
പടിഞ്ഞാറിന്റെ കല്‍പനകളോരോന്നും വിഴുങ്ങാന്‍ ഒരുങ്ങിക്കഴിഞ്ഞ നവമുസ്‌ലിം ഉയര്‍ത്തിപ്പിടിച്ചിരിക്കു ന്നത് തന്റെ പിതാക്കളെ കൊന്ന് കൊലവിളിച്ച വെള്ളക്കാരന്റെ അതേ മുഷ്ടിയാണെന്ന് മറന്ന സാഹചര്യത്തിലേക്കാണ് ഒരു വഞ്ചനയുടെ കഥ പറഞ്ഞ് തന്ന് ഏപ്രില്‍ ഫൂള്‍ വീണ്ടും വന്നെത്തുന്നത്. മനോഹരമായി തന്റെ സഹോദരനെ പറ്റിക്കാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ നഷ്ടപ്പെടുത്തുന്നത് തന്റെ വിശ്വാസമാണെന്ന് തിരിച്ചറിയാതെ സ്ഥാപിതമായ മസ്തിഷ്‌കപ്രക്ഷാളനത്തിന്റെ ഇരകളാകുന്നവര്‍ ഇന്നിന്റെ മുസ്‌ലിമാണ്. മതേതരമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുകയെന്ന പേരില്‍ സാംസ്‌കാരിക രംഗം തന്നെ തുനിഞ്ഞിറങ്ങുമ്പോള്‍ പടിഞ്ഞാറില്‍ നിന്നും ഒരുചിരി ഉയര്‍ന്നു കേള്‍ക്കാം, തങ്ങളൊരുക്കിയ വഞ്ചനയില്‍ ഓരോ മുസ്‌ലിമും വീഴുമ്പോള്‍ അവര്‍ക്ക് ചിരിക്കാതിരിക്കാനാവില്ലല്ലോ.
ഈ കാലത്തിന് വേണ്ടിയായിരുന്നു അവരിത്രെ കാലം ഏപ്രില്‍ ഫൂള്‍ കൊണ്ടാടിയിരുന്നത്. പിന്നാമ്പുറമന്വേഷിക്കാതെ ഏറ്റുപിടിക്കുന്ന ആഘോഷക്കമ്മിറ്റിക്കാരുടെ വരവായിരുന്നു അവര്‍ പ്രതീക്ഷച്ചിരുന്നത്.
സമയം കൊല്ലികള്‍ എന്നതിനപ്പുറത്തേക്ക് എത്താന്‍ ഇത്ര വളര്‍ന്നിട്ടും സാധിക്കാത്ത ചില മുരടന്‍ സിനിമകള്‍ ഈ ഏപ്രില്‍ ഫൂള്‍ പ്രമേയമാക്കി അവതരിച്ചിരുന്നു.ഇത്തരം സിനിമകള്‍ കീഴടക്കിയ കമ്പോളങ്ങളും ജനമനസ്സും ജീര്‍ണ്ണതയുടെ പ്രതിരൂപങ്ങളായി പരിണമിച്ചിട്ടുണ്ട്. നുണ പറയാന്‍ മാത്രം പഠിപ്പിക്കുകയും,നുണക്ക് മേല്‍ നുണ വെച്ച് സുന്ദരകെട്ടുകഥകളെങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നുമൊക്കെ കാണിച്ചു കൊടുത്ത് ന്യൂ ജെന്‍ ഗീബല്‍സുകളെ വാര്‍ത്തെടുക്കുക മാത്രമാണല്ലൊ സിനിമകള്‍ ചെയ്യുന്ന കമനീയ ദൗത്യം.പരമപ്രധാനമായ ചില മൂല്ല്യങ്ങള്‍ തനിക്കുണ്ടെന്ന് തിരിച്ചറിയാത്ത സാഹചര്യത്തില്‍ മുസ് ലിം ഭൂരിപക്ഷഇടങ്ങളില്‍നിന്നു പോലും സിനിമ വന്‍ വിജയം കൊയ്യുന്നത് ഭീതിയോടെ കാണേണ്ടിയിരിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ വിവിധ ഭാവങ്ങളോടെ ഫിലീമുകളിലൂടെയും, ഇതര മാധ്യമങ്ങളിലൂടെയും വന്‍തോതില്‍ പ്രചാരം നല്‍കിത്തുടങ്ങിയതെല്ലാം മുസ് ലിം ഇത് ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒളിക്കണ്ണിട്ടായിരുന്നു.സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്,ഇംഗ്ലണ്ട്,പോളണ്ട് എന്നിവിടങ്ങളില്‍ വന്‍ സ്വീകാര്യതയോടെ ആഘോഷിക്കപ്പെട്ടിരുന്നത് സദാ വീക്ഷിച്ചിരുന്ന മുസ്‌ലിം തന്നിലേക്ക് സന്നിവേശിക്കപ്പെട്ടിരുന്ന ലാഘവത്ത്വതിരിച്ചറിയാതിരുന്നത്ദൗര്‍ഭാഗ്യകരം തന്നെ. പാശ്ചാത്യന്റെ മൂല്ല്യം കെട്ട ‘ചിയേഴ്‌സ്’വിളികളുടെയും,പരസ്ത്രീ പ്രവേശത്തോടുമുള്ള തികഞ്ഞ ലാഘവത്വം. സ്ത്രീ ശരീര ദര്‍ശനത്തോടുള്ള മൃദുല സമീപത്തിലെത്തിക്കഴിഞ്ഞിട്ട്,നഗ്നതപാപമല്ല എന്ന തരത്തില്‍ വരെ ചിന്തിക്കാന്‍ പാകപ്പെട്ട് പാശ്ചാത്യ അനുകരണ ഭ്രമത്തിലൂടെ മുസ് ലിമെത്തി നില്‍ക്കുന്നു.
ചരിത്ര പാശ്ചാതലം

വിഢികളുടെ ഈ ദിനം എങ്ങനെ തുടങ്ങി? അഭിപ്രായ അനൈക്യങ്ങളുടെ പാശ്ചാതലത്തിലാണ് ഓരോ ഏപ്രില്‍ ഫൂളും പുലരുന്നത്.
ഏപ്രില്‍ ഫൂള്‍സ് ഡേ(1993) എന്ന ബ്രൈയ്‌സ് കോര്‍ട്ടിനേയ്‌സിന്റെ നോവല്‍, അടങ്ങുന്ന കൃതികളും ഏപ്രില്‍ ഫൂളിന്റെ സന്ദേശം പേറി നിലനില്‍ക്കുന്നുവെണ്‍ങ്കില്‍ പോലും ഇതെങ്ങനെ തുടങ്ങിയെന്നതിന് ഉത്തരം വ്യക്തമല്ല. 1582 ല്‍ ജൂലിയന്‍ കലണ്‍ ണ്ടറില്‍ നിന്ന് ഗ്രിഗേറിയന്‍ കല ണ്ടറിലേക്ക് മാറിയ സാഹചര്യത്തോട് ബന്ധപ്പെടുത്തിയാണ് ഏപ്രില്‍ ഫൂള്‍ വന്നതെന്നും, പുരാതന റോമില്‍ ആഘോഷിക്കപ്പെട്ട ”ഹിലാരിയ” എന്ന ആഘോഷത്തിന്റെ മറുവശമാണെന്നും രേഖപ്പെടുത്തിയ ചരിത്രകാരന്‍മാരു ണ്ടണ്‍്. മാര്‍ച്ചിന്റെ അവസാനത്തില്‍ വേഷപ്രച്ഛന്നരായി നൃത്തമാടി അന്ന് ”ഹിരാലിയ” ആഘോഷിക്കപ്പെട്ടിരുന്നു. ഇത് വസന്തത്തിന്റെ ആദ്യ ദിനമായി ഗണിക്കുകയും, പെടുന്നനെയുള്ള കാലാവസ്ഥ വ്യതിയാനത്തില്‍ ‘സൈബല’ എന്ന പുരാതന ഗ്രീക്ക് അമ്മദേവതയെ പ്രീതിപ്പെടുത്തിക്കൊ ണ്ടണ്‍് ആഘോഷിക്കപ്പെടണമെന്ന് കരുതപ്പെടുകയും പില്‍ക്കാലം അത് ഇത്തരമൊരാഘോഷമായി വളര്‍ന്നെന്നും പറയപ്പെടുന്നു.
ഏപ്രില്‍ ഫൂളിന്റെ ചരിത്രമന്വേഷിക്കുന്ന പടിഞ്ഞാറിന്റെ ചരിത്രകാരന്മാരില്‍ പലരും പലവഴി ക െണ്ടത്തിയവരാണ്.’ബ്രോണര്‍’നല്‍കുന്ന ഏപ്രില്‍ഫൂള്‍ ഉറവിടം തന്നെ വിവിധങ്ങളായി,കേവല അഭിപ്രായങ്ങള്‍ മാത്രമായി നിലകൊള്ളുന്നതായി കാണാം.ഈ വിവാദ പ്രസ്താവനകളൊക്കെയും ജിയോ ഫെറി ചൗസറിന്റെ ‘ദി കാണ്‍ര്‍ ബ്രെറി ടെയ്ല്‍സ്’ധ1392പഎന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഉദ്ധരിക്കപ്പെട്ടതാണ്.ഇതില്‍ വിചിത്രമായതും പ്രമുഖ ചരിത്രകാരന്മാര്‍ തള്ളിക്കളഞ്ഞതുമായ വിതണ്ഡവാദങ്ങളും കാണുന്നു.’മാര്‍ച്ച്32’എന്ന തിയ്യതി ഉയര്‍ത്തിയ തമാശ പില്‍കാലം ഏറ്റെടുത്തു എന്നുവരെ പറഞ്ഞുവെക്കുന്ന വാദഗതികള്‍ തികഞ്ഞ മണ്ടണ്‍ത്തരങ്ങളാണെന്ന് മിഡിലീസ്‌ററുകള്‍ തന്നെ സമ്മതിക്കുന്നു.ഇതിനു പുറമെ ചില വിശദീകരണങ്ങളും ബ്രോണര്‍ നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. മിക്കതും ഒറ്റനോട്ടത്തില്‍ തന്നെ തികഞ്ഞ വിഢിത്തങ്ങളെന്ന് മനസ്സിലാകും.
ബ്രിട്ടനിലുട നീളം പതിനെട്ടാം നൂറ്റാ ണ്ടണ്‍ില്‍ വന്‍ പ്രചാരം നേടിയ ഈ ദിനം സ്‌കോര്‍ട്ട്‌ലാന്‍ഡില്‍ ര ണ്ടണ്‍് ദിവസത്തെ പരമ്പരാഗത ആചാരമായിട്ടാണ് കൊണ്ടണ്‍ാടാറുളളത്. ആധുനികതയിലേക്ക് കടക്കും തോറും പത്രങ്ങളിലൂടെയും റേഡിയോയിലൂടെയും ടി.വിയിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇത് പടര്‍ന്നതായി കാണുന്നു. 1957 ല്‍ യയര പടച്ചുവിട്ട വ്യാജവാര്‍ത്ത ധാരാളം പ്രേക്ഷകരെ ഫൂളാക്കിയിരുന്നതടക്കം കുറേ ബഡായിക്കഥകളിലൂടെ ഏപ്രില്‍ ഫൂള്‍ നിലനില്‍ക്കുമ്പോള്‍ അതില്‍ മുസ്‌ലിംകളെ ഇത്ര പരിഭ്രാന്തരാകുന്ന കാര്യമെന്ത ്?
അനേകം പടിഞ്ഞാറന്‍ മിത്തുകള്‍ക്കിടയില്‍ അമര്‍ന്നുപോയ ഈ ചോദ്യം ശരം കണക്കെ പലയാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള വാതില്‍ കാണിച്ചു തരുന്നു. മുസ് ലിം തന്റെ സ്വത്വയാഥാര്‍ത്ഥ്യങ്ങള്‍ തരഞ്ഞുപിടിക്കേ ണ്ടണ്‍ത് ഇവിടെ നിന്നാണെന്ന് ഈയുള്ളവന്‍ മനസ്സിലാക്കുന്നു.
അന്ന് മുസ് ലിം സ്‌പെയ്ന്‍ കീഴടങ്ങിയത് ജനുവരിയിലാണെന്ന വാദമാണ് മിക്ക ഗ്രന്ഥങ്ങളിലും കാണാന്‍ സാധിക്കുക.പക്ഷെ അങ്ങനെയെങ്കില്‍ ഫെര്‍ഡിനന്റ് കീഴടക്കി മുസ്‌ലിം ജനസഞ്ചയത്തെ ഒന്നടങ്കം കൊന്നൊടുക്കിയ ദാരുണസംഭവം ഏപ്രില്‍ ഒന്നിനാണെന്നും അതിന്റെ തുടര്‍ച്ചയാണ് ഏപ്രില്‍ ഫൂളുമെന്നൊക്കെയുള്ള വാദം എങ്ങനെ ശരിയാകും?ഉത്തരം വളരെ ലളിതമാണ്.ചരിത്രം ഇവിടെ പതിവു പോലെ സൃഷ്ടിക്കപ്പെടുകയായിരുന്നു.ഈ ചരിത്രം രേഖപ്പെടുത്തിയവരെല്ലാം യൂറോപ്യരോ, ക്രിസ്തീയരോ ആണ് എന്നതാണ് ഇതിലെ വൈചിത്ര്യം.അങ്ങനെ ഏപ്രില്‍ ഒന്നിന് കീഴടക്കി പ്രസ്തുത ആഘോഷം ജനുവരിയിലേക്ക് നീട്ടി വെച്ച് പുതു വര്‍ഷാരംഭത്തില്‍’ഫൂളിഷ് നെസ്സ് ഓഫ് മുസ് ലിം ‘അവര്‍ തിമര്‍ത്താഘോഷിക്കുന്നു എന്ന നിഗമനത്തിലാണ് ചരിത്രകാരന്മാര്‍ എത്തുന്നത്.ഇങ്ങനെയൊക്കെയുള്ള വാദഗതികള്‍ക്കിടയിലൂടെ സഞ്ചരിക്കുമ്പോഴാണ് മുസ് ലിം തന്റെ പ്രപിതാക്കളുടെ ത്യാഗപൂര്‍ണമായ ജീവിത സപര്യയെക്കുറിച്ചറിയുന്നത്.സ്‌പെയ്‌നിന്റെ മണ്‍തരികള്‍ക്കു പോലും ഇസ് ലാമിനെ പരിചയപ്പെടുത്തികൊടുത്ത ത്യാഗസൂരികള്‍ മത സൗഹാര്‍ദത്തിന് വലിയ വിലകല്‍പ്പിച്ചവരായിരുന്നു. കൊറദോബ,ഗ്രാനഡ,ടോളിഡോ അടങ്ങുന്ന വിജ്ഞാന സമ്പന്നമായ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ മുസ് ലിംകള്‍ മാത്രം അധിവസിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്‍ായിട്ടില്ല.സ്ഥലനിവാസികളായ ജൂതന്മാരെ പോലും അകാരണമായി ഉപദ്രവിക്കാതെ മതസൗഹാര്‍ദത്തിന്റെ വിളനിലയമാക്കി ഇസ് ലാമിന്റെ മഹത്തായ പ്രത്യേയശാസ്ത്രം ഇതര മതസ്ഥരെ കൂടി ഉള്‍ക്കൊള്ളിക്കുന്നുവെന്ന് വിളിച്ചറിയിച്ചിരുന്നു.
പുരാതന ഗ്രീക്ക് തത്വജ്ഞാനികളുടെ ലാറ്റിന്‍ ഭാഷയില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത് ലോകത്തിന് വിജ്ഞാന ശേഖരത്തിന്റെ വിഭവങ്ങള്‍ പുന;സ്ഥാപിച്ചു കൊടുത്ത ചരിതാര്‍ത്ഥ്യമാണ് ഓരോ മുസ്‌ലിമിനും സ്‌പെയ്‌നിനെക്കുറിച്ചോര്‍ക്കുമ്പോള്‍. അറബി വ്യാകരണത്തില്‍ നിന്നു തുടങ്ങി വൈദ്യശാസ്ത്രമടങ്ങുന്ന നിരവധി വിജ്ഞാന ശാഖകളില്‍ തന്റേതായ കയ്യൊപ്പു ചാര്‍ത്തി, ആ വിജ്ഞാന മേഖലകളെ വിസ്തൃതിയും വിശ്രുതവുമാക്കിയ പണ്ഡിത ശീര്‍ഷ്യര്‍ സ്‌പെയ്‌നിന്റെ സംഭാവനയാണ്.
വൈദ്യ ശാസ്ത്ര രംഗത്ത് മുസ്‌ലിം ശാസ്ത്രജ്ഞര്‍ അര്‍പ്പിച്ച മഹത്വരമായ സംഭാവനകളുടെ അടിത്തറയിലാണ് നവീന ശാസ്ത്രക്രിയയും മരുന്നുകളും വികസിച്ചിട്ടുള്ളത്. മുസ്‌ലിം സ്‌പെയ്‌നിന്റെ വിജ്ഞാന സിരാകേന്ദ്രമായ കൊറദോബയില്‍ ജനിച്ച ആധുനിക സര്‍ജറിയുടെ പിതാവ് അബ്ദുല്‍ കാസിം അല്‍ അസ്‌രമി (9311003) വിശ്രുതമായ ഗ്രന്ഥ ശേഖരമുള്ള പണ്ഡിത ശ്രേഷ്ഠനാണ്. മഹാന്റെ അല്‍ തബ്‌രീം എന്ന ഗ്രന്ഥം വൈദ്യ വിജ്ഞാന കോശമാണ് (മെഡിക്കല്‍ എന്‍സൈക്ലോപീഡിയ). പശ്ചാത്യര്‍ക്കിടയില്‍ അല്‍ ബുഖാസിസ് എന്നറിയപ്പെടുന്ന ഈ പണ്ഡിതനെ മറച്ച് വെച്ച് ഒരു ചരിത്രം സൃഷ്ടിക്കുക എന്നത് അസാധ്യമായതിനാലാണ് ഈ പേരുമാറ്റം എന്ന് മനസ്സിലാക്കേണ്‍ിയിരിക്കുന്നു.
വിജ്ഞാന മേഖലയിലെ കുലപതിയും, ചരിത്ര ദര്‍ശനത്തിന് അടിത്തറ പാകിയ മുഖദ്ദിമയുടെ രചയിതാവുമായ വിജ്ഞാന കുലപതി ഇബ്‌നു ഖല്‍ദൂന്‍ സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്. ഇവരടങ്ങുന്ന വന്‍ശാസ്ത്ര നിരയെ തന്നെ ലോകത്തിന് സമര്‍പ്പിക്കാന്‍ മുസ്‌ലിം സ്‌പെയ്‌നിന് കഴിഞ്ഞ് അവിശ്രാന്ത പരിശ്രമത്തിലൂടെയായിരുന്നു. ഗവേഷണ പരീക്ഷണങ്ങളുടെ വിജയകരമായ നൂറ്റാണ്ടണ്‍ുകളായിരുന്നു സ്‌പെയിന്‍ മുസ്‌ലിം കാലം. ജൂതര്‍ കൂടി ഉണ്ടായിരുന്ന സാമൂഹിക ക്രമത്തില്‍ മുസ്‌ലിം ജീവിത ശൈലി എല്ലാവര്‍ക്കും സുപരിചിതമായിരുന്നു.
ഏപ്രില്‍ഫൂള്‍;തെറ്റിധാരണകളുടെ ഉറവിടം വെസ്റ്റ് തന്നെ
ബൗദ്ധികമായും കായികമായും വന്‍ശക്തി പ്രാപിച്ച മുസ്‌ലിംകളെ സ്‌പെയ്‌നില്‍ നിന്നൊഴിപ്പിക്കാന്‍ തലപുകഞ്ഞാലോചിച്ച ഓറിയിന്റലിസ്റ്റുകളുടെ ആസ്രൂതിത നീക്കത്തിന്റെ ഫലമായിട്ടായിരുന്നു അന്ന് നടന്ന തന്ത്രപരമായ ചലനങ്ങള്‍. അവര്‍ മുസ്‌ലിം ജീവിത ശൈലിയെക്കുറിച്ച് പഠിക്കാന്‍ ചാരന്‍മാരെ സ്‌പെയ്‌നിലേക്കയച്ചു തുടങ്ങി. ഇസ്‌ലാമിനെക്കുറിച്ച് അടുത്തറിഞ്ഞ് വികലമാക്കി പുറം ലോകത്തെത്തിക്കുക എന്ന ശ്രമകരമായ ദൗത്യം അവര്‍ കുബുദ്ധിയോടെ നിറവേറ്റിയിരുന്നു.
ഓറിയന്റലിസ്റ്റത്തിന്റെ പിറവി ചരിത്രപരമായി പറയുമ്പോള്‍ സ്‌പെയ്‌നിലെ ഇസ് ലാമിക വിജ്ഞാന വിപ്ലവത്തിന് ശേഷമോ ,കുരിശുയുദ്ധത്തിന് ശേഷമോ ആണ് ഇതിന്റെ പിറവി.ആയുധബലം കൊണ്ട് മുസ് ലിംകളെ തോല്‍പിക്കാനാകില്ല എന്ന് എന്ന് കുരിശുയുദ്ധമവരെ പഠിപ്പിച്ചതിനാല്‍ ഇനിയുള്ള മാര്‍ഗം ഇസ് ലാമിന്റെ ആശയങ്ങള്‍ ് വികലമായി ചിത്രീകരിക്കല്‍ മാത്രമാണ് ഏകവഴിയെന്ന അറിഞ്ഞതിനാല്‍ പാതിരിമാര്‍ ചാര•ാരെ കൊറദോബയിലേക്ക് അയച്ചു. അവരും ഇസ് ലാം പഠിക്കാനെന്നോണം സ്‌പെയിനില്‍ വന്നു കൂടി.ഇസ് ലാമിനെ ക്കുറച്ചറിഞ്ഞ ശേഷമായിരുന്നു അവര്‍ ഹദീസുകള്‍ കെട്ടിചമച്ച് വിശ്വാസികളുടെ വിശ്വാസത്തില്‍ വിഷം കലര്‍ത്താന്‍ തുനിഞ്ഞിറങ്ങിയത്. കടുത്ത നിരോധനാജ്ഞയുള്ള മദ്യത്തെ വരെ അവര്‍ ന്യായീകരിച്ചിരുന്നു. ജ്ഞാനികളായ മുസ് ലിംകളില്‍ രൂഢമൂലമായ വിശ്വാസത്തെ ഇളക്കാനായില്ലെങ്കിലും ആ പ്രവര്‍ത്തനത്തിന്റെ സ്വാധീനം മുസ് ലിം സ്‌പെയ്ന്‍ നഷ്ടത്തില്‍ നിഴലിച്ച കാണാമായിരുന്നു.
ഇസ് ലാമിനെ എതിര്‍ക്കാന്‍ ആദ്യം നന്നായി പഠിക്കണമെന്ന് മനസ്സിലാക്കിയ പാതിരിമാര്‍ 1312ല്‍ ക്രൈസ്തവ മേലാധികാരികളുടെ ആഭിമുഖ്യത്തില്‍ നടന്ന വിയന്ന കരാറില്‍ ഓക്‌സ്‌ഫോര്‍ഡ്,പാരിസ്,പൊളോണിയം എന്നിവിടങ്ങളില്‍ ഇസ്ലാമിക് ചെയര്‍ ഉദ്ഘാടനം ചെയ്തു.ഇത് ഇസ് ലാമിനെ മഹത്വവല്‍കരിക്കാനല്ല വിമര്‍ശിക്കാനാണ് നിലകൊള്ളുന്നത്.് സ്‌പെയ്‌ന് ഭരണകാലം പാതിരിമാര്‍ മുസ് ലിംകളുടെ ശാസ്ത്രീയ പുരോഗതിയില്‍ അന്ധാളിച്ച് തങ്ങളുടെ മൂല്ല്യമില്ലാത്ത മതകീയ സാഹചര്യത്തെ സംസ്‌കരിക്കാന്‍ അവരും പോയി അറിവ് നുകര്‍ന്നു.മുസ് ലിംകളുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തു.ജോര്‍ഡ് ഡി ക്രിമോണയാണ് ഇബ്‌നു സീന,ഇമാം റാസി എന്നിവരുടെ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തത തുടങ്ങി അറുപതോളം മൂല്ല്യവത്തായ ഗ്രന്ഥങ്ങള്‍ ഇവര്‍ വിവര്‍ത്തനം ചെയ്ത് വിജ്ഞാനം അന്യനിന്ന യൂറോപ്പിനെ സംസ്‌കരിക്കുകയായിരുന്നു.ആധുനിക യൂറോപ്പിന്റെ സകല ഉന്നമനത്തിനും അടിത്തറ മുസ് ലിം ഗ്രന്ഥശേഖരങ്ങളാണെന്ന് ഇതോടെ വ്യക്തമാകും. ഈ യാഥാര്‍ത്ഥ്യം മറച്ച് വെക്കാനായിരുന്നു അവരിത്രെയും കൊട്ടുകഥകള്‍ ചമഞ്ഞുണ്ടാക്കിയത് എന്നതാണ് പരമമായ സത്യം.്
1492ല്‍ നസ് രിദ് ഭരണകൂടത്തിന് കീഴിലെ അവസാന ഭരണാധികാരി മുഹമ്മദ് പന്ത്രണ്‍ണ്ടാമന്‍ അബൂ അബ്ദില്ലധപാശ്ചാത്യര്‍ക്കിടയില്‍ ബോബ്ദില്‍ എന്നറിയപ്പെടുന്നുപകത്തോലിക് പരമാധികാരികള്‍ സര്‍വ്വ ഒത്താശയും നല്‍കി പോന്നിരുന്ന ഫെര്‍ഡിനന്റിനും ഇസബെല്ലക്കും കീഴടങ്ങുന്നു. സ്‌പെയ്ന്‍ മുസ് ലിം ഭരണത്തിന് അന്നവിടെ തിരശ്ശീല വീണപ്പോള്‍ അണിയറയില്‍ ഉറക്കെ പൊട്ടിച്ചിരിച്ചിട്ടുണ്ടാകണം ഓറിയന്റലിസ്റ്റുകള്‍. തലമുറകളായി സ്‌പെയ്‌നില്‍ വളര്‍ന്ന മുസ് ലിംകള്‍ എന്ന വന്‍ ജനാവലിയെ ഒറ്റയടിക്ക് തുരത്തുക എന്നതിലെ സാധ്യത വളരെ വിദൂരത്തായപ്പോള്‍ ഉദിച്ച കുബുദ്ധിയായിരുന്നു ചരിത്രത്തിന് മാപ്പ് നല്‍കാനാകാത്ത വിധം സര്‍വ്വ അതിരും കടന്ന് സംഹാര താണ്ഡവമാടിയത്.മുസ് ലിംകള്‍ എല്ലാവരും കീഴടങ്ങിയവരാണ് എന്ന് പ്രഖ്യാപിച്ച്,നാടുവിടാനുള്ള സര്‍വ്വ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്‍െണ്ടന്ന ‘ഭംഗി വാക്കും’ പറഞ്ഞ് വഞ്ചിച്ചതായിരുന്നു ആ ഹീനകൃത്യം
സ്‌പെയ്‌നേ, നീ ഓര്‍ക്കുന്നുവോ
നിന്റെ വൃക്ഷശിഖിരങ്ങളില്‍ ഞാന്‍
കൂടുകൂട്ടിയ കാലം.
അല്ലാമാ ഇഖ്ബാലിന്റെ ഗൃഹാതുരത്വം പേറുന്ന വരികള്‍ ഈ ഗ്രാനഡ പരാജയത്തെക്കുറച്ചായിരുന്നു.നഷ്ടസ്വര്‍ഗത്തെക്കുറിച്ച് വിലപിക്കുന്ന കാവ്യ വരികള്‍ക്കപ്പുറം കണ്ണീരണിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു അന്ന് സ്‌പെയ്ന്‍ വിട്ട് പോരുമ്പോള്‍.നാടൊഴിഞ്ഞ് തന്നിട്ടും മുസ് ലിംകളോടുള്ള ദേഷ്യം തീര്‍ന്നിരുന്നില്ല ഫെര്‍ഡിനന്റിന്. അങ്ങലെ സ്‌പെയ്‌നിലെ മുസ്‌ലിംകളെയും ചുമന്ന് കപ്പല്‍ നീങ്ങിത്തുടങ്ങി, കരയില്‍ ക്രിസ്ത്യാനികള്‍ രക്തമുറ്റുന്ന കഴുകക്കണ്ണുകളോടെ കപ്പല്‍ നീങ്ങുന്നതും നോക്കിയിരുന്നു. നടു കടലിലെത്തുമ്പോഴേക്ക് കപ്പല്‍ തകര്‍ന്ന് വന്‍ജന സമൂഹം പരലോകത്തേക്ക് യാത്രയായിരുന്നു. വഞ്ചനയുടെ ചരിത്രത്തിന്റെ ഏടുകളിലേക്ക് അവര്‍ കയറിപ്പറ്റുമ്പോള്‍ ചരിത്രം പുനര്‍ നിര്‍മിക്കുന്ന തിരക്കിലായിരുന്നു അണിയറയില്‍ കഴുക•ാര്‍. അന്ന് ഏപ്രില്‍ 1. മുസ്‌ലിം വിഢികള്‍ എന്ന് പ്രഖ്യാപ്പിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് വഞ്ചിക്കപ്പെട്ടതിന്റെ ഭാരവും പേറി ഓരോ ഏപ്രില്‍ ഒന്നും കടന്ന് പോകുമ്പോള്‍ ആഘോഷിക്കാന്‍ ആത്മഹത്യപരമല്ലേ.
(copied from islamonweb)
No comments:
Post a Comment