നത്.’

Wednesday, 5 April 2017

അവധിക്കാലം എങ്ങനെ ചെലവഴിക്കാം


aavadi


വീണ്ടും അവധിക്കാലം വന്നെത്തി. നാടിന്റെ കോലവും ശീലവുമെല്ലാം പാടെ മാറി മറിഞ്ഞ ഈ കാലത്ത് അവധിക്കാലം മാങ്ങയ്ക്ക് കല്ലെറിഞ്ഞും കുട്ടിയും കോലും കളിച്ചും വിനോദവും വികൃതിയുമായി നാളുകള്‍ തള്ളിനീക്കുന്ന പഴയ ശീലങ്ങളുടെ കാലമല്ല. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അവധിക്കാലം കളിയുടെയും കാര്യത്തിന്റെയും കാലമാണ്. പതിവ് ടൈംടേബിളിനെ മാറ്റിനിര്‍ത്തി സൗകര്യം പരിഗണിച്ച് കൂടുതല്‍ സമയം വിനോദത്തിലും അതില്‍ കൂടുതല്‍ സമയം വിജ്ഞാനത്തിലും ഏര്‍പ്പെടുന്ന ഒത്തിരി മധുരവും ഇത്തിരി കയ്പുമൊക്കെ നിറഞ്ഞ നാളുകളുടേതാണ് വര്‍ത്തമാനത്തിന്റെ അവധിക്കാലം.
അവധിക്കാലം രക്ഷിതാക്കള്‍ക്ക് പലപ്പോഴും ആകുലതയുടെയും വ്യാകുലതയുടെയും നാളുകളാണ്. പകലന്തിവരെ വിദ്യാലയങ്ങളിലും മറ്റും കഴിഞ്ഞിരുന്ന കുട്ടികള്‍ ഇരുപത്തിനാല് മണിക്കൂറും വീട്ടിലുണ്ടാകുമ്പോള്‍ അവരാല്‍ സംഭവിക്കുന്ന ചെറിയ-വലിയ ‘പ്രശ്‌നങ്ങള്‍’ രക്ഷിതാക്കളെ അധിക സമയവും അലോസരപ്പെടുത്താറുണ്ട്. എങ്കിലും കുട്ടിക്കും രക്ഷിതാവിനും അധികം അലട്ടില്ലാത്തവിധം ഒരു കര്‍മപദ്ധതി കുട്ടികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടാല്‍ അത് പ്രയോഗത്തില്‍ വരുത്തുന്നതിലൂടെ അവധിക്കാലം ആര്‍ക്കും നന്മനിറഞ്ഞതായിത്തീരുന്നതാണ്.
അവധിക്കാലത്ത് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും പ്രവര്‍ത്തിക്കാനുമുണ്ടാകും. അവയില്‍ ആവശ്യമായതും ഗുണപ്രദമായതും കണ്ടെത്തി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അദ്ധ്യയനകാലത്ത് വേണ്ടവിധം അനുവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളെല്ലാം യഥാവിധം ചെയ്യാന്‍ അവധിക്കാലം സൗകര്യപൂര്‍വം ഉപയോഗപ്പെടുത്താം. അണുകുടുംബ ജീവിതത്തിന്റെ ഈ കാലത്ത് സാമൂഹ്യമര്യാദകളും ബന്ധങ്ങളും ബാധ്യതകളും അറിയാനും മനസ്സിലാക്കാനും വരെ അവധിക്കാലം ഒരുവേള ഉപയോഗപ്പെടുത്താവുന്നതാണ്.
അവധിക്കാലത്ത് കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ലളിതമായ കര്‍മപരിപാടിയാണ് വായന. പാഠപുസ്തകങ്ങള്‍ക്കുമപ്പുറം അറിവിന്റെ ഒരു വലിയ ലോകം കീഴടക്കാന്‍ വായനയിലൂടെ സാധിക്കും. ഉത്തമ ഗ്രന്ഥങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, മലയാളം, ഇംഗ്ലീഷ് പത്രങ്ങള്‍ എന്നിവയൊക്കെ വായിക്കുന്നതിലൂടെ എക്കാലത്തും ഉപകാരപ്രദമാകുന്ന ഒട്ടേറെ അറിവുകള്‍ നേടാന്‍ ഏതു മീഡിയം പഠിക്കുന്ന കുട്ടിക്കും സാധിക്കുന്നതാണ്. അതേസമയം നടേ പറഞ്ഞവ അവരുടെ കഴിവും പ്രായവും പരിഗണിച്ചുകൊണ്ട് മാത്രമേ നടപ്പാക്കാവൂ. ഹൈസ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് ഇംഗ്ലീഷിലുള്ള കൊച്ചു പുസ്തകങ്ങളും പത്രവായനയുമൊക്കെ ഏറ്റവും യോജിക്കുന്നത്.
വായനക്ക് ധാരാളം അവസരം ലഭിക്കുമ്പോള്‍ തന്നെ അവയിലെ പ്രധാന വിവരങ്ങള്‍ എഴുതിവെച്ചും ശേഖരിച്ച് സൂക്ഷിച്ചും മുതല്‍കൂട്ടാക്കാം. താല്‍പര്യമില്ലാത്തവ വായിക്കാനും പ്രയോജനപ്പെടാത്തവ ശേഖരിക്കാനും നിര്‍ദ്ദേശിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ തങ്ങളുടെ മാത്രം സൗകര്യത്തിനനുസരിച്ച് രക്ഷിതാക്കള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കുന്ന അവസ്ഥയും ഉണ്ടാകാവതല്ല.
പഠനരംഗത്ത് ആവശ്യമായ വിവിധ ഭാഷകളിലെ കഴിവും പാടവവും വര്‍ദ്ധിപ്പിക്കാനും അവധിക്കാലം ഉപയോഗപ്പെടുത്താവുന്നതാണ്. അപ്പര്‍ പ്രൈമറി തലം തൊട്ട് വിദ്യാര്‍ത്ഥികളില്‍ ഇപ്പോള്‍ ഭാഷാപഠനത്തിന് നല്ല പ്രാവീണ്യവും അടിസ്ഥാന വിവരവും ആവശ്യമാണ്. ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലെ മെച്ചപ്പെട്ട പഠനവും നല്ല കഴിവും ഭാവിയില്‍ തൊഴില്‍ രംഗത്ത് വലിയ ഗുണം ചെയ്യും. അവധിക്കാലത്ത് സ്വകാര്യപഠനകേന്ദ്രങ്ങള്‍ വഴിയോ ട്യൂഷന്‍ വഴിയോ ഇത്തരം ഭാഷകളില്‍ അധിക പഠനത്തിന് അവസരം കണ്ടെത്താവുന്നതാണ്. കൂടാതെ ശാസ്ത്രവിഷയത്തിലും സാമൂഹ്യവിഷയത്തിലുമൊക്കെ ചിത്രങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമായി വിവിധ കാര്യങ്ങള്‍ ചെറുതായി മനസ്സിലാക്കിയവയായുണ്ടാകും. ഇത്തരം കാര്യങ്ങളെ വിശദമായി അറിയാനും പരിചയപ്പെടാനും അവധിവേളയില്‍ ശ്രമം നടത്താം. ഇവ്വിഷയത്തില്‍ സ്‌നേഹിതരുടെയോ സഹപാഠികളുടെയോ റഫറന്‍സ് പുസ്തകങ്ങള്‍, ആല്‍ബങ്ങള്‍, ഉപകരണങ്ങള്‍ മുതലായവയുടെ സഹായം തേടാവുന്നതുമാണ്.
മദ്‌റസാ പഠനത്തിനും ഖുര്‍ആന്‍ പഠനത്തിനുമൊക്കെ വിവിധ കാരണങ്ങളാല്‍ വേണ്ടത്ര അവസരം ലഭിക്കാത്തവര്‍ കുട്ടികളില്‍ ഉണ്ടായേക്കാം. വളരുന്ന തലമുറക്ക് ദിനീശിക്ഷണവും വിശുദ്ധ ഗ്രന്ഥത്തിന്റെ പഠനവുമൊക്കെ വലിയ തോതില്‍ തന്നെ നല്‍കേണ്ടത് ആധുനിക കാലത്ത് വളരെ ആവശ്യമാണ്. അവധിക്കാലം മതപഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ഖുര്‍ആനിലെ കൊച്ചുസൂറത്തുകള്‍ മനഃപാഠമാക്കാനും മനഃപാഠമായതില്‍ പോരായ്മയുണ്ടെങ്കില്‍ അവ നികത്താനും ഈ കാലം വളരെ ഉചിതമായിരിക്കും. ഒപ്പം ഫര്‍ളും സുന്നത്തുമായ നിസ്‌കാരങ്ങള്‍, ദിക്‌റുകള്‍, സ്വലാത്തുകള്‍ എന്നിവ പഠിച്ച് അവ കൃത്യതയോടെയും നിഷ്ഠയോടെയും കുറ്റമറ്റ് പ്രാവര്‍ത്തികമാക്കി പരിശീലിക്കാനുമുള്ളതാണ് ഒഴിവുകാലം.
വിദ്യാഭ്യാസ രംഗത്ത് അധ്യയന വിഷയങ്ങളോടൊപ്പം കലാ-സാഹിത്യമേഖലകളിലെ കഴിവിനും മേന്മക്കും വലിയ സ്ഥാനമാണ് നിലവിലുള്ളത്. കഥ, കവിത, ഗാനം, ലേഖനം, പ്രസംഗം, ചിത്രരചന തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പ്രാധാന്യം ക്ലാസുകള്‍ ഉയരും തോറും ഉയര്‍ന്നുവരികയും ചെയ്യും. കുട്ടികളിലെ ഇത്തരം മേഖലകളിലുള്ള കഴിവുകള്‍ വികസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അവധിക്കാലനാളുകള്‍ ഉപകരിക്കുന്നതാണ്. അച്ചടിമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ബാലമാസികകളില്‍ കുട്ടികള്‍ക്ക് തങ്ങളുടെ രചനാപരമായ കഴിവുകള്‍ പ്രകാശിപ്പിക്കുവാന്‍ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാണ്.
കമ്പ്യൂട്ടര്‍ പഠനം, തയ്യല്‍ പരിശീനം, നീന്തല്‍, സൈക്കിള്‍ സവാരി തുടങ്ങിയവയില്‍ പഠനം നടത്തുവാനും പഠിച്ചവര്‍ക്ക് തുടര്‍പഠനത്തിനും പരിശീലനത്തിനും ഒഴിവുകാലം മികച്ച അവസരമാണ്.
നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, ചെടി നട്ടുവളര്‍ത്തല്‍ തുടങ്ങിയ ഹോബി (വിനോദം) കളില്‍ താല്‍പര്യമുള്ള കുട്ടികളുണ്ടാകും. മറ്റുള്ളവര്‍ ഇത്തരം ഹോബികളില്‍ വിജയികളായി നിലനില്‍ക്കുന്നത് കാണുമ്പോള്‍ അത്തരം കുട്ടികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഹോബിക്ക് സമയവും സൗകര്യവും ലഭിക്കാത്തതില്‍ ഖേദിക്കുന്നത് പതിവാണ്. താല്‍പര്യമുള്ളവര്‍ക്ക് ഈ രംഗത്തും തുടക്കം കുറിക്കുന്നതിന് അവധിക്കാലം ഉപയോഗപ്പെടുത്താം. ഹോബികള്‍ പഠനവേളകളിലും നേട്ടമായിത്തീരുന്നതാണ്.
അടുക്കള വേലകളും വീട്ടുവിശേഷങ്ങളും വേണ്ടവിധം അറിയാത്തവരാണ് ഇന്നത്തെ ആണ്‍ പെണ്‍ കൗമാര തലമുറ. പഠനഭാരത്തോടൊപ്പം അടുക്കളഭാരവും വീട്ടുവേലയും അവരുടെ തലയിലേറ്റി പഠനത്തിന്റെ പാളം തെറ്റിക്കേണ്ട എന്ന രക്ഷിതാക്കളുടെ വിചാരമാണ് ആണ്‍-പെണ്‍കുട്ടികള്‍ക്ക് പാചക കലയും ഇതര വേലകളും അന്യമാക്കിയത്. അവധിക്കാലം കുട്ടികളെ വിശിഷ്യ കൗമാരക്കാരെ ഇത്തരം കാര്യങ്ങള്‍ അറിയാനും അറിയിക്കാനും പരിശീലിപ്പിക്കാനുമെല്ലാം ഏറ്റവും അനുയോജ്യ വേളയാണ്. ശുചിത്വകാര്യങ്ങള്‍, അടുക്കള കൃഷി, പാചകം, അനുബന്ധ കാര്യങ്ങള്‍ ഇവയിലെല്ലാം ഈകാലത്ത് നന്നായി ഇടപെടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കണം.
അവധിക്കാലത്ത് പ്രത്യേക ശ്രദ്ധയുണ്ടാകേണ്ട കാര്യമാണ് കുട്ടികളുടെ കൂട്ടുകെട്ടും ടി.വി. പ്രണയവും. സമയവും സൗകര്യവും ഏറെ ലഭിക്കുന്ന അവധിക്കാലത്ത് കുട്ടികള്‍ കൂട്ടുകെട്ട് വഴി തിന്മയിലേക്കും ദുഷ്ടശക്തികളുടെ കൈകളിലേക്കും എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്. ടി.വി.ക്കു മുമ്പില്‍ മാത്രമായുള്ള ഇരുത്തവും തിന്മകള്‍ ചിന്തിക്കുവാനും ചെയ്യുവാനും ഇടയാക്കുന്നതാണ്. ഒപ്പം കമ്പ്യൂട്ടറിന്റെ കാര്യത്തിലും ജാഗ്രത വേണം. കുട്ടികളുടെ കൂട്ടുകെട്ട് ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യുകയും ടി.വി.യും കമ്പ്യൂട്ടറും സ്വകാര്യ-അമിത ഉപയോഗത്തിനു സാധ്യമാകത്തവിധം നിയന്ത്രിക്കുകയും ചെയ്യണം.
ഏതായാലും ഇപ്പോഴത്തെ അവധിക്കാലം പഴയ മാമ്പഴക്കാലമല്ല. വികൃതിയും കുസൃതിക്കുമുള്ള കാലവുമല്ല. ഉപകാരമാകുന്നവ നേടാനും അറിയേണ്ടത് സ്വായത്തമാക്കാനും ആവശ്യമായത് പഠിക്കാനും പരിശീലിക്കാനുമൊക്കെയുള്ള കാലമാണ്. ഓര്‍ക്കുക.. കാലം ആരെയും കാത്തിരിക്കില്ല.

ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങള്‍ അങ്ങിയ പ്രോസ്‌പെക്ടസും അതത് ടി.എച്ച്.എസ്.കളില്‍ നിന്നും ഏപ്രില്‍ 10 മുതല്‍ ലഭിക്കും. അപേക്ഷകള്‍ മെയ് മൂന്ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. പൊതു പ്രവേശന പരീക്ഷ മെയ് അഞ്ച് രാവിലെ 10 മുതല്‍ 11.30വരെ നടത്തും. 

Tuesday, 4 April 2017

ഇസ്ലാമിക ചരിത്രം--അബൂബക്ര്‍(റ): ബൈഅത്തും ആദ്യകാല ജീവിതവും

നബി(സ) ഇഹലോകവാസം വെടിഞ്ഞ അന്ന് തന്നെ (ഹി.11 റബീഉല്‍ അവ്വല്‍ 12) അബൂബക്കര്‍(റ)നെ മുസ്ലിംകള്‍ തങ്ങളുടെ ഖലീഫ(ഭരണത്തലവന്‍)യായി  തെരഞ്ഞെടുത്തു. ഇങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ രാഷ്ട്രത്തില്‍ അഭ്യന്തര കുഴപ്പം പൊട്ടിപ്പുറപ്പെടുകയും രക്തപ്പുഴ ഒഴുകുവാന്‍ കപട വിശ്വാസികള്‍ക്ക് ഒരവസരം കിട്ടുകയും ചെയ്‌തേനെ. മുഴുവന്‍ സ്വഹാബികളില്‍ വെച്ച് ഖലീഫയാകുവാന്‍ ഏറ്റവും യോഗ്യനായ ആള്‍ അബൂബക്കര്‍ സിദ്ധീഖ്(റ) ആയിരുന്നു. അദ്ദേഹം ഖലീഫയാകണമെന്നത് നബി(സ)യുടെ അഭിലാശമായിരുന്നുവെന്നതിന്ന് വ്യക്തമായ സൂചനകളുണ്ട്. തന്റെ രോഗവേളയില്‍ നമസ്‌ക്കാരത്തിന്ന് നേതൃത്വം വഹിക്കുവാന്‍ നബി(സ) അദ്ദേഹത്തോട് കല്‍പ്പിച്ചതും ഒന്നിലധികം പ്രാവശ്യം നബി(സ) തങ്ങള്‍ അദ്ദേഹത്തെ തുടര്‍ന്ന് നമസ്‌ക്കരിച്ചതും അവയില്‍ ചിലതാണ്.
ഭരണാധികാരത്തെ സംബന്ധിച്ച് ഭിന്നിപ്പ്
നബി(സ)യുടെ നിര്യാണവാര്‍ത്ത കേട്ട ഉടനെ ഒരുകൂട്ടര്‍ മദീനാ പള്ളിയില്‍ ഒരുമിച്ചുകൂടി. മിക്കവാറും മുഹാജിറുകളായിരുന്നു അവിടെ സമ്മേളിച്ചത്. അതേ അവസരം അന്‍സാരികളുടെ ഒരു വന്‍ സമൂഹം (ബനൂസഅദ്കാരുടെ സമ്മേളന സ്ഥലത്തും) ഒരുമിച്ചു കൂടി. ഭരണാധികാരത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യുവാനാണ് ഇങ്ങനെ ഒരുമിച്ച് കൂടിയത്. ഭരണാധികാരം അന്‍സാരികളുടെ ന്യായമായ അവകാശമാണെന്ന് അവരുടെ നേതാവായ സഅ്ദുബ്‌നു ഉബാദ(റ) ഈ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവിടെ പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷം സംജാതമായി. വാളുകള്‍ ഊരപ്പെടുമോ എന്ന് ഭയമായി. പള്ളിയിലായിരുന്ന അബൂബക്കര്‍(റ)വിന്ന് ഈ വിവരം കിട്ടി. ഉത്കണ്ഠാകുലനായ അദ്ദേഹം തല്‍ക്ഷണം ബഹുമാന്യരായ ഉമര്‍, അബൂ ഉബാദ:(റ)  എന്നിവരോടൊപ്പം അന്‍സാരികളുടെ സമ്മേളനസ്ഥലത്തെത്തി. അലി(റ)വിനെയും മറ്റും നബി(സ)യുടെ മയ്യത്ത് പരിപാലന ജോലിയില്‍ വിടുകയാണുണ്ടായത്.
അബൂബക്കര്‍(റ) അന്‍സാരികളുടെ സമ്മേളന സ്ഥലത്ത് എത്തിയ ഉടനെ ഇങ്ങിനെ പറഞ്ഞു: ”ഉടനടി ഒരു ഭരണാധിപതിയെ തെരഞ്ഞെടുക്കുകയാണ് നമുക്കാവശ്യം. അല്ലെങ്കില്‍ ദീനിന്റെ കാര്യങ്ങള്‍ മുടങ്ങിപ്പോകാന്‍ ഇടയുണ്ട്. അതിനാല്‍ വേണ്ടപോലെ ചിന്തിച്ച് ഉടനെ ഒരു നേതാവിനെ നമുക്ക് തെരഞ്ഞെടുക്കാം”. ഇത് കേട്ടപ്പോള്‍ സഅ്ദുബ്‌നു ഉബാദ(റ) ഇങ്ങനെ പ്രത്യുത്തരം നല്‍കി. ”ഈ കാര്യത്തില്‍ അന്‍സാരികള്‍ക്കുള്ള യോഗ്യത മറ്റാര്‍ക്കും ഇല്ല. നബിക്കും സ്വഹാബികള്‍ക്കും സംരക്ഷണം നല്‍കിയതും അവര്‍ക്ക് വേണ്ടി ധനവും ജീവനും കൊടുത്ത് ശത്രുക്കളോടുപോരാടിയതും അതുവഴി ദീനിന്റെ പുരോഗതിക്ക് കാരണമുണ്ടാക്കിയതും അന്‍സാരികളാണ്”.
ഇത് കേട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞത് അന്‍സാരികളുടെ മഹത്വങ്ങളും ഔദാര്യങ്ങളും ഞങ്ങള്‍ സമ്മതിക്കുന്നുവെന്നും എന്നാല്‍ നബി(സ)യുടെ സ്വന്തക്കാരായ ഖുറൈശികള്‍ക്ക് അറബികളില്‍ വെച്ച് ഏറ്റവും ഉന്നതമായ പദവിയുണ്ടെന്നും അതിനാല്‍ അവരില്‍ നിന്ന് ആരെങ്കിലും ഭരണ നേതൃത്വം ഏറ്റെടുക്കുവാന്‍ തയ്യാറുള്ള കാലത്തോളം മറ്റാര്‍ക്കും അത് നല്‍കാന്‍ അനുയോജ്യമല്ലെന്നുമാണ്. അബൂബക്കര്‍(റ)വിന്റെ ഈ അഭിപ്രായത്തിന്ന് ഒരു അന്‍സാരി നേതാവായ ബുശൈറുബ്‌നു നുഅ്മാന്‍(റ) പിന്തുണ പ്രഖ്യാപിക്കുകയും ഖുറൈശിയായ ഒരാളെ തന്നെ ഭരണത്തലവനാക്കണമെന്ന് ശക്തിയായി വാദിക്കുകയും ചെയ്തു. അതിന്ന് പിന്‍ബലമായി ‘നേതാക്കന്മാര്‍ ഖുറൈശികളില്‍ നിന്നാണ്’ എന്ന നബി വചനം അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.
ഇതോടെ പ്രക്ഷുബ്ധമായ ആ അന്തരീക്ഷം ശാന്തമായി. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് അബൂബക്കര്‍(റ) ഇങ്ങിനെ പറഞ്ഞു: ഖുറൈശി നേതാക്കന്മാരില്‍ പ്രധാനികളായ ഉമര്‍(റ), അബൂഉബൈദ(റ) എന്നിവര്‍ ഇതാ ഇവിടെ ഹാജറുണ്ട്. അവരില്‍ നിന്ന് ഒരാളെ നിങ്ങള്‍ക്ക് ഖലീഫയായി തെരഞ്ഞെടുക്കാമല്ലോ. പക്ഷേ അവര്‍ വിട്ടില്ല. നമ്മളില്‍വെച്ച് ഏറ്റവും വിശിഷ്ടനും യോഗ്യനും അബൂബക്കര്‍(റ) തന്നെയാണ് എന്ന് അവര്‍ ഇരുപേരും പറഞ്ഞു. മാത്രമല്ല, ഉമര്‍(റ) മുന്നോട്ട് വരികയും അബൂബക്കര്‍(റ)ന്റെ കൈപിടിച്ചു ബൈഅത്ത് (താങ്കളെ ഞാന്‍ ഖലീഫയായി അംഗീകരിക്കുന്നു) എന്ന് കരാര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അബൂഉബൈദ(റ), നുഅ്മാനുബ്‌നു ബഷീര്‍(റ) എന്നിവരും അവിടെയുണ്ടായിരുന്ന എല്ലാ മുഹാജിറുകളും അന്‍സാരികളും ബൈഅത്ത് ചെയ്തു. എന്നാല്‍ അന്‍സാരികളില്‍ നിന് സഅ്ദുബ്‌നു ഉബാദ ഇതില്‍ പങ്കുകൊണ്ടിരുന്നില്ല. മുഹാജിറുകളില്‍ നിന്ന് നബി(സ)യുടെ മയ്യത്ത് പരിപാലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കും ആ സമയത്ത് ഇതില്‍ ചേരാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേദിവസം മയ്യത്ത് പരിപാലന ക്രിയകളെല്ലാം കഴിഞ്ഞ ശേഷം അബൂബക്കര്‍(റ) മിന്‍ബറില്‍ കയറിയിരിക്കുകയും ജനങ്ങളില്‍ നിന്ന് പൊതുവായി ബൈഅത്ത് സ്വീകരിക്കുകയും ചെയ്തു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ബൈഅത്ത് ചെയ്യുകയുണ്ടായി.
അലി(റ), സുബൈര്‍(റ), ത്വല്‍ഹ(റ), എന്നിവര്‍ നാല്‍പ്പത് ദിവസത്തോളം അബൂബക്കര്‍(റ)നെ ബൈഅത്ത് ചെയ്തില്ല. എന്നാല്‍ ഇതിന് കാരണം തനിക്ക് അധികാരം കിട്ടണമെന്ന് അലി(റ) ആഗ്രഹിച്ചതായിരുന്നില്ല. മറിച്ച് സഖീഫത്തുബ്‌നു സഅ്ദില്‍വെച്ച് ഖലീഫയെ തെരഞ്ഞെടുക്കുമ്പോള്‍  തന്നോടുകൂടി ആലോചിച്ചില്ല എന്നതില്‍ അലി(റ)വിന്നുണ്ടായിരുന്ന ഖേദപ്രകടനവും പ്രതിഷേധവുമായിരുന്നു അത്. ഈ കാലത്ത് അബൂസുഫ്‌യാന്‍(റ) അലി(റ)ന്റെ അടുക്കല്‍ വരികയും അബൂബക്കര്‍(റ)വിന്നെതിരില്‍ അഭ്യന്തരയുദ്ധം അഴിച്ചുവിടാന്‍ ഒരു പരിശ്രമം നടത്തുകയുമുണ്ടായി. അലി(റ) അതിന്ന് വഴങ്ങിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ അതില്‍ നിന്ന് വിരട്ടുകകൂടി ചെയ്തു. അലി(റ)ന്ന് അധികാരമോഹം ഉണ്ടായിരുന്നില്ല എന്നതിന്ന് ഇത് എത്രയും വ്യക്തമായ തെളിവാണ്. വാസ്തവത്തില്‍ അബൂബക്കര്‍(റ) ബനൂസഅ്ദ് സമ്മേളന സ്ഥലത്തേക്ക് പോയത് താന്‍ ഖലീഫയായി തെരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹത്തോടുകൂടിയായിരുന്നില്ല. അവിടെയുണ്ടായിരുന്ന കുഴപ്പം സമാശ്വസിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ അവിടെ വെച്ച് സന്ദര്‍ഭവശാല്‍ അദ്ദേഹം ഭരണനേതാവായി തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്. ആ അവസരത്തില്‍ ഇത് തള്ളിക്കളയുന്നത് മുസ്ലിംകള്‍ക്കിടയില്‍ അഭ്യന്തരകുഴപ്പത്തിനും രക്തച്ചൊരിച്ചിലിനും കാരണമായേക്കുമെന്ന് ന്യായമായും അദ്ദേഹം ഭയപ്പെട്ടു. വേണ്ടപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തുവാന്‍ ഇത്തരം അവസരങ്ങളില്‍ സാധ്യമല്ലെന്നത് വ്യക്തമാണല്ലോ. ഈ സംഗതികള്‍ മനസ്സിലായപ്പോള്‍ അലി(റ) പള്ളിയില്‍ വരികയും പൊതുജനമദ്ധ്യത്തില്‍ വെച്ചുതന്നെ അബൂബക്കര്‍ സിദ്ധീഖ്(റ)വിന്റെ കൈപിടിച്ചു ബൈഅത്ത് ചെയ്യുകയും ചെയ്തു.
അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ ആദ്യകാല ജീവിതം
അബൂബക്കര്‍(റ)വിന്റെ ഭരണത്തെപറ്റിയും ഭരണകാലത്തുണ്ടായ വികസനങ്ങളെപറ്റിയും പറയുന്നതിന്ന് മുമ്പ് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപറ്റി അല്‍പം പരാമര്‍ശിക്കുന്നത് സമുചിതമായിരിക്കും. അദ്ദേഹത്തിന്റെ ആദ്യപേര്‍ അബ്ദുല്ലാ എന്നായിരുന്നു. പിതാവിന്റെ പേര്‍ അബൂഖുഹാഫഃ എന്നും. അബൂബക്കര്‍ എന്നത് അദ്ദേഹത്തിന്റെ ഓമനപ്പേരാണ്. എല്ലാവിധ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ചുകൊണ്ട് പുരുഷന്മാരില്‍വെച്ച് ആദ്യം ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. നബി(സ) മിഅ്‌റാജിന്റെ സംഭവം വിവരിച്ചുകൊടുത്തപ്പോള്‍ അല്‍പ്പംപോലും അലോചിച്ച് നില്‍ക്കാതെ അത് അംഗീകരിക്കുകയാണ് അബൂബക്കര്‍(റ) ചെയ്തത്. ഇക്കാരണങ്ങളാല്‍ നബി(സ) അദ്ദേഹത്തെ സിദ്ധീഖ് (സത്യവാന്‍) എന്ന് വിളിച്ചു. നബി(സ)യുടെ ഗോത്രമായ ഖുറൈശ് തന്നെയായിരുന്നു അദ്ദേഹത്തിന്റെയും ഖബീല.
നബി(സ)യുടെ മുര്‍റത്ത് എന്ന പിതാമഹനില്‍ അദ്ദേഹത്തിന്റെ പിതൃബന്ധം ചെന്ന്മുട്ടുന്നു. നബി ജനിച്ച് രണ്ട് വര്‍ഷവും അല്‍പം മാസങ്ങളും കഴിഞ്ഞ ശേഷമാണ് അബൂബക്കര്‍ സിദ്ധീഖ(റ) ഭൂജാതനായത്. നബി(സ)യെപ്പോലെ മക്കയില്‍ തന്നെയാണ് ജനിച്ചത്. അദ്ദേഹത്തന്റെ കുടുംബതൊഴില്‍ കച്ചവടമായിരുന്നു. അതിനാല്‍ അദ്ദേഹവും ഒരു വ്യാപാരിയായിത്തീര്‍ന്നു. ധാരാളം ധനവും സമ്പാദിച്ചു. സല്‍സ്വഭാവിയും സര്‍വ്വ സ്വീകാര്യനുമായിരുന്നു അദ്ദേഹം. മദ്യപാനികളുടെ മധ്യത്തില്‍ ജീവിച്ചിട്ടും ഒരു തുള്ളി മദ്യംപോലും അദ്ദേഹം കഴിച്ചില്ല. തന്റെ പിതാക്കന്മാരും പിതാമഹന്മാരും ബിംബാരാധകന്മാരായിരുന്നുവെങ്കിലും ചെറുപ്പം മുതല്‍ക്ക് തന്നെ അദ്ദേഹത്തിന് അതിനോട് കഠിന വെറുപ്പായിരുന്നു.
പുരുഷന്മാരില്‍വെച്ച് ആദ്യമായി ഇസ്‌ലാംമതം സ്വീകരിച്ചത് അദ്ദേഹമാണ്. തുടര്‍ന്ന് അദ്ദേഹം എപ്പോഴും നബി(സ)യോടൊപ്പം തന്നെ വര്‍ത്തിക്കുകയും എല്ലാവിധേനയും നബി(സ)യെ സഹായിച്ചുകൊണ്ടിരിക്കുകയും ചെയ്തു. നബി(സ) മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ എല്ലാം കൈവെടിഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബി(സ)യെ അനുഗമിച്ചു. അദ്ദേഹം ഒരു ധനികനായിരുന്നു. എന്നാല്‍ തന്റെ ധനമെല്ലാം ഇസ്‌ലാമിന്ന് വേണ്ടി ചെലവഴിച്ചു. തന്റെ സ്വന്തം കുടുംബത്തിന് പോലും യാതൊന്നും ബാക്കിവെക്കുകയൂണ്ടായിരുന്നില്ല. പണക്കാരനായതോടുകൂടി തന്റെ എത്രയും ലളിതമായ ഒരു ജീവിതമാണ് അദ്ദേഹം സ്വീകരിച്ചത്. ഭരണത്തലവനായതിന്റെ ശേഷവും ഇതേനിലതന്നെ അദ്ദേഹം തുടര്‍ന്നു. ഭരണാധികാരം ഏറ്റെടുത്തതിന്റെ അടുത്ത ദിവസം തന്റെ കുറച്ച് വസ്ത്രങ്ങളുമായി കച്ചവടത്തിന്ന് വേണ്ടി പട്ടണത്തിലേക്ക് നടക്കുകയായിരുന്നു. വഴിയില്‍ വെച്ച് ഉമര്‍(റ) അദ്ദേഹത്തെ തടയുകയും അങ്ങ് മുസ്‌ലിംകളുടെ ഖലീഫയായി കഴിഞ്ഞിരിക്കുന്നതിനാല്‍ ഈ ജോലി പറ്റുകയില്ലെന്ന് അദ്ദേഹത്തെ ഉണര്‍ത്തുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം ചോദിച്ചത് തന്റെ കുടുംബത്തിന്റെ ജീവിതത്തിന്ന് മറ്റെന്ത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സ്വഹാബികള്‍ അദ്ദേഹത്തിന് തുഛമായ ഒരു വേതനം നിശ്ചയിച്ചുകൊടുത്തു.
ഖലീഫയായ ശേഷം ആദ്യംചെയ്ത പ്രസംഗം
ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അബൂബക്ര്‍ (റ) ജനങ്ങളെ അഭിസംബോധന ചെയ്തു ഒരു ഉഗ്രന്‍ പ്രഭാഷണം നടത്തി. ഈ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത, സത്യസന്ധത, വിശ്വാസദാര്‍ഢ്യം എന്നിവ തെളിഞ്ഞ് കാണുന്നുണ്ട്. അദ്ദേഹം പ്രസ്താവിച്ചു:
”മുസ്‌ലിംകളെ, ഞാന്‍ നിങ്ങളുടെ നേതാവായിരിക്കുകയാണ്. ഞാനാണെങ്കില്‍ നിങ്ങളില്‍വെച്ച് ഉത്തമനൊന്നുമല്ല. ഞാന്‍ നല്ലത് പ്രവര്‍ത്തിക്കുമ്പോള്‍ എന്നെ പിന്തുണക്കല്‍ നിങ്ങളുടെ കര്‍ത്തവ്യമാണ്. ഞാന്‍ തെറ്റായ മാര്‍ഗം സ്വീകരിച്ചാല്‍ എന്നെ സന്മാര്‍ഗത്തിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരലും നിങ്ങളുടെ കടമയാണ്. നിങ്ങള്‍ ജിഹാദിനെ കൈവിട്ട് കളയരുത്. ജിഹാദിനെ കൈയ്യൊഴിക്കുന്ന ഏതൊരു ജനതയും പരാജിതരും നിന്ദ്യരുമായിത്തീരുകയാണ് ചെയ്യുന്നത്. ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്ന കാലത്തോളം എന്നെ നിങ്ങള്‍ അനുസരിക്കുക. ഞാന്‍ അല്ലാഹുവിന്നും റസൂലിന്നും നേരെ ധിക്കാരം കാണിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്നെ കൈവിട്ട് കളയേണ്ടതാണ്. കാരണം പിന്നീട് എന്നെ അനുസരിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല”.
ഈ പ്രസംഗത്തിന്റെ അവസാനത്തില്‍ മര്‍ദ്ദിതരെ സഹായിക്കുകയും മര്‍ദ്ദകരെ അടിച്ചമര്‍ത്തുകയും ചെയ്യേണ്ട സംഗതി ഊന്നിപ്പറയുകയുണ്ടായി. ആയിരക്കണക്കായ സ്വഹാബികള്‍ ഈ പ്രസംഗം പള്ളിയില്‍വെച്ച് ശ്രവിച്ചു.

Monday, 3 April 2017

ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ കരാര്‍ നിയമനങ്ങള്‍
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷന്‍ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലെ വിവിധ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ പി.ബി. നമ്പര്‍ 436, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അയയ്ക്കണം. അവസാന തീയതി ഏപ്രില്‍ 15. വെബ്‌സൈറ്റ് www.kudumbashree.org.

Saturday, 1 April 2017

നഗരഗ്രാമാസൂത്രണ വകുപ്പില്‍ ഒഴിവുകള്‍

നഗര ഗ്രാമാസൂത്രണ വകുപ്പില്‍ പ്ലാനര്‍ അസോസിയേറ്റ്, പ്ലാനിംഗ് അസിസ്റ്റന്റ് (ജി.ഐ.എസ്), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ജി.ഐ.എസ്) കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫീസ്) തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. നഗര-ഗ്രാമാസൂത്രണത്തില്‍ ബിരുദാനന്തര ബിരുദമാണ് പ്ലാനര്‍ അസോസിയേറ്റിന് വേണ്ട യോഗ്യത. ശമ്പളം - 35,000 രൂപ. ജ്യോഗ്രഫി, ജിയോളജി, വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ജി.ഐ.എസ് സോഫ്റ്റ് വെയറില്‍ പ്രാവീണ്യവും അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗിലോ ജി.ഐ.എസിലോ ബിരുദവും ജി.ഐ.എസില്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാം. ശമ്പളം - മുപ്പതിനായിരം രൂപ. സിവില്‍ എന്‍ജിനീയറിംഗിലോ ആര്‍ക്കിടെക്ചറിലോ ഡിപ്ലോമയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ജി.ഐ.എസ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ശമ്പളം -ഇരുപതിനായിരം രൂപ. പ്ലസ് ടൂ/തത്തുല്യവും എം.എസ്. ഓഫീസ്, ഡി.റ്റി.പി മലയാളം, ഇംഗ്ലീഷ് എന്നിവയില്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫീസ്) തസ്തികയില്‍ അപേക്ഷിക്കാം. ശമ്പളം - പതിനയ്യായിരം രൂപ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത സംബന്ധിച്ച വിവരങ്ങളുമടങ്ങുന്ന അപേക്ഷ ഏപ്രില്‍ 20ന് മുമ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ (പ്ലാനിംഗ്), ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫീസ് (പ്ലാനിംഗ്), മൂന്നാംനില സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തിലോ ctpplanningkeralam@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ലഭ്യമാക്കണം. 

ഇസ്ലാമിക ചരിത്രം --അബൂബക്ര്‍(റ): കള്ളപ്രവാചകന്മാര്‍ക്കെതിരെ




നബി(സ) യുടെ നിര്യാണത്തെ തുടര്‍ന്ന് അറബ് ഉപദീപിന്റെ നാനാഭാഗത്തും ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കുമെതിരെ പലവിധ അക്രമങ്ങള്‍ തലപൊക്കുകയുണ്ടായി. ഇതിന്റെ ഫലമായി ഇസ്‌ലാമിന്ന് ഭൂമുഖത്ത് ഇനി അധികം നിലനില്‍പ്പുണ്ടാവുകയില്ലെന്ന ഒരു പൊതുവായ ഒരു തോന്നല്‍ വരെ സംജാതമായി. മുസ്‌ലിംകളില്‍തന്നെയും ഭയത്തിന്റെ കരിനിഴല്‍ പതിഞ്ഞു. ഈ അവസത്തില്‍ അബൂബക്കര്‍(റ)വിന്റെ സുധീരമായ നിലപാടാണ് ഇസ്‌ലാമിന്ന് രക്ഷയും ദാര്‍ഢ്യവും നല്‍കിയത്.
അബൂബക്കര്‍(റ) ഭരണനായകത്വം ഏറ്റെടുത്ത കാലത്ത് അറബ് ഉപദീപിന്റെ പലഭാഗങ്ങളിലും പലഗോത്രക്കാരും ‘മുര്‍തദ്ദു’ (മതത്യാഗിക) കളായിമാറിയിരുന്നു. അതിന്ന് പുറമെ പലവ്യാജപ്രവാചകന്മാരും പലയിടങ്ങളിലും ജനങ്ങളെ പിഴപ്പിക്കാനും തുടങ്ങി.
വേറൊരുവിഭാഗം ഇസ്‌ലാമിക നിയമങ്ങളില്‍നിന്ന് സക്കാത്ത് ഒഴിവാക്കിക്കിട്ടണമെന്ന ആവശ്യവുമായി പുറപ്പെട്ടു. ഇസ്‌ലാമിന്റെ മറ്റു നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ അവര്‍ തയ്യാറാണ്. സക്കാത്ത് ഒഴിവായിക്കിട്ടണമെന്ന അവരുടെ ആവശ്യം സിദ്ധീഖ്(റ)വിന്റെ മുമ്പിലെത്തിയപ്പോള്‍ രോഷാകുലനായുംകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചത് ഇങ്ങിനെയായിരുന്നു:
ഇസ്‌ലാമിന്റെ നിയമങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ ലോകത്തിലൊരു മനുഷ്യന്നും സാദ്ധ്യമല്ല. അല്ലാഹുവിനെക്കൊണ്ട് സത്യം, സക്കാത്ത് വകയിലുള്ള ഒരാട്ടിന്‍കുട്ടിയെയാണെങ്കിലും നല്‍കാതെ ആരെങ്കിലും തടഞ്ഞുവെക്കുകയാണെങ്കില്‍ അവരോട് ഞാന്‍ യുദ്ധംചെയ്ത് അത് പിടിച്ചുവാങ്ങുന്നതാണ്.
സിദ്ധീഖ്(റ)വിന്റെ ഈ പ്രഖ്യാപനത്തിന്ന് ശേഷവും പ്രതിലോമ ശക്തികള്‍ മുറക്ക് പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു. മുര്‍ത്തദ്ദുകള്‍, വ്യാജപ്രവാചകന്മാര്‍, സക്കാത്ത് നിഷേധികള്‍ എന്നീ വിവിധ തരക്കാര്‍ തങ്ങളുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്നുമാത്രമല്ല ജനങ്ങളെ വശീകരിക്കുവാന്‍ ആവുന്ന എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയും ചെയ്തു. ചില വ്യാജപ്രവാചകന്മാര്‍ തങ്ങളുടെ അനുയായികള്‍ക്ക് മദ്യപാനം, വ്യഭിചാരം എന്നീ ദുഷ്‌കൃത്യങ്ങളെ പരസ്യമായി അനുവദനീയമാക്കിക്കൊടുത്തു. ചിലര്‍ നമസ്‌കാരം ഒഴിവാക്കി. ചിലര്‍ പന്നിമാംസം അനുവദിച്ചുകൊടുത്തു. ചുരുക്കത്തില്‍ നബി(സ)വര്‍ഷങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തിയ സാംസ്‌കാരിക ധാര്‍മിക സൗധത്തെ ഈകൂട്ടര്‍ തകര്‍ത്തുതുടങ്ങി. ഭമുഖത്ത് നിന്ന് ഇസ്‌ലാമിനെ പിഴുതെറിയുവാനുള്ള ലക്ഷ്യത്തോടെ അവര്‍ പ്രവര്‍ത്തനത്തിന്ന് മുറുക്കം കൂട്ടുകയും ചെയ്തു.
നബി(സ) തന്റെ ജീവിത കാലത്ത് തന്നെ അസാധാരണ ധൈര്യവും അപാരമായ സ്ഥൈര്യവും കൈമുതലുള്ളവരും അര്‍പ്പണബോധത്തോടെ ദീനിന്നുവേണ്ടി എന്ത് ത്യാഗവും വരിക്കുവാന്‍ സന്നദ്ധതയുള്ളവരുമായ ഒരുകൂട്ടം മുസ്ലിംകളെ തയ്യാറാക്കിവെച്ചിരുന്നില്ലെങ്കില്‍ പ്രളയം കണക്കെ പ്രവഹിച്ചുവന്ന പ്രസ്തുത ശത്രുശക്തിയെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ ആരുമുണ്ടാകുമായിരുന്നില്ല. ഈ അവസരത്തില്‍ സിദ്ധീഖ്(റ)വിന്റെ ധീരമായ നായകത്വം ഇസ്ലാമിന്ന് യഥാസമയത്ത് കിട്ടിയ ഭാഗ്യമായി ഭവിച്ചു. മുര്‍തദ്ദുകളുടെയും വ്യാജപ്രവാചകന്മാരുടെയും പ്രവര്‍ത്തനം ഒടുവില്‍ മദീനാപട്ടണത്തെ തന്നെ അക്രമിക്കുന്നതില്‍ ചെന്നുകലാശിക്കുമെന്ന് അബൂബക്കര്‍(റ) ഭയപ്പെടുകയും അക്കാരണത്താല്‍ വേണ്ട മുന്‍കരുതലുകള്‍ ചെയ്യുകയും ചെയ്തു. ഇത് അസ്ഥാനത്തായിരുന്നില്ല. ചില ഗോത്രക്കാര്‍ സംഘടിച്ചുകൊണ്ട് മദീനയെ ആക്രമിച്ചു. പക്ഷേ, അലി(റ), ത്വല്‍ഹ(റ) എന്നിവരുടെ സുധീര നേതൃത്വത്തില്‍ മുസ്ലിം സേന ഈ ശത്രുക്കളെ മദീനക്ക് പുറത്തുവെച്ചുതന്നെ നിലംപതിപ്പിച്ചുകളഞ്ഞു. ഈ പരാജയംകൊണ്ട് ശത്രുക്കള്‍ അടങ്ങിയില്ല. അവര്‍ മറ്റൊരു വഴിക്ക് മദീനയെ വീണ്ടും അക്രമിക്കുകയും മുസ്ലിംകള്‍ക്ക് കഠിനമായ ആള്‍നാശവും സ്വത്ത് നാശവും വരുത്തിവെക്കുകയും ചെയ്തു!. പക്ഷേ, ഉടനെതന്നെ അബൂബക്കര്‍(റ) ഒരു സുശക്ത സൈന്യസമേതം പടക്കളത്തിലിറങ്ങുകയും കാഫിറുകളെ ദയനീയമാംവിധം പരാജയപ്പെടുത്തുകയും ചെയ്തു. പടക്കളം വിട്ട് നെട്ടോട്ടം തുടങ്ങിയ ആ വഞ്ചകന്മാരെ മുസ്ലിംസേന പിന്തുടരുകയും അവരുടെ നാടുകളില്‍ കടന്നു ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം അവര്‍ക്ക് പഠിപ്പിക്കുകയും ചെയതു. ഇതിനെ തുടര്‍ന്ന് നബി(സ)യുടെ നിര്യാണത്തോടുകൂടി മുസ്ലിംകളുടെ ശക്തി ക്ഷയിച്ചുപോയിട്ടില്ലെന്ന് മുശ്‌രിക്കുകള്‍ക്ക് ബോധ്യമായി.
മദീനയുടെ നേരെയുണ്ടായ ഈ ആക്രമണത്തിന്ന് ശേഷം അറബ് ഉപദീപിലെ എല്ലാ പ്രതിലോമകാരികളെയും അടിച്ചമര്‍ത്തേണ്ടത് ഇസ്ലാമിന്റെ നിലനില്‍പ്പിന്നും വളര്‍ച്ചക്കും അനിവാര്യമാണെന്ന് മുസ്ലിം നേതാക്കള്‍ മനസ്സിലാക്കുകയുണ്ടായി. അങ്ങനെ മുസ്ലിംകളുടെ പതിനൊന്ന് സൈനികസംഘങ്ങളെ അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്കയച്ചു. മുര്‍തദ്ദുകളെയും വ്യാജപ്രവാചകന്മാരെയും നേരിട്ട് അവരെ അറുതി വരുത്തേണമെന്ന് ഈ സൈന്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
വ്യാജപ്രവാചകന്മാരുടെ പതനങ്ങള്‍
വ്യാജപ്രവാചകന്മാര്‍ക്ക് അധികനാള്‍ തലയുയര്‍ത്തി നില്‍ക്കുവാന്‍ സാധിച്ചില്ല. മുസ്ലിം സേനകള്‍ക്ക് മുമ്പില്‍ ഒന്നിനുപിറകില്‍ മറ്റൊന്നായി അവര്‍ പരാജയമടഞ്ഞു. മജ്ദിന്നു സമീപം താവളമടിച്ച് മക്കയെ അക്രമിക്കുവാന്‍ വട്ടംകൂട്ടിക്കൊണ്ടിരുന്ന ത്വല്‍ഹത്തുല്‍ അസ്‌രീ എന്ന കള്ളപ്രവാചകനെ ഖാലിദുബ്‌നു വലീദ്(റ)വിന്റെ നേതൃത്വത്തില്‍ ചെന്ന ഒരു മുസ്‌ലിം സേന പൊടുന്നനെ അക്രമിച്ച് തരിപ്പണമാക്കി. അയാള്‍ ശാമിന്റെ ഭാഗത്തേക്ക് ഓടിപ്പോയി. പിന്നീട് അലി(റ)ന്റെ ഭരണകാലത്ത് അദ്ദേഹം തിരിച്ചുവന്നു ഇസ്ലാംമതം സ്വീകരിക്കുകയുണ്ടായി.
എടുത്തുപറയേണ്ട മറ്റൊരാള്‍ മാലിക്ബ്‌നു നുവൈര്‍ ആണ്. നബി(സ)യുടെ കാലത്ത് ഇയാള്‍ മുസ്ലിമായിരുന്നു. നബി(സ)യുടെ നിര്യാണാനന്തരം ഇയാള്‍ വിപ്ലവകാരിയായി മാറി. മക്കയും മദീനയും കീഴടക്കി ആധിപത്യം സ്ഥാപിക്കണമെന്ന് മോഹിക്കുകയും ചെയ്തു. ഖാലിദ്ബ്‌നു വലീദ്(റ) തന്നെയാണ് ഇയാളെയും നേരിട്ടത്. ഘോരമായ ഒരുസംഘട്ടത്തിന് ശേഷം മാലിക്ക് കീഴടങ്ങി. സക്കാത്ത് നിഷേധിയായിരുന്ന ഇയാള്‍ കീഴടങ്ങിയ ശേഷവും അതില്‍ തന്നെ ഉറച്ചുനിന്നു. അങ്ങനെ ഖാലിദ്(റ) അയാളെ വധിക്കുവാന്‍ കല്‍പിച്ചു. അയാള്‍ വധിക്കപ്പെടുകയും ചെയ്തു.
സജ്ജഹ് റാണി
കള്ളപ്രവാചകത്വം വാദിച്ച ഈ സ്ത്രീ സബായിലെ രാജ്ഞിയായിരുന്നു. കള്ളപ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബ് ഇവളെ വിവാഹം കഴിച്ചു. ആ കഥ രസകരമാണ്. സുന്ദരിയായ സജാഹിന്റെ അനുകൂലികളായി ധാരാളം ആളുകളുണ്ടായിരുന്നു. പന്നിയിറച്ചി തിന്നല്‍, മദ്യപാനം, വ്യഭിചാരം എന്നീ നിന്ദ്യക്രിയകള്‍ തന്റെ അനുയായികള്‍ക്ക് ഇവള്‍ അനുവദിച്ചുകൊടുത്തു. സുഖലോലുപയായ ഈ റാണി എല്ലാതരം സുഖലോലുപതയും നടപ്പിലാക്കി. ഈ റാണിയെ വശത്താക്കിയാല്‍ കൊള്ളാമെന്ന് മുസൈലിമത്തിന് ആഗ്രഹം ജനിച്ചു. അവന്‍ സജാഹിന്ന് ഇങ്ങനെ എഴുതി: മുഹമ്മദ്(സ)യുടെ ജീവിത കാലത്ത് പ്രവാചകത്വത്തിന്റെ പകുതി ഞാന്‍ അദ്ദേഹത്തിന് വിട്ടുകൊടുത്തിരുന്നു. ഇപ്പോള്‍ അദ്ദേഹം മരിച്ചുകഴിഞ്ഞിരിക്കയാല്‍ ആ പകുതി നിങ്ങള്‍ക്ക് വിട്ടുതരാം. നിങ്ങള്‍ സൈന്യത്തെ കൂടാതെ ഒറ്റക്ക് ഇങ്ങോട്ട് വരിക. ബാക്കി സംഗതികളെല്ലാം നമുക്ക് നേരില്‍ പറഞ്ഞുതീര്‍ക്കാം”. ഇതായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. എഴുത്തിന്റെ ഉള്ളടകം ഗ്രഹിച്ചയുടനെ സജാഹ് മുസൈലിമത്തിന്റെ സന്നിധിയില്‍ ചെന്നു. മൂന്ന് ദിനരാത്രങ്ങള്‍ അവന്റെ തമ്പില്‍ കൂടിയ ശേഷം അവര്‍ തമ്മില്‍ വിവാഹം നടന്നു. പിന്നീട് സജാഹ് തന്റെ സൈനികരിലേക്ക് തിരിച്ചു. പ്രതീക്ഷക്കെതിരായി അവള്‍ അവിടെ കണ്ട കാഴ്ച ഭയങ്കരമായിരുന്നു. അവര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് റാണിക്ക് ബോധ്യമായി. അവരെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി ഇശാ, ഫജ്ര്‍ എന്നീ നിസ്‌കാരങ്ങളെ ഇളവ്‌ചെയ്തു കൊടുത്തുനോക്കി. പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ തന്റെ ജീവന്‍പോലും രക്ഷപ്പെടുത്തുവാന്‍ സജാഹിന്ന് സാധിക്കാതെ വന്നു. ഇങ്ങനെ ഈ ശല്യം സ്വയം കെട്ടടങ്ങി.
മുസൈലിമത്തുല്‍ കദ്ദാബ്
ഇയാളുടെ ആദ്യനാമം മുസൈലിമത്തുബ്‌നുല്‍ ഹബീബ് എന്നായിരുന്നു. ഇയാള്‍ യമാമ:യിലെ ബനു ബനീഫ ഗോത്രത്തലവനായിരുന്നു. നബി(സ)യുടെ ജീവിതകാലത്തുതന്നെ പ്രവാചകത്വം വാദിച്ചിരുന്ന ആളാണിയാള്‍. നബി(സ)യുടെ നിര്യാണത്തെ തുടര്‍ന്ന് ഇയാള്‍ തന്റെ നിര്‍മിത മതത്തിനുവേണ്ടിയുള്ള കുപ്രചരണങ്ങള്‍ ശക്തിപ്പെടുത്തി. കുറേ ഗോത്രങ്ങളെ പാട്ടിലാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. ഇയാളെ നേരിടാന്‍ ആദ്യം നിയുക്തമായ ഒരു മുസ്ലിംസേന പരാജയപ്പെട്ടുപോയി! പിന്നീട് ഖാലിദുബ്‌നു വലീദ് തന്നെ നിയോഗിക്കപ്പെട്ടു. യമാമക്ക് സമീപം ഒരിടത്ത് വെച്ചു രണ്ടു സൈന്യങ്ങളും ഏറ്റുമുട്ടി. പ്രഥമ സംഘട്ടനത്തില്‍ തന്നെ മുസൈലിമ: വധ്യനായി. തുടര്‍ന്ന് അവന്റെ സൈന്യം ഛിന്നഭിന്നമായി. ഈ യുദ്ധത്തില്‍ മുസ്ലിംകള്‍ക്ക് വലിയ ആള്‍നാശം സംഭവിച്ചു. ഖുര്‍ആന്‍ മന:പാഠമുണ്ടായിരുന്ന ഒട്ടേറെ സഹാബികള്‍ രക്തസാക്ഷികളായി. എങ്കിലും ഇവന്റെ ശല്യങ്ങളില്‍ നിന് ഇസ്ലാമും മുസ്ലിംകളും രക്ഷപ്പെട്ടു.
ബഹ്‌റൈനിയിലെ കുഴപ്പം
നബി(സ)യുടെ വഫാത്തിനെ തുടര്‍ന്ന് ബഹറൈനിയിലെ ബനൂബക്ക്ര്‍ ഗോത്രക്കാര്‍ മതത്യാഗികളായിമാറി. കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി. അവരെ അമര്‍ത്തുവാനും ഒരു യുദ്ധം ചെയ്യേണ്ടി വന്നു മുസ്ലിംകള്‍ക്ക്. യുദ്ധത്തില്‍ അവരുടെ നേതാവ് കൊല്ലപ്പെടുകയും അവര്‍ ദയനീയമാംവിധം പരാജയമടയുകയ ചെയ്തു.
അമ്മാനില്‍
നബി(സ)യുടെ വിയോഗവാര്‍ത്ത കേട്ട് അമ്മാനില്‍ ലഖീത്വ്ബ്‌നുമാലിക് എന്നൊരാള്‍ പ്രവാചകത്വം വാദിച്ചു. കുറേ ആളുകള്‍ അനുഗമിക്കുകയും ചെയ്തു. ഈ ശല്യം അപകടമായിത്തീരുമെന്ന് കണ്ടപ്പോള്‍ ഖലീഫ: അബൂബക്കര്‍(റ) ഒരു സൈന്യത്തെ അങ്ങോട്ടയച്ചു. വ്യാജപ്രവാചകന്‍ വലിയ ധീരതയോടുകൂടെ പോരാടിയെങ്കിലും മുസ്ലിം സൈന്യത്തിന്റെ മുമ്പില്‍ അതൊന്നും ഫലപ്പെട്ടില്ല. അവന്‍ പരാജയപ്പെടുക തന്നെ ചെയ്തു. അങ്ങനെ അമ്മാനിലെ കുഴപ്പവും കെട്ടടങ്ങി.
അസ്‌വദു അന്‍സി
നബി(സ)യുടെ ജീവിത കാലത്ത് തന്നെ ഇയാള്‍ നുബുവത്ത് വാദിച്ചിരുന്നു. സ്വന്തം ജനതയുടെ കൈകള്‍കൊണ്ട് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു. എങ്കിലും ഇയാളുടെ അനുയായികള്‍ യമനില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. നബി(സ)യുടെ നിര്യാണാനന്തരം ഇവരുടെ ശല്യം ഉഗ്രമായി. ഇതിനെ തുടര്‍ന്ന് ഇവരെ നേരിടുവാന്‍ ഒരു മുസ്ലിം സൈന്യത്തെ അങ്ങോട്ടയച്ചു. ഘോരമായ ഒരു പോരാട്ടത്തിന്ന് ശേഷം ഈ മതത്യാഗികള്‍ തോറ്റമ്പി.
ഇതിന് ശേഷം മുസ്ലിംകള്‍ ഗോത്രക്കാരുടെ നേരെ തിരിഞ്ഞു. ഇസ്ലാമതം ത്യജിച്ചുകളഞ്ഞ ഈ കൂട്ടര്‍ ഒരു ഉഗ്രന്‍ സമരത്തിന് തയ്യാറെടുക്കുകയായിരുന്നു. മുസ്ലിംസേന അവരെ പെട്ടെന്ന് ആക്രമിച്ചു തോല്‍പ്പിച്ചു. അനന്തരം അവരുടെ നേതാവായിരുന്ന അഷ്അശ് ഇസ്ലാംമതം സ്വീകരിച്ചു. തുടര്‍ന്ന് അനുയായികളും. ചുരുക്കിപ്പറഞ്ഞാല്‍ നബി(സ)യുടെ വഫാത്തിനെ തുടര്‍ന്ന് അറബ് ഉപദ്വീപില്‍ കൊടുങ്കാറ്റുപോലെ അടിച്ചുകയറിയ മതത്യാഗികളുടെയും വ്യാജപ്രവാചകന്മാരുടെയും കലാപകാരികളുടെയും മുന്നേറ്റങ്ങളെ ഒരുവര്‍ഷത്തില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ അബൂബക്ര്‍(റ) അടിച്ചമര്‍ത്തുകയും അവരുടെ തെറ്റായ ആദര്‍ശങ്ങളേയും വിശ്വാസാചാരങ്ങളേയും തുടച്ച് നീക്കുകയും ചെയ്തു. അങ്ങിനെ ഒരിക്കല്‍കൂടി അറബ് ഉപദ്വീപിന്റെ സകല മുക്ക്മൂലകളില്‍ നിന്നും അല്ലാഹു അക്ബര്‍ എന്ന ധ്വനി അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുവാന്‍ തുടങ്ങി.
ഖാസി സി.എം. അബ്ദുല്ല മൗലവി